എനിക്ക് കൊടുങ്ങല്ലൂരിലെ ‘കരുണ’യിൽ,വിജയൻമാഷെ കാണാൻ പോകുന്നത് പലപ്പോഴുമൊരു തീർത്ഥാടനം തന്നെയായിരുന്നു.നിലക്കാത്ത സംവാദങ്ങൾ.പുതിയ അറിവിന്റെ വൻകരകൾ.അത്തരമൊരു സന്ദർശനവേളയിൽ,ഭാഗ്യത്തിന് കയ്യിലുണ്ടായിരുന്ന ശബ്ദലേഖനസൌകര്യം ഉപയോഗപ്പെടുത്തി റിക്കാഡ് ചെയ്ത കാസറ്റുകൾ ഈയിടെ വീണ്ടും ഇരുന്നുകേട്ടു.ചില ബൂലോകരാജാക്കളുടെ ആവശ്യം കൂടി ഉയർന്നതോടെ,ആ സംവാദത്തിലെ ചിലഭാഗങ്ങൾ പോസ്റ്റാക്കുന്നു.ഇതൊരു ഇന്റർവ്യൂവല്ല.മാഷിന്റെ വീട്ടിലിരുന്ന് നടത്തിയ ഒരു സ്നേഹസംവാദത്തിലെ ഭാഗങ്ങൾ മാത്രമാണ്.അതുകൊണ്ടുതന്നെ,സംസാരശൈലിയുടെ തനത്രൂപത്തെ പരിരക്ഷിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.കൃത്യമായ വിഷയഘടനയോ,പരിക്രമമോ,ആദിമധ്യാന്തപ്പൊരുത്തമോ വീട്ടുവർത്തമാനത്തിനില്ലല്ലോ.അതുകൊണ്ട് പലയിടത്തേക്കും നിമിഷം കൊണ്ട് തെന്നിപ്പറക്കുന്ന മാഷിന്റെ ധിഷണയുടെ പ്രകാശമാണ് ഈ വർത്തമാനത്തിൽ നിറയുന്നത്.ശക്തൻ തമ്പുരാൻ മുതൽ ഫ്രോയ്ഡ് വരെയും,രാമായണം മുതൽ കാലികരാഷ്ട്രീയം വരെയും നീണ്ട ചർച്ചയുടെ ഒരു ഭാഗം മാത്രമാണിത്.ഉച്ചക്ക് സമൃദ്ധമായ ഊണും,വൈകീട്ടുചായയും കുടിച്ച് പിരിഞ്ഞുപോരുമ്പോൾ മാഷ് വീട്ടുവാതിൽക്കൽ തന്നെയുണ്ടായിരുന്നു…
------------------------------------
:}ഈ രാമായണത്തിന്റെ വിവിധപാഠങ്ങളിലെ മാറ്റങ്ങൾ രസാണ്,അല്ലേ മാഷേ?ആകെ വൈരുദ്ധ്യങ്ങൾ…
മാഷ്:അത് അറിയാതെ വരുത്തിയതല്ലല്ലോ.ഉദാഹരണത്തിന് അദ്ധ്യാത്മരാമായണം.വൈഷ്ണവമതം പ്രചരിപ്പിക്കാനായി ഉണ്ടാക്കിയതാണത്.രാമായണത്തിന്റെ വേർഷനുകളിൽ ഏറ്റവും മോശമായ പുസ്തകാണ് തർജ്ജമ ചെയ്തത്.അത് എഴുത്തച്ഛന് വിവരമില്ലാഞ്ഞിട്ടല്ല.ദാറ്റ് സിറ്റ്വേഷൻ ഡിമാന്റ് ഇറ്റ്.ഈ പുനരാഖ്യാനസാദ്ധ്യതകൾ എന്നൊക്കെ ഇന്നു പറയുന്നുണ്ടല്ലോ.തന്നെ ആരു രക്ഷിച്ചു എന്നു ചോദിക്കുമ്പോൾ തന്നെ ഈശ്വരൻ രക്ഷിച്ചു,അല്ല,പടച്ചോനാണ് രക്ഷിച്ചത് എന്നൊക്കെപ്പറയുന്നത് പൊളിറ്റിക്കലാണ്.വൈഷ്ണവ റിവൈവലാണ് ഇന്ത്യയുടെ മുഴുവൻ സാഹിത്യത്തെയും മാറ്റി നിർമ്മിച്ചത്.അതെല്ലാം മനപ്പൂർവ്വമാണ്.അതുകൊണ്ട് വാൽമീകിരാമായണം വായിച്ച ആരും നമ്മുടെ നാട്ടിലില്ലാതായി.
:}മാരാരു പറഞ്ഞിട്ടുണ്ടല്ലോ,വാൽമീകിരാമായണം വായിക്കാതാക്കിയത് എഴുത്തച്ഛനാണ്,അതു വലിയ ക്രൈമാണ് എന്നൊക്കെ…
മാഷ്:അതെ.അതാണ് ഞാൻ പറഞ്ഞത്,അതു കോൺഷ്യസായ മാറ്റമാണെന്ന്.അല്ലാതെ എഴുതിയത് വേറൊരാൾക്ക് വായിച്ചുകൊടുക്കുമ്പോ കുറേ മാറുന്നു,അങ്ങനെയൊന്നുമല്ല.മന:പ്പൂർവ്വം മാറ്റിയതാ.കമ്പരും അങ്ങനെ മാറ്റിയതാണ്.വാൽമീകിരാമായണം ഉണ്ടാകുന്ന കാലത്തെ പർപ്പസല്ല അന്നുണ്ടായിരുന്നത്.
:}പോർച്ചുഗൽ അധിനിവേശായിട്ട് ചേർത്തു വായിക്കല്…
മാഷ്:ഉം.അങ്ങനേം വായിച്ചുകേട്ടിട്ടുണ്ട്.ആദ്യം ഇത്തരം വായനയൊക്കെ നടത്തിയത് അച്ചുതമേനോനാ.എഴുത്തച്ഛനായിരുന്നു അദ്ദേഹത്തിന്റെ തിസീസ്.എല്ലാരും സംസാരിക്കുന്ന വിഷയാണലോ അതൊക്കെ.പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു ആ ചരിത്രം അന്നൊന്നും എഴുത്തച്ഛൻ വരുന്നേയില്ല.ഒരു തെലുങ്കനായ കവിയുടെ സംഭവമാണല്ലോ അദ്ദേഹം അടുത്തത്.അതുകൊണ്ടുവന്നത് ലോക്കൽ പ്രശ്നത്തിനാണ്.ആ വായനേലൊന്നും അർത്ഥമുണ്ടെന്നു തോന്നുന്നില്ല.
:}ഭക്തിയാണല്ലോ അദ്ധ്യാത്മത്തിന്റെ സ്ട്രസ്.
മാഷ്:അതാണു പറഞ്ഞത്.അദ്ധ്യാത്മരാമായണം തീവണ്ടിയിൽ പോകുമ്പോൾ വായിക്കാനുള്ളതല്ല.അതു ഭക്തർക്കു വായിക്കാനുള്ളതാ.അതിൽ ആത്മീയ എലമെന്റാണുള്ളത്.രാമായണം ഭക്തിപൂർവ്വം വായിക്കണം,മാത്രമല്ല മഹാഭാരതം വീട്ടിലിരുന്ന് വായിക്കരുത് എന്നുമുണ്ട്.കുടുംബകലഹം ഉണ്ടാവും എന്നു പറയും.സഹോദരന്മാരുടെ അടിയുടെ കഥയാണലോ.തീരെ വായിച്ചൂട.ഇയാൾക്കൊക്കെ വായിക്കാം,സഹോദരങ്ങളില്ലല്ലോ.(ചിരി)
അപ്പൊ പറഞ്ഞതെന്താച്ചാൽ,അധികാരവുമായി ബന്ധപ്പെട്ടാണ് രാമായണം വന്നത് എന്നതുകൊണ്ട് കർക്കടകമാസം വായിക്കുന്നു.ഞാൻ മുമ്പ് കർക്കടകം ഒന്നാം തീയതി നാളെയാണെന്നറിഞ്ഞിരുന്നത് കെമിസ്ട്രീലെ അറ്റൻഡർ വന്ന് രാമായണം ചോദിക്കുമ്പൊഴാ.അയാള് വന്നാലറിയാം നാളെ കർക്കടകം ഒന്നാം തീയതിയാന്ന്.(ചിരി)
:}കുട്ടികൾക്ക് ഇമ്പോസിഷൻ കൊടുക്കുന്ന പോലത്തെ ആവർത്തനം,അല്ലേ?
മാഷ്:അതുതന്നെ.അപ്പൊ അതങ്ങനെ ആവർത്തിച്ചുവായിക്കലായി.ലൈക്ക് ഖുറാൻ.ഖുറാൻ ആദ്യത്തെ അറബിക്കല്ലല്ലോ.അറബിക്കില് രണ്ടുപിരീഡുണ്ട്,പ്രീ-ഖുറാൻ അറബിക്,പോസ്റ്റ് ഖുറാൻ അറബിക്.ഇംഗ്ലീഷിലാവുമ്പൊ പിന്നെ കിങ്ങ്ജൈയിംസ് ബൈബിൾ&പ്രീ കിങ്ങ്ജൈയിംസ് ബൈബിൾ.അത് പിന്നെ കൊണ്ടു നടക്വാ,വായിക്യാ…വായിക്യാ…വായിക്യാ.അപ്പൊ നിങ്ങൾ പറയണതൊക്കെ ബിബ്ലിക്കലാവും.നിങ്ങടെ ക്വട്ടേഷനുകളും ലാംഗ്വേജുമൊക്കെ ബിബ്ലിക്കലാകും.
:}അതൊക്കെ ഉറപ്പിക്കാൻ പറ്റുമോ?
മാഷ്:അങ്ങനെയല്ല.ഇപ്പൊ പൊറ്റെക്കാടിന്റെ നോവല് വായിച്ചാൽ നിങ്ങള് പൊറ്റെക്കാടിന്റെ ഭാഷയല്ല പറയുക.പക്ഷേ ബൈബിളിന്റെ കാര്യം അങ്ങനെയല്ല.ബൈബിൾ ആവർത്തിച്ചുവായിക്കുന്നു,പറയുന്നു,ഉദ്ധരിക്കുന്നു,പഴഞ്ചൊല്ലു പറയുന്നു.അതുവേറെതരം കെണിയാണ്.അങ്ങനെയാണ് ഈ എഴുത്തച്ഛന്റെ മലയാളം വന്നത്.അല്ലാതെ ജനങ്ങൾ ആ ഭാഷയാണോ ഈ ഭാഷയാണോ നല്ലത് എന്നു നോക്കി തിരഞ്ഞെടുത്തിട്ടൊന്നുമില്ല.മതം കൊണ്ടുണ്ടാക്കുന്ന യൂണിഫൈയിങ്ങ്.എന്തിനാ സംസ്കൃതത്തിൽ നിന്ന് നീചഭാഷയിലേക്ക് തർജ്ജമചെയ്യുന്നത്?അതു പൊളിറ്റിക്കലാണ്.ജനകീയമാക്കണം.എന്തിനായി?ജനങ്ങളെ മതത്തിൽചേർക്കണം.അല്ലെങ്കിൽ സംസ്കൃതം തന്നെ മതി.അതൊരുതരം സാങ്കേതികവിദ്യയാണ്.ഒരേ കഥ തന്നെ പലവട്ടം ആവർത്തിക്കുന്നത് കാണാം.അതു മറക്കാതിരിക്കാൻ.ആദ്യം പറഞ്ഞ ഇമ്പോസിഷൻ.
:}കാണാപ്പാഠക്കെണി മന:ശാസ്ത്രപരമല്ലേ?
മാഷ്:അതെയതെ.യുങ്ങൊക്കെ അതു പറയുന്നുണ്ടല്ലോ.വേറൊന്നുണ്ട്.അച്ചടിക്കാൻ ഒരു യോഗ്യതയുമില്ലാത്ത പലകവിതയും നമ്മൾ പാഠപുസ്തകമായിട്ട് വായിച്ചുപഠിച്ചിട്ട് പിന്നെ മറക്കാൻ പറ്റാതെ വിഷമിക്കുന്നുണ്ട്.പഠിച്ചില്ലെങ്കിൽ മാർക്കു കിട്ടില്ല,അതുകൊണ്ട് കാണാപ്പാഠം പഠിക്കും.പിന്നെ മറക്കാനും കഴിയില്ല.വയസ്സുകാലത്ത് മറ്റൊന്നും തോന്നാതെ വരുമ്പോൾ പേരക്കുട്ടികളെയൊക്കെ വിളിച്ചിരുത്തി ഈ മണ്ടത്തരമൊക്കെ ചൊല്ലിക്കേൾപ്പിക്കും.ഓർമിക്കുന്നത് കവിതയുടെ ഗുണവിശേഷം കോണ്ടൊന്നുമല്ല.ടെക്റ്റായിപ്പോയതുകൊണ്ടാണ്.ഇതൊക്കെ കണക്കിലെടുക്കണം.
:}ഇക്കാര്യം അതിലും ഭീകരം കലയിലാണെന്നുതോന്നുന്നു.പഠിച്ചതൊക്കെ കാണാപ്പാഠം,പിന്നെ അതിൽനിന്ന് കടുകിട മാറില്ലാന്ന് ദുർവാശി…
മാഷ്:അതു ചരിത്രം മറിഞ്ഞുവായിക്കലിന്റെ കൂടി പ്രശ്നമാണ്.ശുദ്ധമായിട്ടൊന്നുമില്ല.അല്ലെങ്കിൽ ശുദ്ധമല്ലാതെയൊന്നുമില്ല.ശുദ്ധമായതൊക്കെ എത്രയോ മാഞ്ഞുപോയിട്ടാണ് നമ്മളിവിടെ ഇരിക്കുന്നത്.ബോബെയിലെ പക്ഷികൾ കൂടുണ്ടാക്കുന്നത് ചകിരിനാരുകൊണ്ടല്ല,പ്ലാസ്റ്റിക് നാരും കമ്പിയും വെച്ചാണ്. ഞങ്ങൾ പാരമ്പര്യമായി ചകിരിനാരിന്റെ ആൾക്കാരാണ് എന്നു പറഞ്ഞാൽ കൂടുണ്ടാക്കൽ നടക്കില്ല,അത്രതന്നെ.
:}ഫിഗർ,അബ്സ്ട്രാക്റ്റ് ആർട്ടിനെതിരായ ഒരു പ്രസ്ഥാനമായിരുന്നൂലോ..
മാഷ്:അതേ,ഞാനത് ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.ഇത് കലയിലുണ്ടാകുന്ന ഒരു ആന്ദോളനത്തിന്റെ റിസൽട്ടാണ്.അബ്സ്ട്രാക്റ്റ് ആർട്ട് ഉണ്ടാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലോ,പോൾക്ലീയുടെ കാലത്തോ ഒന്നുമല്ല.പ്രിമിറ്റീവ് ആർട്ടാണ് അബ്സ്ട്രാക്റ്റായത്.ഒരു വലിയ കാലഘട്ടം മുഴുവൻ താന്ത്രിക് ആർട്ട് അബ്സ്ട്രാക്റ്റ് ആർട്ടുതന്നെയാണല്ലോ.അബ്സ്ട്രാക്റ്റ് ആർട്ടിന്റെ തത്വം തന്നെയാണ് ശ്രീചക്രം വരക്കുന്നതിലുള്ളത്.
;}കലയുടെ കാര്യത്തിൽ ശീലങ്ങളും വേറെയൊരുതരം കെണിയാണ്.കല ഓർഗാനിക് ആണ് എന്ന ബോധമില്ലായ്മ…
മാഷ്:വളരെക്കാലം കണ്ണിമാങ്ങാ അച്ചാർ കൂട്ടി ഊണുകഴിച്ച ഒരാൾ അമേരിക്കയിൽ പോയാൽ കണ്ണിമാങ്ങ അച്ചാറില്ലാതെ എന്ത് ഊണ് എന്നു വിചാരിക്കും.വാസ്തവത്തിൽ ലോകത്തിലെ ചെറിയൊരു ശതമാനം ആളുകളേ കണ്ണിമാങ്ങാ അച്ചാറുകൂട്ടി ഊണുകഴിക്കുന്നുള്ളൂ.നമ്മൾ അനശ്വരമായി കരുതുന്ന ഓയിൽ പൈയ്ന്റിങ്ങ് കണ്ടുപിടിച്ചത് അടുത്തകാലത്താണ്.അതിനു മുമ്പ് ഓയിലില്ലാതെ എങ്ങനെ ചിത്രം വരച്ചിരുന്നു എന്നിനി അത്ഭുതപ്പെടാം.
:}രാമായണത്തിൽ നിന്നു പോണ്ട,മാഷേ.രാമായണം സത്യത്തിൽ സീതായനാണ് എന്ന നിലയിലും ചിന്ത പോയിട്ടുണ്ടല്ലോ…
മാഷ്:അത് വിവേകാനന്ദനേ പറയാൻ തോന്നൂ.സീതയെ ഉപേക്ഷിച്ച് ധർമ്മം രക്ഷിക്കുന്ന രാജാവിന്റെ കഥയാണല്ലോ അത്.സീതയല്ല,രാമനല്ല,അയോദ്ധ്യയല്ല,രക്ഷിക്കപ്പെടേണ്ടത് ധർമ്മമാണ്,അതാണ്.ഇസ്ലാമില് അങ്ങനെയാണല്ലോ.സ്വന്തം മകനെ ബലികൊടുക്കുകയാണ്.അതിനെയാണ് നമ്മൾ ബലിപെരുനാൾ എന്നുപറയുക.ജനങ്ങൾക്കിഷ്ടപ്പെടാത്ത ഒരു ഭാര്യയെ സ്വീകരിക്കാൻ രാജാവിനധികാരമില്ല.സീതയെ രാമനുപേക്ഷിച്ചിട്ടില്ല.രാമനെന്നു പറയുന്ന ഒരാളില്ല.അയോദ്ധ്യയുടെ രാജാവേയുള്ളൂ.അതു കൊണ്ട്,ഈ വ്യവസ്ഥ,ധർമ്മം എന്നുപറയുന്നത് അബ്സല്യൂട്ടാണ്.അതിന്റെ നിയമങ്ങൾ മാറാൻ വ്യക്തിക്കധികാരമില്ലെന്നും,വ്യക്തി ഒരു നിമിത്തമാണെന്നും.ജഡ്ജി വിധി പറയുമ്പോൾ മിമ്പിൽ മകനാണോ,ഭാര്യയാണോ എന്നു ചിന്തിക്കരുതല്ലോ.ഇതാണതിന്റെ നല്ലഭാഗം പറഞ്ഞാൽ.ഒരുപാട് ചീത്തയുണ്ട്.
:}കവികൾ കരച്ചിലിന്റെ പുറകേ പോണോരാണ് എന്നാണല്ലോ.രാമായണത്തിലെ ഏറ്റവും സഹതാപമർഹിക്കുന്ന കഥാപാത്രല്ലേ രാമൻ?ആ വഴിക്കും ചിന്തിച്ചൂടേ?
മാഷ്:അതൊരു നല്ലവഴിയാണ്.രാമൻ ഇതൊക്കെ സഹിച്ചിട്ട്…രാമൻ ഇന്ത്യയിലെ ഏറ്റവും വലിയ ദു:ഖകഥാപാത്രമാണ്.പഞ്ചവടിയിലിരുന്ന കുറച്ചുനാളൊഴിച്ചാൽ,രാമൻ വലുതായിട്ട് ഒരിക്കലും സന്തോഷമനുഭവിച്ചിട്ടില്ലല്ലോ.രാജകുമാരനായിട്ട് ജനിച്ച്,രാജാവായിത്തന്നെ മരിച്ചിട്ടും.അതൊക്കെ ധർമ്മം രക്ഷിക്കാനാണ്.അതാണ് രാമായണത്തിന്റെ നല്ലവശം വെച്ചുള്ള വായന.അതൊക്കെ ധർമ്മമാണോ,അധർമ്മമല്ലേ എന്നതാണ് പിന്നെയുള്ള ചോദ്യം.അതാണ് രഘുവംശം.രഘുവംശം എന്നല്ലേ പേര്.രാമവംശം എന്നല്ലല്ലോ.രഘുവംശം ആണ് പ്രധാനം.രഘുപോലുമല്ല.സംസ്കാരത്തിന്റെ തുടർച്ച.
:}അതുപിന്നെ ഫാമിലിയുടെ അകത്തേക്ക് വ്യാഖ്യാനിക്കാലോ.
മാഷ്:അത് ചെയ്യാം.സഹോദരൻ സഹോദരനോടെങ്ങനെ പെരുമാറണം,ജ്യേഷ്ഠപത്നിയോട്,അമ്മയോട്,അച്ഛനോട്…ഒരു മാതൃകാകുടംബസങ്കൽപ്പം.കുടംബസ്നേഹം പറയൽ.മഹാഭാരതം അങ്ങനെയല്ല.അതു കുടംബവൈരത്തിന്റെ കഥയാണല്ലോ.അപ്പോഴും ദശരഥന് ആർക്കെങ്കിലും കൊടുക്കാനുള്ളതാണോ അയോദ്ധ്യ എന്ന ചോദ്യം വരും.അതാരും ചോദിച്ചില്ല.
:}എന്നുവെച്ചാൽ?
മാഷ്:ദശരഥന് ഇഷ്ടമുള്ള ആൾക്ക് കൊടുക്കാനുള്ളതല്ലല്ലോ,മൂത്തമകനു കൊടുക്കാനുള്ളതല്ലേ അയോദ്ധ്യ.അപ്പൊ സത്യാണ് വലുത്.വാക്കു പാലിക്കണം.അതിനെ അനുസരിക്കുന്ന മകൻ.മകനെ അനുസരിക്കുന്ന അനുജന്മാര്…ഇടക്കു ലക്ഷ്മണന് കുറച്ചുദേഷ്യം വരണതൊഴിച്ചാൽ ബാക്കിയൊക്കെ ക്ലീൻ.മനുഷ്യാംശമില്ല.ധർമ്മമാണത്.ധർമ്മം ചക്രാണ്.
:}അതാണ് ഇന്ന് രാഷ്ടീയാവണത്…
മാഷ്:അതേ.ഗാന്ധിജിക്കും തിലകിനും വേറെ രാമന്മാർ.ഗോഖലേ മോഡറേറ്റർ.അദ്ദേഹം സെക്കുലറായിരുന്നു.രാമനാരാണ്,രാവണനാരാണ്…അതൊക്കെ വേറെ വേർഷൻ.രാമായണത്തെ തൊട്ടാൽ പൊളിറ്റിക്സാ.അതിപ്പൊ ഇവിടേം അങ്ങനെയാ.പള്ളത്തുരാമനൊക്കെ രാവണപാർട്ടിവരെയുണ്ടാക്കിയല്ലോ.രാവണപക്ഷം എന്നൊരു ചിത്രം തന്നെയുണ്ട്.
:}ആദർശസങ്കൽപ്പമാണ് പ്രശ്നമായത്.
മാഷ്:അതൊരു പ്രശ്നം.അതിന്റെ പാരമ്യമാണ് ആശാന്റെ സീതയിൽ കണ്ടത്. “അഭിമാനിനിയാം സ്വകാന്തയിൽ” എന്നാണല്ലോ.രാമനു മാത്രല്ല അഭിമാനം,എനിക്കൂണ്ട് അഭിമാനം.അതാണ് ഫെമിനിസ്റ്റ് ഡോക്യുമെന്റേഷന്റെ മാക്സിമം.ഞാൻ കണ്ടതിൽ വെച്ച്.
:}കല്ലൂർ രാഘവപ്പിഷാരടിയുടെ രാവണോൽഭവം ആട്ടക്കഥ വെച്ചിട്ടും വായന നടന്നു.പ്രതിനായകസംസ്കാരവുമായി ബന്ധപ്പെടുത്തി…
മാഷ്:അങ്ങനേയുമുണ്ട്.ശക്തൻ തമ്പുരാൻ-അതൊരു അയേണിക് മാനാണ്.ഒപ്പം സെക്കുലറും.തേക്കിൻകാട് വെട്ടിവെളുപ്പിക്കല് തന്നെ.വെളിച്ചപ്പാട് ശിവന്റെ ജടയാണ് ഇത് എന്നു പറഞ്ഞപ്പോൾ ശിവന് ജടയൊന്നും വേണ്ട എന്നു പറഞ്ഞു.ആ തടിയൊക്കെ മുറിച്ച് പള്ളി പണിയാൻ കൊടുത്തയക്കുകയും ചെയ്തു.എന്നിട്ട് ക്രിസ്ത്യാനികളെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിട്ട് കച്ചവടക്കാരാക്കി.അങ്ങനെയാ തൃശ്ശൂർ കൊമേഴ്സ്യൽ ടൌണാകുന്നത്.ഇപ്പൊഴും പൂരത്തിന്റെ പല പണിയും ചെയ്യുന്നത് ക്രിസ്ത്യാനികളാ.ഏറ്റവുമധികം പൂരത്തിൽ സന്തോഷിക്കുന്നതും അവരാ.
:}പൂർണ്ണമായ അരാജകത്വം ഉള്ള കാലത്താണല്ലോ തമ്പുരാൻ വരുന്നത്.രാക്ഷസസാമ്രാജ്യതകർച്ചക്കുശേഷം രാവണനെപ്പോലെ.എങ്കിലും ആ വായനക്ക് ഒരതിശയോക്തിയാണ് ഉള്ളത്.
മാഷ്:കുറേയൊക്കെ ഐതിഹ്യങ്ങളാണല്ലോ.ഐതിഹ്യമാല വിശ്വസിച്ച് ചരിത്രപഠനം നടത്താൻ പറ്റില്ല.
:}പ്രശ്നങ്ങൾ തീവ്രമായി ഏറ്റുമുട്ടുന്ന പ്രതീതിയുണ്ടാകുന്നത് മഹാഭാരതത്തിൽ തന്നെയല്ലേ?കർണ്ണൻ മാത്രമെടുത്താൽ തന്നെ എങ്ങനെയൊക്കെ വായിക്കാം.
മാഷ്:കർണ്ണൻ ഒരു പ്രോബ്ലാണ്.അതെല്ലാ കാലവും വരും.ആളെ പിന്നിൽ നിന്നടിച്ചിടാനുള്ള കുതന്ത്രാണ് പൈതൃകം ചോദിക്കൽ.അതാണല്ലോ ആയുധപരീക്ഷാ സമയത്ത് കർണ്ണനോട് ചോദിക്കുന്നത്,അച്ഛനാരാ എന്ന്.നീ എവിടെയാ പഠിച്ചത് എന്നല്ല.അപ്പൊഴുണ്ടായ സൌഹൃദത്തിനാണ് ജീവനേക്കാൾ വില.ദുര്യോധനനും അതറിയാമയിരുന്നു.വിശ്വസിക്കാവുന്ന ഒരേയൊരു ചങ്ങാതി,കർണ..കരുണാകരനല്ല(ചിരി)എന്ന്.പി.കെ.ബാലകൃഷ്ണന്റെ നോവലാണ് ശ്രദ്ധേയം.മൂപ്പർ ഈ ജാതീയതയിലൊക്കെ വല്ലാതെ കുപിതനായിരുന്നു.
നിങ്ങടെ അച്ഛനും അമ്മക്കും ധാരാളം സ്വത്ത്ണ്ട്ച്ചാൽ പിന്നെ നിങ്ങൾക്കൊരു റിബലാകാം.ഇൻകംടാക്സ് ക്ലിയറല്ലാത്തോണ്ട് ഗൾഫിൽ പോവാൻ പറ്റാത്തോരുണ്ടല്ലോ.ഒന്നൂല്യാത്തോന് പിന്നെന്ത് ടാക്സ്…(ചിരി)
:}സവർണ്ണനു മാത്രമേ കലയുള്ളൂ എന്ന നുണ വൈകുന്നേരത്തെ ചിന്തകളിൽ വിൽക്കരുത് എന്നു മാഷ് മുമ്പൊരു ലേഖനത്തിലെഴുതിയതോർക്കുന്നു.
മാഷ്:ശരിയാ,ഇപ്പൊ വൈകുന്നേരായി.ഇന്ത്യയിൽ ഒരൽഭുതം മാത്രമേയുള്ളൂ.അതുണ്ടാക്കിയത് ഒരു മുസൽമാനോ,കുറേ മുസൽമാന്മാരോ ആകാം.എന്നിട്ട് താജ്മഹൽ നമ്മുടെ അത്ഭുതാണ് എന്നു പറയുകയും,മുസ്ലീമിന് കലയില്ല,സംസ്കാരമില്ല എന്നു പറയുകയും ചെയ്യുന്നത് തമ്മിൽ ഒരു ചെറിയ പൊരുത്തക്കേടുണ്ട്.അമ്പലപ്പുഴ പാൽപ്പായസമുണ്ട്.അതു കുടിച്ചത് കുഞ്ചൻനമ്പ്യാരാണ്.പക്ഷേ അതുണ്ടാക്കിയത് കുഞ്ചൻനമ്പ്യാരുമല്ല,അമ്പലപ്പുഴ തേവരുമല്ല മറ്റാരൊക്കെയോ ആണ്.അവരാണ് ഒരഭിരുചിയുണ്ടാക്കുന്നത്.ഈ അഭിരുചിയുടെ രൂപനിർമ്മിതിയെ ആണല്ലോ താനൊക്കെ ഈ സ്ട്രെക്ചർ എന്നു പറയുന്നത്.നമുക്കു നമ്മുടേതായ സൌന്ദര്യവീക്ഷണങ്ങളുണ്ട്.അതു ലോകത്തിലെ ഏതു സൌന്ദര്യസങ്കൽപ്പത്തിലും താഴെയല്ല എന്നും നാം കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
---------------------------------
ചർച്ചകൾ അവസാനിക്കുന്നില്ല.അവ അനന്തമായി തുടരു ന്നു.ആനന്ദ് എഴുതിയ പോലെ,പർവ്വങ്ങളേ തീരുന്നുള്ളൂ,പ്രശ്നങ്ങൾ തീരുന്നില്ല്ല.
എം.എൻ.വിജയൻ മാഷുമായി കുറേ വർത്തമാനങ്ങൾ
Posted by
വികടശിരോമണി
on Wednesday, December 17, 2008
/
Comments: (25)
തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്
Posted by
വികടശിരോമണി
on Monday, December 15, 2008
/
Comments: (2)
പുഴയൊഴുകും വഴി
Posted by
വികടശിരോമണി
on Friday, December 5, 2008
/
Comments: (1)
തൌര്യത്രികത്തിലെ പുതിയ പോസ്റ്റ് അഗ്രി പിടിക്കുന്നില്ല-പുഴയൊഴുകും വഴി-ഈവഴി വരൂ...
വിശ്വനാഥൻ ആനന്ദിന്റെ ലോകവിജയം
Posted by
വികടശിരോമണി
on Thursday, December 4, 2008
/
Comments: (3)
വിശ്വനാഥൻ ആനന്ദിന്റെ ലോകവിജയത്തെക്കുറിച്ച് ഒരു പുതിയ പോസ്റ്റ്...ഇതുവഴി വരൂ
വിശ്വവിജയി ആനന്ദ്-ചതുരംഗനാടിന്റെ അഭിമാനം
Posted by
വികടശിരോമണി
on Wednesday, December 3, 2008
/
Comments: (11)
സ്പെയ്നിലെ മാഡ്രിഡിനടുത്തുള്ള കൊളാഡോ മെദിയാനോവിലെ ഒരു വീട്ടിൽ താമസിക്കുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഐതിഹാസികകായികതാരങ്ങളിലൊരാളാണ്.നിഷ്കളങ്കസൌന്ദര്യം വഴിയുന്ന മുഖവും തീഷ്ണമായ മനീഷയുമായി ആ ‘കൊളോസിസ്’ ചതുരംഗത്തിന്റെ സ്വന്തം നാടിനെ ആധുനികചെസ്സിന്റെ അത്യുന്നതങ്ങളിലെത്തിക്കുന്നു-വിശ്വവിജയിയാവുന്നത് ആ വിനീതനായ മനുഷ്യൻ മാത്രമല്ല,ഭാരതഭൂമിയാണ്.നമ്മുടെ സ്വന്തം വിശ്വനാഥൻ ആനന്ദ്.
നമുക്കു സ്പോർട്സിൽ അഭിമാനിക്കാൻ എന്താണുള്ളത്?കപിലിന്റെ ചെകുത്താന്മാർ കൊണ്ടുവന്ന ഒരു ക്രിക്കറ്റ് ലോകകപ്പ്,ഒരേയൊരു സച്ചിൻ,ധോണിയുടെ യുവസംഘം നേടിത്തന്ന ഒരു ട്വന്റി-ട്വന്റി കിരീടം,ചില ഹോക്കി കിരീടങ്ങൾ-തീരുന്നു അധ്യായം.പക്ഷേ,ഇവക്കെല്ലാം മുകളിൽ നിൽക്കും,ആനന്ദിന്റെ വിശ്വവിജയങ്ങൾ.കാരണം അവ ചതുരംഗത്തിലെ വരേണ്യതക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയങ്ങളാണ്.സോവിയറ്റ് മേധാവിത്തത്തിനെതിരെ ഒറ്റക്കു പടനയിച്ച നായകനാണ് വിശ്വനാഥൻ ആനന്ദ്.
പഴയ കഥകൾ വീണ്ടും ചർച്ച ചെയ്യുന്നില്ല.ലോകചെസ്സിലെ ചക്രവർത്തികളായിരുന്ന ഗാരി കാസ്പറോവിനേയും അനറ്റോളി കാർപ്പോവിനേയും 1992ലെ റെഗ്ഗിയോ എമിലിയ ചെസ് ചാമ്പ്യൻഷിപ്പിൽ തന്നെ തോൽപ്പിച്ച ആനന്ദിന് പിന്നീട് നേരിടേണ്ടിവന്ന യുദ്ധങ്ങൾ എതിരാളികളോട് മാത്രമായിരുന്നില്ല,ഫിഡെയുടെ വരേണ്യതാല്പര്യങ്ങളോടു കൂടിയായിരുന്നു.1998ൽ തുടർച്ചയായി മുപ്പതു മത്സരങ്ങൾ കളിച്ച് ക്ഷീണിതനായി കാർപ്പോവിനെ നേരിടാനെത്തിയ ആനന്ദിനെ ടൈബ്രേക്കറിൽ തോൽപ്പിച്ച് നേടിയ വരേണ്യവിജയത്തിന്റെ കയ്പ്പ് ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നു മായില്ല.രണ്ടു വർഷങ്ങൾക്കു ശേഷം അലക്സി ഷിറോവിനെ തോൽപ്പിച്ച് ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോകചാമ്പ്യനായി ആനന്ദ് മാറിയപ്പോൾ മുതൽ ആനന്ദ് ശരിക്കും വിശ്വരൂപിയായി.2000ത്തിൽ ഷെയ്ൻയാങ്ങിലും 2002ൽ ഹൈദരാബാദിലും നടന്ന ഫിഡെ ലോകകപ്പിലും ആനന്ദ് വിജയിയായി.2800 എന്ന വിസ്മയകരമായ എലോ റേറ്റിങ്ങ് 2001ൽ ആനന്ദ് സ്വന്തമാക്കി.പഴയ കഥകളിലൊന്നും ആനന്ദ് ഇപ്പോൾ നേടിയ വിജയത്തോളം ആഹ്ലാദം നൽകിയിട്ടില്ല,കാരണം ഇത് രാജകീയമായ പോരാട്ടം തന്നെയായിരുന്നു-വ്ളാദിമിർ ക്രാംനിക് എന്ന കരുത്തുറ്റ ബൌദ്ധികയോദ്ധാവുമായുള്ള പോരാട്ടം,വിജയം.
ഫിഡെയുടെ വിചിത്രമായ നിയമാവലിയാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കിയത്.ലോക ചെസ് ഫെഡറേഷനും(ഫിഡെ) മുൻ ലോകചാമ്പ്യൻ ഗാരി കാസ്പറോവ് സ്ഥാപിച്ച പ്രൊഫഷണൽ ചെസ് അസോസിയേഷനും(പി.സി.എ) തമ്മിലുള്ള സന്ധിവ്യവസ്ഥകളനുസരിച്ച് രൂപപ്പെട്ട മത്സരം.ഈ ഒത്തുതീർപ്പു പ്രകാരം പി.സി.എ ലോകചാമ്പ്യനായ ക്രാംനികിന് ഫിഡെ ലോകചാമ്പ്യനായ ആനന്ദിനെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുകയായിരുന്നു.ഇങ്ങനെ ‘റിട്ടേൺ മാച്ചി’ന് വിളിക്കാനുള്ള അവകാശം മറ്റൊരു ഗൈയിമിലും കാണാനാവില്ല.ഇത് ഫിഡേ ആനന്ദിൽ അടിച്ചേൽപ്പിച്ച ഭാരം തന്നെയായിരുന്നു.പക്ഷേ,അതുപകാരമാവുകയാണുണ്ടായത്.കാസ്പറോവിനെ ആനന്ദ് ഒരു മത്സരപരമ്പരയിലും തോൽപ്പിച്ചിട്ടില്ല.എന്നാൽ ക്രാംനിക് തോൽപ്പിച്ചിട്ടുണ്ടുതാനും.അങ്ങനെയിരിക്കെ ആനന്ദ് ആണോ ക്രാംനികാണോ ലോകചാമ്പ്യൻ എന്ന സംശയം പലരിലുമുണ്ടായിരുന്നു.ആനന്ദ് മുമ്പ് ക്രാംനിക്കിനെ തോൽപ്പിച്ചത് റാപ്പിഡ് ചെസ്സിലാണല്ലോ.അതിനാൽത്തന്നെ,തന്റെ സ്ഥാനം തെളിയിക്കേണ്ട ആവശ്യം ആനന്ദിനുമുണ്ടായിരുന്നു.
ആദ്യം മുതലേ ശക്തമായ മുൻതൂക്കവുമായാണ് ആനന്ദ് മുന്നേറിയത്.ആറു ഗൈയിമുകൾ പിന്നിട്ടപ്പോൾ തന്നെ ഏകദേശം ബോദ്ധ്യമായിരുന്നു,ഇനി ആനന്ദിനെ തളക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന്.സമീപകാലത്ത് സ്പെയ്നിലെ ടൂർണ്ണമെന്റിൽ കളിച്ച ക്ഷീണിതനായ ആനന്ദിനെയല്ല നാം ക്രാംനിക്കിനു മുമ്പിൽ കണ്ടത്.പ്രായം നാൽപ്പതിനോടടുക്കുമ്പോഴും മിന്നൽ വേഗത്തിൽ കരുക്കൾ നീക്കി എതിരാളിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന ആനന്ദിലെ പഴയ കുട്ടി പലപ്പോഴും ഉയിർത്തെഴുന്നേൽക്കുന്നതും കണ്ടു.ക്രാംനിക്ക് അഴിച്ചുവിട്ട തീക്ഷ്ണമായ ആക്രമണങ്ങളെ പ്രതിരോധത്തിന്റെ ശക്തിദുർഗങ്ങൾ സൃഷ്ടിച്ചാണ് ആനന്ദ് ചെറുത്തുനിന്നത്.സമനിലകൾ പോലും ആനന്ദിന് കൃത്യമായ ആയുധങ്ങളായി.ഒമ്പതാം ഗെയിം ക്രാംനിക്കിൽ നിന്ന് വഴുതി,സമനിലയിലെത്തുന്നത് സമ്മോഹനമായ കാഴ്ച്ചയായിരുന്നു.ഒരു പോൺ മുൻതൂക്കത്തിലെത്തിയ ക്രാംനിക്കിന്റെ മുന്നിൽ സവിശേഷമായ ഒരു ‘റൂക്ക് എന്റിങ്ങു’മായി കളി സമനിലയിലവസാനിച്ചത് ആനന്ദിന്റെ വിസ്മയകരമായ പ്രതിരോധം കൊണ്ടുതന്നെ.
1989ലെ മിഖായേൽ തലിനോടുള്ള ആനന്ദിന്റെ വിജയമോർമ്മിപ്പിച്ചു,ആറാം ഗെയിമിലെ കേളീശൈലി.ക്രാംനിക്ക് നടത്തിയ പൊള്ളുന്ന ആക്രമണങ്ങൾ,നിസ്സംഗമായി ഏറ്റുവാങ്ങുന്ന ആനന്ദിന്റെ നില കണ്ട് അമ്പരക്കാത്തവരുണ്ടാവില്ല.25മത്തെ നീക്കത്തോടെ,ക്രാംനിക്കിന്റെ നൈറ്റുകളും റൂക്കും ആനന്ദിന്റെ പ്രതിരോധക്കോട്ടകൾക്കകത്തേക്ക് ഇടിച്ചുകയറിയതാണ്. “കുടുങ്ങി”എന്നു തലയിൽ കൈവെച്ച് നാമിരിക്കുമ്പോൾ അതാ,ആനന്ദിന്റെ പ്രത്യാക്രമണം ആരംഭിക്കുന്നു!നിഷ്പ്രയാസം ആനന്ദ് ക്രാംനിക്കിന്റെ റൂക്കിനേയും നൈറ്റിനേയും തിരിച്ചോടിച്ചു.താനിതുവരെ പടുത്തുയർത്തിയ ആക്രമണഗോപുരമാകെ ജലരേഖയായെന്ന തിരിച്ചറിവിനു മുമ്പിൽ പതറിപ്പോയ ക്രാംനിക്കിന് പിന്നെ ആനന്ദിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു വഴിയും ശേഷിച്ചിരുന്നില്ല.
ആനന്ദിന്റെ എന്നത്തേയും പ്രിയപ്പെട്ട,ശക്തമായ കളിത്തുടക്കം രാജാവിനു മുമ്പിലെ കാലാളിനെ നീക്കിയായിരുന്നു.e-4തുടക്കങ്ങളാണ് ആനന്ദ് പ്രധാനഗെയിമുകളിലെല്ലാം നടത്തിക്കാണാറ്.എന്നാൽ ഇത്തവണ ആനന്ദ് കളം മാറ്റിച്ചവിട്ടി-റാണിക്കു മുമ്പിലെ കാലാലിനെ നീക്കിയായിരുന്നു ആനന്ദിന്റെ കളിത്തുടക്കങ്ങളെല്ലാം.ഇതു തന്നെ ക്രാംനിക്ക് പാളയത്തിലെ കേളീപദ്ധതികളെ തെറ്റിച്ചുകളഞ്ഞു.നിംസോ ഇന്ത്യൻ,സ്ലാവ് ഡിഫൻസ് തുടങ്ങിയ ക്രാംനിക്കിന് പരിചയമില്ലാത്ത നീക്കങ്ങളുടെ പരീക്ഷണം,അദ്ദേഹത്തെ താളം തെറ്റിക്കുകയും ചെയ്തു.മത്സരത്തിൽ തന്റെ സഹായികളുടെ കൂട്ടത്തിൽ റഷ്യയുടെ മുൻ ലോകചാമ്പ്യൻ രുസ്തം കാസിംദെഷ്നോവിനെ ഉൾപ്പെടുത്തിയ ആനന്ദിന്റെ തീരുമാനം ഏറെ പ്രയോജനപ്പെട്ടിരിക്കണം.പോണുകളെ സമർത്ഥമായി പ്രതിരോധത്തിനുപയോഗിക്കുന്ന ടെക്നിക്കുകളുടെ ഉത്സവമായിരുന്നു ആനന്ദിന്റെ കളികൾ.ഒരുതരം കാപാബ്ലാൻക ഇഫക്ട്!
എതിരാളിയില്ലാത്ത ഉയരത്തിലേക്ക് ആനന്ദ് ചെന്നെത്തിക്കഴിഞ്ഞു.സത്യത്തിൽ ഇതൊരൽഭുതമാണ്.മറ്റാരും ഇന്ത്യയിൽ നിന്ന് അടുത്തെങ്ങുമില്ല.ജി.എൻ.ഗോപാലും കൊനേരു ഹംപിയും ഹരികൃഷ്ണയും സൂര്യശേഖർ ഗാംഗുലിയുമടങ്ങുന്ന ഒരു പ്രതീക്ഷ നൽകുന്ന നിര പിന്നിലുണ്ട്.ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.അപ്പോഴും ആനന്ദ് ഒരു നിതാന്തവിസ്മയമാകും.
നമുക്കു സ്പോർട്സിൽ അഭിമാനിക്കാൻ എന്താണുള്ളത്?കപിലിന്റെ ചെകുത്താന്മാർ കൊണ്ടുവന്ന ഒരു ക്രിക്കറ്റ് ലോകകപ്പ്,ഒരേയൊരു സച്ചിൻ,ധോണിയുടെ യുവസംഘം നേടിത്തന്ന ഒരു ട്വന്റി-ട്വന്റി കിരീടം,ചില ഹോക്കി കിരീടങ്ങൾ-തീരുന്നു അധ്യായം.പക്ഷേ,ഇവക്കെല്ലാം മുകളിൽ നിൽക്കും,ആനന്ദിന്റെ വിശ്വവിജയങ്ങൾ.കാരണം അവ ചതുരംഗത്തിലെ വരേണ്യതക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയങ്ങളാണ്.സോവിയറ്റ് മേധാവിത്തത്തിനെതിരെ ഒറ്റക്കു പടനയിച്ച നായകനാണ് വിശ്വനാഥൻ ആനന്ദ്.

പഴയ കഥകൾ വീണ്ടും ചർച്ച ചെയ്യുന്നില്ല.ലോകചെസ്സിലെ ചക്രവർത്തികളായിരുന്ന ഗാരി കാസ്പറോവിനേയും അനറ്റോളി കാർപ്പോവിനേയും 1992ലെ റെഗ്ഗിയോ എമിലിയ ചെസ് ചാമ്പ്യൻഷിപ്പിൽ തന്നെ തോൽപ്പിച്ച ആനന്ദിന് പിന്നീട് നേരിടേണ്ടിവന്ന യുദ്ധങ്ങൾ എതിരാളികളോട് മാത്രമായിരുന്നില്ല,ഫിഡെയുടെ വരേണ്യതാല്പര്യങ്ങളോടു കൂടിയായിരുന്നു.1998ൽ തുടർച്ചയായി മുപ്പതു മത്സരങ്ങൾ കളിച്ച് ക്ഷീണിതനായി കാർപ്പോവിനെ നേരിടാനെത്തിയ ആനന്ദിനെ ടൈബ്രേക്കറിൽ തോൽപ്പിച്ച് നേടിയ വരേണ്യവിജയത്തിന്റെ കയ്പ്പ് ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നു മായില്ല.രണ്ടു വർഷങ്ങൾക്കു ശേഷം അലക്സി ഷിറോവിനെ തോൽപ്പിച്ച് ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോകചാമ്പ്യനായി ആനന്ദ് മാറിയപ്പോൾ മുതൽ ആനന്ദ് ശരിക്കും വിശ്വരൂപിയായി.2000ത്തിൽ ഷെയ്ൻയാങ്ങിലും 2002ൽ ഹൈദരാബാദിലും നടന്ന ഫിഡെ ലോകകപ്പിലും ആനന്ദ് വിജയിയായി.2800 എന്ന വിസ്മയകരമായ എലോ റേറ്റിങ്ങ് 2001ൽ ആനന്ദ് സ്വന്തമാക്കി.പഴയ കഥകളിലൊന്നും ആനന്ദ് ഇപ്പോൾ നേടിയ വിജയത്തോളം ആഹ്ലാദം നൽകിയിട്ടില്ല,കാരണം ഇത് രാജകീയമായ പോരാട്ടം തന്നെയായിരുന്നു-വ്ളാദിമിർ ക്രാംനിക് എന്ന കരുത്തുറ്റ ബൌദ്ധികയോദ്ധാവുമായുള്ള പോരാട്ടം,വിജയം.

ഫിഡെയുടെ വിചിത്രമായ നിയമാവലിയാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കിയത്.ലോക ചെസ് ഫെഡറേഷനും(ഫിഡെ) മുൻ ലോകചാമ്പ്യൻ ഗാരി കാസ്പറോവ് സ്ഥാപിച്ച പ്രൊഫഷണൽ ചെസ് അസോസിയേഷനും(പി.സി.എ) തമ്മിലുള്ള സന്ധിവ്യവസ്ഥകളനുസരിച്ച് രൂപപ്പെട്ട മത്സരം.ഈ ഒത്തുതീർപ്പു പ്രകാരം പി.സി.എ ലോകചാമ്പ്യനായ ക്രാംനികിന് ഫിഡെ ലോകചാമ്പ്യനായ ആനന്ദിനെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുകയായിരുന്നു.ഇങ്ങനെ ‘റിട്ടേൺ മാച്ചി’ന് വിളിക്കാനുള്ള അവകാശം മറ്റൊരു ഗൈയിമിലും കാണാനാവില്ല.ഇത് ഫിഡേ ആനന്ദിൽ അടിച്ചേൽപ്പിച്ച ഭാരം തന്നെയായിരുന്നു.പക്ഷേ,അതുപകാരമാവുകയാണുണ്ടായത്.കാസ്പറോവിനെ ആനന്ദ് ഒരു മത്സരപരമ്പരയിലും തോൽപ്പിച്ചിട്ടില്ല.എന്നാൽ ക്രാംനിക് തോൽപ്പിച്ചിട്ടുണ്ടുതാനും.അങ്ങനെയിരിക്കെ ആനന്ദ് ആണോ ക്രാംനികാണോ ലോകചാമ്പ്യൻ എന്ന സംശയം പലരിലുമുണ്ടായിരുന്നു.ആനന്ദ് മുമ്പ് ക്രാംനിക്കിനെ തോൽപ്പിച്ചത് റാപ്പിഡ് ചെസ്സിലാണല്ലോ.അതിനാൽത്തന്നെ,തന്റെ സ്ഥാനം തെളിയിക്കേണ്ട ആവശ്യം ആനന്ദിനുമുണ്ടായിരുന്നു.
ആദ്യം മുതലേ ശക്തമായ മുൻതൂക്കവുമായാണ് ആനന്ദ് മുന്നേറിയത്.ആറു ഗൈയിമുകൾ പിന്നിട്ടപ്പോൾ തന്നെ ഏകദേശം ബോദ്ധ്യമായിരുന്നു,ഇനി ആനന്ദിനെ തളക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന്.സമീപകാലത്ത് സ്പെയ്നിലെ ടൂർണ്ണമെന്റിൽ കളിച്ച ക്ഷീണിതനായ ആനന്ദിനെയല്ല നാം ക്രാംനിക്കിനു മുമ്പിൽ കണ്ടത്.പ്രായം നാൽപ്പതിനോടടുക്കുമ്പോഴും മിന്നൽ വേഗത്തിൽ കരുക്കൾ നീക്കി എതിരാളിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന ആനന്ദിലെ പഴയ കുട്ടി പലപ്പോഴും ഉയിർത്തെഴുന്നേൽക്കുന്നതും കണ്ടു.ക്രാംനിക്ക് അഴിച്ചുവിട്ട തീക്ഷ്ണമായ ആക്രമണങ്ങളെ പ്രതിരോധത്തിന്റെ ശക്തിദുർഗങ്ങൾ സൃഷ്ടിച്ചാണ് ആനന്ദ് ചെറുത്തുനിന്നത്.സമനിലകൾ പോലും ആനന്ദിന് കൃത്യമായ ആയുധങ്ങളായി.ഒമ്പതാം ഗെയിം ക്രാംനിക്കിൽ നിന്ന് വഴുതി,സമനിലയിലെത്തുന്നത് സമ്മോഹനമായ കാഴ്ച്ചയായിരുന്നു.ഒരു പോൺ മുൻതൂക്കത്തിലെത്തിയ ക്രാംനിക്കിന്റെ മുന്നിൽ സവിശേഷമായ ഒരു ‘റൂക്ക് എന്റിങ്ങു’മായി കളി സമനിലയിലവസാനിച്ചത് ആനന്ദിന്റെ വിസ്മയകരമായ പ്രതിരോധം കൊണ്ടുതന്നെ.
1989ലെ മിഖായേൽ തലിനോടുള്ള ആനന്ദിന്റെ വിജയമോർമ്മിപ്പിച്ചു,ആറാം ഗെയിമിലെ കേളീശൈലി.ക്രാംനിക്ക് നടത്തിയ പൊള്ളുന്ന ആക്രമണങ്ങൾ,നിസ്സംഗമായി ഏറ്റുവാങ്ങുന്ന ആനന്ദിന്റെ നില കണ്ട് അമ്പരക്കാത്തവരുണ്ടാവില്ല.25മത്തെ നീക്കത്തോടെ,ക്രാംനിക്കിന്റെ നൈറ്റുകളും റൂക്കും ആനന്ദിന്റെ പ്രതിരോധക്കോട്ടകൾക്കകത്തേക്ക് ഇടിച്ചുകയറിയതാണ്. “കുടുങ്ങി”എന്നു തലയിൽ കൈവെച്ച് നാമിരിക്കുമ്പോൾ അതാ,ആനന്ദിന്റെ പ്രത്യാക്രമണം ആരംഭിക്കുന്നു!നിഷ്പ്രയാസം ആനന്ദ് ക്രാംനിക്കിന്റെ റൂക്കിനേയും നൈറ്റിനേയും തിരിച്ചോടിച്ചു.താനിതുവരെ പടുത്തുയർത്തിയ ആക്രമണഗോപുരമാകെ ജലരേഖയായെന്ന തിരിച്ചറിവിനു മുമ്പിൽ പതറിപ്പോയ ക്രാംനിക്കിന് പിന്നെ ആനന്ദിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു വഴിയും ശേഷിച്ചിരുന്നില്ല.
ആനന്ദിന്റെ എന്നത്തേയും പ്രിയപ്പെട്ട,ശക്തമായ കളിത്തുടക്കം രാജാവിനു മുമ്പിലെ കാലാളിനെ നീക്കിയായിരുന്നു.e-4തുടക്കങ്ങളാണ് ആനന്ദ് പ്രധാനഗെയിമുകളിലെല്ലാം നടത്തിക്കാണാറ്.എന്നാൽ ഇത്തവണ ആനന്ദ് കളം മാറ്റിച്ചവിട്ടി-റാണിക്കു മുമ്പിലെ കാലാലിനെ നീക്കിയായിരുന്നു ആനന്ദിന്റെ കളിത്തുടക്കങ്ങളെല്ലാം.ഇതു തന്നെ ക്രാംനിക്ക് പാളയത്തിലെ കേളീപദ്ധതികളെ തെറ്റിച്ചുകളഞ്ഞു.നിംസോ ഇന്ത്യൻ,സ്ലാവ് ഡിഫൻസ് തുടങ്ങിയ ക്രാംനിക്കിന് പരിചയമില്ലാത്ത നീക്കങ്ങളുടെ പരീക്ഷണം,അദ്ദേഹത്തെ താളം തെറ്റിക്കുകയും ചെയ്തു.മത്സരത്തിൽ തന്റെ സഹായികളുടെ കൂട്ടത്തിൽ റഷ്യയുടെ മുൻ ലോകചാമ്പ്യൻ രുസ്തം കാസിംദെഷ്നോവിനെ ഉൾപ്പെടുത്തിയ ആനന്ദിന്റെ തീരുമാനം ഏറെ പ്രയോജനപ്പെട്ടിരിക്കണം.പോണുകളെ സമർത്ഥമായി പ്രതിരോധത്തിനുപയോഗിക്കുന്ന ടെക്നിക്കുകളുടെ ഉത്സവമായിരുന്നു ആനന്ദിന്റെ കളികൾ.ഒരുതരം കാപാബ്ലാൻക ഇഫക്ട്!
എതിരാളിയില്ലാത്ത ഉയരത്തിലേക്ക് ആനന്ദ് ചെന്നെത്തിക്കഴിഞ്ഞു.സത്യത്തിൽ ഇതൊരൽഭുതമാണ്.മറ്റാരും ഇന്ത്യയിൽ നിന്ന് അടുത്തെങ്ങുമില്ല.ജി.എൻ.ഗോപാലും കൊനേരു ഹംപിയും ഹരികൃഷ്ണയും സൂര്യശേഖർ ഗാംഗുലിയുമടങ്ങുന്ന ഒരു പ്രതീക്ഷ നൽകുന്ന നിര പിന്നിലുണ്ട്.ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.അപ്പോഴും ആനന്ദ് ഒരു നിതാന്തവിസ്മയമാകും.
മുംബൈ സ്ഫോടന പശ്ചാത്തലത്തിൽ
Posted by
വികടശിരോമണി
on Friday, November 28, 2008
/
Comments: (1)
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പോസ്റ്റ്.ഈ വഴി വരൂ...
നാം പേടിക്കരുത്
Posted by
വികടശിരോമണി
/
Comments: (24)

മരണങ്ങളുടെ കണക്കുകളുമായി ഒരു ദിവസം കൂടി…
ചോരയൊലിക്കുന്ന കാഴ്ച്ചകൾ കണ്ടു മടുത്ത് ടി.വി.ഓഫ് ചെയ്തു.എനിക്കിനിയും കാണണ്ട.
മുംബൈയിലെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്,മരണത്തിന്റെ ഗണിതങ്ങൾ കേൾക്കുമ്പോൾ ഏതോ മറുനാട്ടുവിശേഷം പോലെ തോന്നുന്നു എന്നാണ്.മുന്നിലുള്ളതു നാടകമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത പ്രതിസന്ധി.
നിങ്ങൾക്കു ജീവിക്കാനുള്ള ക്രൂരമായ,പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് പറയുന്നത്. “വെറുക്കുക,കൊല്ലുക” എന്നാണ് ഹിറ്റ്ലർ പറഞ്ഞത്.പുതിയ ഫാഷിസ്റ്റുകളും അതുതന്നെ പറയുന്നു,പ്രവർത്തിക്കുന്നു-‘വെറുക്കുക,കൊല്ലുക.’
ഭയം ജനിപ്പിച്ച് കീഴ്പ്പെടുത്തുക ഫാഷിസത്തിന്റെ പഴയ തന്ത്രമാണ്.പേടിയുണ്ടായാൽ നമ്മൾ സൌമ്യമായ ഭാഷയിൽ സംസാരിക്കും.പരിതപിക്കലും പ്രാർത്ഥിക്കലുമായി കാലം കഴിച്ചുകൂട്ടും.ഇങ്ങനെ നിങ്ങളൊരു ചിലന്തിവലക്കകത്താകുന്നു.നൂറുപേരുടെ മരണം നൂറുകോടി ജനങ്ങളുടെ പേടിയെയാണ് ലക്ഷ്യം വെക്കുന്നത്.
ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും നാളെയത് വ്യാപിക്കുമെന്നും തീവ്രവാദികൾ പറയുന്നത് വീരവാദമായെടുക്കേണ്ട.ഭയത്തെ ഒരു നൂലിൽ നമ്മുടെ തലക്കു മുകളിൽ കെട്ടി നിർത്തുകയാണവർ.
‘നാം മറക്കാതിരിക്കുക’ എന്നു ഡിസംബർ 6 വരുമ്പോഴെല്ലാം മറ്റുചില തീവ്രവാദികൾ പോസ്റ്ററൊട്ടിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല.നിങ്ങൾ മറക്കരുത്.ഏതുറക്കത്തിലും പേടിപ്പെടുത്തുന്ന സ്വപ്നമായി മിനാരങ്ങൾ തകർന്നു വീഴുന്ന ഒച്ചയുണ്ടാകണം.
ഈ പേടിയെ തോൽപ്പിക്കണം എന്നാണ് ഗാന്ധിജി മരണം വരെ പറഞ്ഞത്.ഒരു സാമ്രാജ്യത്തിന്റെ ഭയപ്പാടിനു മരുന്നായി ഒരു പിടി ഉപ്പുമതി എന്നും.
ഈ ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ് മാർക്സും പറഞ്ഞത്,എന്നാലേ അപരന്റെ വാക്കുകളിൽ നിറയുന്ന വിഷസൂചികൾക്കു പകരം മധുരസംഗീതം നിറയൂ എന്നും.
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.
ചോരയൊലിക്കുന്ന കാഴ്ച്ചകൾ കണ്ടു മടുത്ത് ടി.വി.ഓഫ് ചെയ്തു.എനിക്കിനിയും കാണണ്ട.
മുംബൈയിലെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്,മരണത്തിന്റെ ഗണിതങ്ങൾ കേൾക്കുമ്പോൾ ഏതോ മറുനാട്ടുവിശേഷം പോലെ തോന്നുന്നു എന്നാണ്.മുന്നിലുള്ളതു നാടകമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത പ്രതിസന്ധി.
നിങ്ങൾക്കു ജീവിക്കാനുള്ള ക്രൂരമായ,പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് പറയുന്നത്. “വെറുക്കുക,കൊല്ലുക” എന്നാണ് ഹിറ്റ്ലർ പറഞ്ഞത്.പുതിയ ഫാഷിസ്റ്റുകളും അതുതന്നെ പറയുന്നു,പ്രവർത്തിക്കുന്നു-‘വെറുക്കുക,കൊല്ലുക.’
ഭയം ജനിപ്പിച്ച് കീഴ്പ്പെടുത്തുക ഫാഷിസത്തിന്റെ പഴയ തന്ത്രമാണ്.പേടിയുണ്ടായാൽ നമ്മൾ സൌമ്യമായ ഭാഷയിൽ സംസാരിക്കും.പരിതപിക്കലും പ്രാർത്ഥിക്കലുമായി കാലം കഴിച്ചുകൂട്ടും.ഇങ്ങനെ നിങ്ങളൊരു ചിലന്തിവലക്കകത്താകുന്നു.നൂറുപേരുടെ മരണം നൂറുകോടി ജനങ്ങളുടെ പേടിയെയാണ് ലക്ഷ്യം വെക്കുന്നത്.
ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും നാളെയത് വ്യാപിക്കുമെന്നും തീവ്രവാദികൾ പറയുന്നത് വീരവാദമായെടുക്കേണ്ട.ഭയത്തെ ഒരു നൂലിൽ നമ്മുടെ തലക്കു മുകളിൽ കെട്ടി നിർത്തുകയാണവർ.
‘നാം മറക്കാതിരിക്കുക’ എന്നു ഡിസംബർ 6 വരുമ്പോഴെല്ലാം മറ്റുചില തീവ്രവാദികൾ പോസ്റ്ററൊട്ടിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല.നിങ്ങൾ മറക്കരുത്.ഏതുറക്കത്തിലും പേടിപ്പെടുത്തുന്ന സ്വപ്നമായി മിനാരങ്ങൾ തകർന്നു വീഴുന്ന ഒച്ചയുണ്ടാകണം.
ഈ പേടിയെ തോൽപ്പിക്കണം എന്നാണ് ഗാന്ധിജി മരണം വരെ പറഞ്ഞത്.ഒരു സാമ്രാജ്യത്തിന്റെ ഭയപ്പാടിനു മരുന്നായി ഒരു പിടി ഉപ്പുമതി എന്നും.
ഈ ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ് മാർക്സും പറഞ്ഞത്,എന്നാലേ അപരന്റെ വാക്കുകളിൽ നിറയുന്ന വിഷസൂചികൾക്കു പകരം മധുരസംഗീതം നിറയൂ എന്നും.
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.
നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾ
Posted by
വികടശിരോമണി
on Thursday, November 27, 2008
/
Comments: (1)
നാട്യധർമ്മി-ലോകധർമ്മി എന്നിവയെക്കുറിച്ച് എന്റെ ചില ചിന്തകൾ- ഇതുവഴി വരൂ...
കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും
Posted by
വികടശിരോമണി
on Saturday, November 22, 2008
/
Comments: (1)
കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും-എന്റെ കഥകളിബ്ലോഗായ തൌര്യത്രികത്തിൽ പുതിയ പോസ്റ്റ്..സ്വാഗതം...
കുട്ടൻ ബിരിയാണി
Posted by
വികടശിരോമണി
on Friday, November 21, 2008
/
Comments: (1)
വേറൊരു പരസ്യബോർഡ് ചിത്രം-കുട്ടൻ ബിരിയാണി-ഇവിടെ കാണൂ...
വേറൊരു പരസ്യബോർഡ്(നിർദോഷം)
Posted by
വികടശിരോമണി
/
Comments: (19)

ഇതാ വേറൊരു പരസ്യബോർഡ്.ഇടക്കവിൽപ്പനക്കായുള്ള ബോർഡിന്റെ ചിത്രമിട്ട് ഞാൻ ഒരു ചർച്ചക്കു തുടക്കമിട്ടപ്പോൾ,സുനിൽ എന്ന ബ്ലോഗർ എന്നോടു കമന്റിൽ പറഞ്ഞു .താങ്കൾ ഇനി അടുത്ത പരസ്യബോർഡ് നോക്കൂ എന്ന്.ശരി,അപ്പോൾ ഞാനിതാ അടുത്ത പരസ്യബോർഡ് നോക്കുന്നു.
കോട്ടക്കൽ ബസ്റ്റാൻഡിനടുത്ത് കണ്ട ഒരു ബിരിയാണിസെന്ററിന്റെ പരസ്യമാണിത്.പലതരം ബിരിയാണികൾ അവിടെ ഓഡർ സ്വീകരിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ട്.അതിൽ ആദ്യത്തെ ബിരിയാണി കാണൂ,കുട്ടൻ ബിരിയാണി!ദുനിയാവിൽ വഫാത്തായ സകലജീവജാലങ്ങളെയും പിടിച്ച് ബിരിയാണി വെച്ച പാരമ്പര്യമുള്ള മലപ്പുറത്ത് ജനിച്ചുവളർന്ന ഞമ്മള് ആ ബിരിയാണി തിന്നിട്ടില്ല.ഏതു കുട്ടേട്ടനാണ് ഇവിടെ ഈ കുട്ടൻ ബിരിയാണിയുണ്ടാക്കുന്നത്?ഈ മൊബൈൽഫോട്ടോ എടുക്കാൻ കൃത്യമായി നിൽക്കാനുള്ള ഇടമില്ലാത്തതിനാൽ ഒട്ടും നന്നാക്കി എടുക്കാനായില്ല.(അല്ലെങ്കിൽ കുറേ പുളുത്തും!)
അപ്പോൾത്തന്നെ ഒരു രണ്ട് കുട്ടൻബിരിയാണിക്കുള്ള വിശപ്പ് ഉണർന്നതാണ്.പക്ഷേ,എന്തു ചെയ്യാം!അടഞ്ഞുകിടക്കുകയാണ്.തിരിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ അതുതന്നെയാണ് ആലോചിച്ചിരുന്നത്.നമ്മൾ മലയാളികൾക്ക് പ്രാസമില്ലെങ്കിൽ പ്രയാസമാണ്.അതിനായി ചെയ്യുന്ന ഓരോ തമാശകളേ!കുട്ടൻ ബിരിയാണി,മട്ടൻ ബിരിയാണി,ചിക്കൻ ബിരിയാണി-അങ്ങനെ എഴുതാനാവണം.അക്ഷരത്തായമ്പകയോടുള്ള നമ്മുടെ ഈ ഭ്രമം നമ്മുടെ രക്തത്തിലുണ്ട്.
പക്ഷേ,ഞമ്മളു വിടുമോ?പിറ്റേന്ന് അവിടെയെത്തി ഓഡർ ചെയ്തു,“ഒരു കുട്ടൻ ബിരിയാണി” നല്ല സ്വാദുള്ള ബിരിയാണി വന്നു,കഴിച്ചു,തൃപ്തിയായി.
ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?
കോട്ടക്കൽ ബസ്റ്റാൻഡിനടുത്ത് കണ്ട ഒരു ബിരിയാണിസെന്ററിന്റെ പരസ്യമാണിത്.പലതരം ബിരിയാണികൾ അവിടെ ഓഡർ സ്വീകരിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ട്.അതിൽ ആദ്യത്തെ ബിരിയാണി കാണൂ,കുട്ടൻ ബിരിയാണി!ദുനിയാവിൽ വഫാത്തായ സകലജീവജാലങ്ങളെയും പിടിച്ച് ബിരിയാണി വെച്ച പാരമ്പര്യമുള്ള മലപ്പുറത്ത് ജനിച്ചുവളർന്ന ഞമ്മള് ആ ബിരിയാണി തിന്നിട്ടില്ല.ഏതു കുട്ടേട്ടനാണ് ഇവിടെ ഈ കുട്ടൻ ബിരിയാണിയുണ്ടാക്കുന്നത്?ഈ മൊബൈൽഫോട്ടോ എടുക്കാൻ കൃത്യമായി നിൽക്കാനുള്ള ഇടമില്ലാത്തതിനാൽ ഒട്ടും നന്നാക്കി എടുക്കാനായില്ല.(അല്ലെങ്കിൽ കുറേ പുളുത്തും!)
അപ്പോൾത്തന്നെ ഒരു രണ്ട് കുട്ടൻബിരിയാണിക്കുള്ള വിശപ്പ് ഉണർന്നതാണ്.പക്ഷേ,എന്തു ചെയ്യാം!അടഞ്ഞുകിടക്കുകയാണ്.തിരിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ അതുതന്നെയാണ് ആലോചിച്ചിരുന്നത്.നമ്മൾ മലയാളികൾക്ക് പ്രാസമില്ലെങ്കിൽ പ്രയാസമാണ്.അതിനായി ചെയ്യുന്ന ഓരോ തമാശകളേ!കുട്ടൻ ബിരിയാണി,മട്ടൻ ബിരിയാണി,ചിക്കൻ ബിരിയാണി-അങ്ങനെ എഴുതാനാവണം.അക്ഷരത്തായമ്പകയോടുള്ള നമ്മുടെ ഈ ഭ്രമം നമ്മുടെ രക്തത്തിലുണ്ട്.
പക്ഷേ,ഞമ്മളു വിടുമോ?പിറ്റേന്ന് അവിടെയെത്തി ഓഡർ ചെയ്തു,“ഒരു കുട്ടൻ ബിരിയാണി” നല്ല സ്വാദുള്ള ബിരിയാണി വന്നു,കഴിച്ചു,തൃപ്തിയായി.
ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?
നൂറരങ്ങും ധ്വനിനഷ്ടവിചാരങ്ങളും
Posted by
വികടശിരോമണി
on Tuesday, November 18, 2008
/
Comments: (1)
എന്റെ കഥകളിബ്ലോഗിൽ,നൂറരങ്ങുംകളിയരങ്ങിന്റെ ധ്വനിനഷ്ടവിചാരങ്ങളും-ഭാഗം-2-വായിക്കൂ...
ഇടക്കവിൽപ്പനബോർഡ്-കാണൂ...
Posted by
വികടശിരോമണി
/
Comments: (0)
സമകാലത്തോട് സംസാരിക്കുന്ന,ഇടക്കവിൽപ്പനയുടെ ഒരു ബോർഡ്-അങ്ങാടിപ്പുറത്തുനിന്നുള്ള ഒരു ദൃശ്യം-കാണൂ,അഭിപ്രായമറിയിക്കൂ...
ഇടക്കവിൽപ്പന-ഒരു ചിത്രം...
Posted by
വികടശിരോമണി
on Monday, November 17, 2008
/
Comments: (43)
കവിതാലാപനം എന്ന പീഡനം...
Posted by
വികടശിരോമണി
on Saturday, November 15, 2008
/
Comments: (1)
ഈ കവികളൊക്കെ ഇങ്ങനെ നിലവിളിക്കുന്നതെന്തിന്?കവിതാലാപനം എന്ന പീഡനം-വായിക്കൂ...
കവിതാലാപനം എന്ന പീഡനം
Posted by
വികടശിരോമണി
on Friday, November 14, 2008
/
Comments: (26)
അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
കവിതാലാപനം എന്ന പീഡനം
Posted by
വികടശിരോമണി
/
Comments: (6)
അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
കളിയരങ്ങിൽ നഷ്ടമാകുന്ന ധ്വനിസൌന്ദര്യം
Posted by
വികടശിരോമണി
on Wednesday, November 12, 2008
/
Comments: (1)
കളിയരങ്ങിൽ നഷ്ടമാകുന്ന ധ്വനിസൌന്ദര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണം-വായിക്കൂ...
ട്വന്റിട്വന്റി കണ്ട വിശേഷം
Posted by
വികടശിരോമണി
on Friday, November 7, 2008
/
Comments: (1)
ട്വന്റി ട്വന്റി എന്ന മലയാളതാരനിരയാകമാനമൊരുമിച്ച ചലച്ചിത്രം കണ്ട വിശേഷം.വായിക്കൂ...
ട്വന്റിട്വന്റി കണ്ടു,എത്ര സ്നേഹനിധിയായ അമ്മ!
Posted by
വികടശിരോമണി
/
Comments: (30)

മലയാളത്തിലെ സകലസിനിമാജീവജാലങ്ങളുമൊരുമിച്ചഭിനയിച്ച ട്വന്റിട്വന്റി കൺകുളുർക്കെ കണ്ടു.ഉദ്ദേശിച്ചത്ര വളിപ്പാക്കാനായിട്ടില്ല.മോഹൻലാൽ-മമ്മൂട്ടിമാരുടെ ഡേറ്റ് ഒന്നിച്ചുകിട്ടിയപ്പോൾ പണ്ട് ഫാസിലിനു തോന്നിയത് രണ്ടുപേരും ഒരു പെണ്ണിനു പുറകേ ഒലിപ്പിച്ചുനടക്കുന്ന ‘ഹരികൃഷ്ണൻസ്’ പിടിക്കാനായിരുന്നല്ലോ.ജോഷിക്ക് അതിനൊപ്പമെത്താനായില്ല.തീയറ്ററിൽ നിന്നിറങ്ങിപ്പോരേണ്ടി വന്നില്ല.അത്രയും തന്നെ ഭാഗ്യം!
പ്രധാനമായി അഞ്ചു കൊമ്പനാനകളുണ്ട് ജോഷിയുടെ കയ്യിൽ.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ്.ഏതു കൊമ്പന്റെ മേലെ തിടമ്പെഴുന്നള്ളിച്ചാലും മറ്റു കൊമ്പന്മാരുടെ ഭ്രാന്തന്മാർ ഇടയും.രക്ഷയില്ലെന്നു മനസ്സിലായപ്പോൾ മൂന്നു കൊമ്പന്മാരെ താഴ്ത്തി.ഏറ്റവും ഭ്രാന്തന്മാരുടെ പിന്തുണയുള്ളത് മമ്മൂട്ടി-മോഹൻലാൽ ഗജകേസരികൾക്ക് ആയതിനാൽ അവർക്കു സമാസമമായ സ്ഥാനം കൊടുക്കണം.അതിനുള്ള ജോഷിയുടെ ദയനീയമായ വിയർക്കലാണ് ട്വന്റിട്വന്റി.ഇടക്ക് ക്ഷുഭിതനായ മദയാനയെ,സുരേഷ് ഗോപിയെ ഓർക്കും.അങ്ങനെ അവസാനം മൂന്നു വില്ലന്മാരെ ഈ മൂന്നുകൊമ്പനാനകളും കുത്തിയും വെടിവെച്ചും കൊല്ലുന്നതോടെ പടം തീരുന്നു.
പൊതുനിയമവ്യവസ്ഥയെ ചവിട്ടിത്തേക്കുക,ഇതു വരെ മലയാളത്തിലധികം സൈക്സിയാവാതിരുന്ന നടിയെ സൈക്സിയാക്കുക,അമാനുഷികമായ ഫൈറ്റ് രംഗങ്ങൾ കാണിക്കുക,ഒരക്ഷരം മനസ്സിലാകാത്ത ചില ഗാന(?)ങ്ങൾ ചിത്രീകരിക്കുക തുടങ്ങി മലയാളിക്കിഷ്ടമുള്ളതെന്ന് സംവിധായകർ ധരിച്ചിട്ടുള്ളവയെല്ലാം ചെയ്തിട്ടുണ്ട്.ഡാൻസ് രംഗങ്ങളിൽ മാത്രം വന്ന് പോകാൻ പൃഥീരാജും,കുഞ്ചാക്കോബോബനും,ജയസൂര്യയുമുള്ളതു കൊണ്ട് മമ്മൂട്ടിക്ക് തന്റെ നർത്തനപാടവം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അടി നടക്കുമ്പോൾ തീയറ്ററിനകത്തെ ഫാൻസ് പ്രതികരണം കൊണ്ട് കൊട്ടക പൊളിഞ്ഞുചാടുമെന്ന് തോന്നി.
നായകന്മാരൊക്കെ മധ്യവയസ്കരാണെങ്കിലും നടിമാരൊക്കെ പിള്ളേരാണ്.മധ്യവയസ്കരായ നടികൾ-ശോഭനയും ഉർവ്വശിയും മുതൽ നദിയാമൊയ്തു വരെ അഭിനയരംഗത്തുണ്ടെങ്കിലും ഇവരുടെ നായികമാരാവാൻ അവർക്ക് യോഗ്യതയില്ല.മമ്മൂട്ടിക്ക് നായിക ഗോപിക-സുരേഷ് ഗോപിക്ക് കാർത്തിക.അങ്ങനെയേ സൌകര്യപ്പെടൂ.മുമ്പി പറഞ്ഞ ഗണത്തിലൊരെണ്ണത്തിനെ പടത്തിന്റെ ഏഴയലത്തടുപ്പിച്ചിട്ടില്ല.അതാണ് നമ്മുടെ നിത്യഹരിതനായകരുടെ വില.അഭിമാനിക്കാം.
ഇന്ദജിത്ത് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്നുള്ള അന്വേഷണവും ദിലീപിന്റെ(കാർത്തിക്) കൊലപാതകവും പ്രതികാരവും ഒക്കെയാണ് കഥ.ഇന്ദ്രജിത്തിന് ഫാൻസ് ഭ്രാന്തന്മാർ ശക്തമല്ലെന്നു വെക്കാം. ദിലീപ് ഫാൻസ് ഭ്രാന്തന്മാർ ഒരുപാടുണ്ടല്ലോ?ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തു തീയറ്ററിനിവർ തീവെക്കാഞ്ഞതെന്തേ? തമിഴ് നാടിനെ അനുകരിച്ച് കേരളത്തിൽ വളർന്ന ഈ ഫാൻസ് സംസ്കാരം ആ സ്വഭാവം കാണിക്കണ്ടേ? കഷ്ടമായിപ്പോയി.
പടത്തിന്റെ അന്ത്യത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ കണക്കുതീർക്കാനുള്ള ഗണേശനേയും മഹീന്ദ്രനേയും അവർ പോലീസ് മുമ്പാകെ തന്നെ കൊല്ലുന്നു.എന്നിട്ട് ഞങ്ങൾ പുല്ലുപോലെ രക്ഷപ്പെടുമെന്ന് വീമ്പിളക്കുന്നു.അവസാന വില്ലനായ മാധവനെ(സിദ്ദിഖ്) ക്കൂടി കൊല്ലുകയാണ് വേണ്ടത് എന്ന് അവർ പറയുന്നതുകേട്ട് സുരേഷ് ഗോപി മാധവനേയും വെടിവെച്ചുകൊല്ലുന്നു.ജനാധിപത്യ ഇന്ത്യയിൽ പരക്കേണ്ട അത്തരമൊരു മഹത്തായ ഗുണപാഠം നൽകിയാണ് സിനിമ അവസാനിക്കുന്നത്,പ്രതികാരത്തിനായി ചെയ്യുന്ന കൊലപാതകത്തിൽ തെറ്റൊന്നുമില്ലെന്ന്.
എത്ര സ്നേഹനിധിയായ,നല്ല അമ്മ!ഇങ്ങനെയൊരു സന്ദേശം ഇത്ര കഷ്ടപ്പെട്ട് ജനങ്ങളിലെത്തിച്ചല്ലോ!
പ്രധാനമായി അഞ്ചു കൊമ്പനാനകളുണ്ട് ജോഷിയുടെ കയ്യിൽ.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ്.ഏതു കൊമ്പന്റെ മേലെ തിടമ്പെഴുന്നള്ളിച്ചാലും മറ്റു കൊമ്പന്മാരുടെ ഭ്രാന്തന്മാർ ഇടയും.രക്ഷയില്ലെന്നു മനസ്സിലായപ്പോൾ മൂന്നു കൊമ്പന്മാരെ താഴ്ത്തി.ഏറ്റവും ഭ്രാന്തന്മാരുടെ പിന്തുണയുള്ളത് മമ്മൂട്ടി-മോഹൻലാൽ ഗജകേസരികൾക്ക് ആയതിനാൽ അവർക്കു സമാസമമായ സ്ഥാനം കൊടുക്കണം.അതിനുള്ള ജോഷിയുടെ ദയനീയമായ വിയർക്കലാണ് ട്വന്റിട്വന്റി.ഇടക്ക് ക്ഷുഭിതനായ മദയാനയെ,സുരേഷ് ഗോപിയെ ഓർക്കും.അങ്ങനെ അവസാനം മൂന്നു വില്ലന്മാരെ ഈ മൂന്നുകൊമ്പനാനകളും കുത്തിയും വെടിവെച്ചും കൊല്ലുന്നതോടെ പടം തീരുന്നു.
പൊതുനിയമവ്യവസ്ഥയെ ചവിട്ടിത്തേക്കുക,ഇതു വരെ മലയാളത്തിലധികം സൈക്സിയാവാതിരുന്ന നടിയെ സൈക്സിയാക്കുക,അമാനുഷികമായ ഫൈറ്റ് രംഗങ്ങൾ കാണിക്കുക,ഒരക്ഷരം മനസ്സിലാകാത്ത ചില ഗാന(?)ങ്ങൾ ചിത്രീകരിക്കുക തുടങ്ങി മലയാളിക്കിഷ്ടമുള്ളതെന്ന് സംവിധായകർ ധരിച്ചിട്ടുള്ളവയെല്ലാം ചെയ്തിട്ടുണ്ട്.ഡാൻസ് രംഗങ്ങളിൽ മാത്രം വന്ന് പോകാൻ പൃഥീരാജും,കുഞ്ചാക്കോബോബനും,ജയസൂര്യയുമുള്ളതു കൊണ്ട് മമ്മൂട്ടിക്ക് തന്റെ നർത്തനപാടവം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അടി നടക്കുമ്പോൾ തീയറ്ററിനകത്തെ ഫാൻസ് പ്രതികരണം കൊണ്ട് കൊട്ടക പൊളിഞ്ഞുചാടുമെന്ന് തോന്നി.
നായകന്മാരൊക്കെ മധ്യവയസ്കരാണെങ്കിലും നടിമാരൊക്കെ പിള്ളേരാണ്.മധ്യവയസ്കരായ നടികൾ-ശോഭനയും ഉർവ്വശിയും മുതൽ നദിയാമൊയ്തു വരെ അഭിനയരംഗത്തുണ്ടെങ്കിലും ഇവരുടെ നായികമാരാവാൻ അവർക്ക് യോഗ്യതയില്ല.മമ്മൂട്ടിക്ക് നായിക ഗോപിക-സുരേഷ് ഗോപിക്ക് കാർത്തിക.അങ്ങനെയേ സൌകര്യപ്പെടൂ.മുമ്പി പറഞ്ഞ ഗണത്തിലൊരെണ്ണത്തിനെ പടത്തിന്റെ ഏഴയലത്തടുപ്പിച്ചിട്ടില്ല.അതാണ് നമ്മുടെ നിത്യഹരിതനായകരുടെ വില.അഭിമാനിക്കാം.
ഇന്ദജിത്ത് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്നുള്ള അന്വേഷണവും ദിലീപിന്റെ(കാർത്തിക്) കൊലപാതകവും പ്രതികാരവും ഒക്കെയാണ് കഥ.ഇന്ദ്രജിത്തിന് ഫാൻസ് ഭ്രാന്തന്മാർ ശക്തമല്ലെന്നു വെക്കാം. ദിലീപ് ഫാൻസ് ഭ്രാന്തന്മാർ ഒരുപാടുണ്ടല്ലോ?ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തു തീയറ്ററിനിവർ തീവെക്കാഞ്ഞതെന്തേ? തമിഴ് നാടിനെ അനുകരിച്ച് കേരളത്തിൽ വളർന്ന ഈ ഫാൻസ് സംസ്കാരം ആ സ്വഭാവം കാണിക്കണ്ടേ? കഷ്ടമായിപ്പോയി.
പടത്തിന്റെ അന്ത്യത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ കണക്കുതീർക്കാനുള്ള ഗണേശനേയും മഹീന്ദ്രനേയും അവർ പോലീസ് മുമ്പാകെ തന്നെ കൊല്ലുന്നു.എന്നിട്ട് ഞങ്ങൾ പുല്ലുപോലെ രക്ഷപ്പെടുമെന്ന് വീമ്പിളക്കുന്നു.അവസാന വില്ലനായ മാധവനെ(സിദ്ദിഖ്) ക്കൂടി കൊല്ലുകയാണ് വേണ്ടത് എന്ന് അവർ പറയുന്നതുകേട്ട് സുരേഷ് ഗോപി മാധവനേയും വെടിവെച്ചുകൊല്ലുന്നു.ജനാധിപത്യ ഇന്ത്യയിൽ പരക്കേണ്ട അത്തരമൊരു മഹത്തായ ഗുണപാഠം നൽകിയാണ് സിനിമ അവസാനിക്കുന്നത്,പ്രതികാരത്തിനായി ചെയ്യുന്ന കൊലപാതകത്തിൽ തെറ്റൊന്നുമില്ലെന്ന്.
എത്ര സ്നേഹനിധിയായ,നല്ല അമ്മ!ഇങ്ങനെയൊരു സന്ദേശം ഇത്ര കഷ്ടപ്പെട്ട് ജനങ്ങളിലെത്തിച്ചല്ലോ!
യക്ഷിസങ്കൽപ്പവും കഥകളിയും
Posted by
വികടശിരോമണി
on Wednesday, November 5, 2008
/
Comments: (1)
യക്ഷികൽപ്പനകളും കഥകളിയും ചേർത്തുള്ള ചില ചിന്തകൾ.....വായിക്കൂ...
ഒരു ഇടക്കലേലവും ഒരുപാടു മനുഷ്യസ്വപ്നങ്ങളും
Posted by
വികടശിരോമണി
on Thursday, October 30, 2008
/
Comments: (2)
ഞെരളത്ത് രാമപ്പൊതുവാളിന്റെ ഇടക്ക ലേലം ചെയ്യാൻ ഹരിഗോവിന്ദൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ചില ചിന്തകൾ.വായിക്കൂ...
ഒരു ഇടക്കലേലവും ഒരുപാടു മനുഷ്യസ്വപ്നങ്ങളും
Posted by
വികടശിരോമണി
/
Comments: (33)

“എന്റെ പിതാവിന്റെ തോളിലെ വിയർപ്പുണ്ട് അതിന്റെ തോൾക്കച്ചയിൽ,ഇടംകയ്യിന്റെ ഗദ്ഗദസ്പർശമുണ്ടാ കുറ്റിയിൽ,ഹൃദയത്തിന്റെ വിങ്ങലുകളുണ്ടതിന്റെ ശ്വാസനാളത്തിൽ,നിർമമതയുടെ64ഭാവങ്ങളുണ്ടാ പൊടുപ്പുകളിൽ,നാലുദിക്കും അലഞ്ഞതിന്റെ ചിരികളാണാ ജീവക്കോലുകളിൽ,മനസ്സുതിർത്ത ഈണങ്ങൾക്കൊപ്പം കോലുപതിച്ച് കണ്ണീർതെറിച്ച തോൽവളയങ്ങളുണ്ടതിൽ….അത് ഞങ്ങളുടെ ഏഴുമക്കളുടെയും അമ്മയുടെയും വിലപറയാനാവാത്ത വേദനയാണ്…അതിനെ പറിച്ചുകളയാനല്ല മറിച്ച്,ആ തേങ്ങൽ കേരളസംഗീതത്തിന്റെ ചരിത്രമാവുംവിധമുള്ള ഒരു രക്ഷക്കാണ് ഇതുചെയ്യുന്നത്.കേരളസംഗീതത്തിന് ഇനി അങ്ങനെ ഒരു ഭാഗ്യമേ ഉള്ളൂ എങ്കിൽ ഞങ്ങളെന്തുചെയ്യാൻ?”
(ഞരളത്ത് ഹരിഗോവിന്ദൻ-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്,2008 നവംബർ-ലക്കം:35)
കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം കേട്ടുകേഴ്വിയില്ലാത്ത ഒരു ലേലം-ഞരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദൻ നടത്താൻ പോകുന്നു-അച്ഛന്റെ ഇടക്ക ലേലം ചെയ്യാൻ പോകുന്നു!ഭരണകൂടവും കലാസ്ഥാപനങ്ങളും ഇന്നോളം സോപാനസംഗീതത്തെ അവഗണിച്ചതിനാൽ,ജീവിച്ചിരിക്കുന്ന കേരളസംഗീതകലാകാരമാരുടെ സംഗീതം ആലേഖനം ചെയ്തു സൂക്ഷിക്കാനായാണ് ലേലം.തന്റെ നിലപാടുകൾ വിശദീകരിച്ച് ഹരിഗോവിന്ദൻ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗമാണ് മുകളിൽ കാണുന്നത്.
വാർത്തയറിഞ്ഞ് ഞെട്ടിയവരും പരിതപിച്ചവരും പ്രതിഷേധിച്ചവരും കുറേയുണ്ട്.അഴീക്കോട് മാഷ് ഹരിഗോവിന്ദനാവശ്യമുള്ള തുക പിരിച്ചുതരാം,ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങണം എന്ന് ഹരിഗോവിന്ദനോടാവശ്യപ്പെട്ടു,(ഹൈജാക്ക് ചെയ്യപ്പെട്ട വി.ഐ.പി.കളെ മോചിപ്പിക്കാൻ മോചനദ്രവ്യം ഓഫർ ചെയ്യുന്ന മട്ടിൽ!)
അതേ ശൈലിയിൽ ഹരിഗോവിന്ദന്റെ മറുപടി:നിശ്ചിതദിവസത്തിനകം പണം തന്നാൽ ലേലത്തിൽ നിന്ന് പിൻവാങ്ങാം-ഹരിപറഞ്ഞ കാലാവധിയും കഴിഞ്ഞിരിക്കുന്നു.അപ്പോഴിനി ലേലം നടക്കുന്ന മട്ടാണ്.മൂന്നു തരം വിളിച്ചുറപ്പിക്കും മുമ്പ് ചിലതുപറയട്ടെ,ഞരളത്തിനെപ്പറ്റി സംസാരിക്കാനുള്ള അവകാശം കൂടി കൂട്ടിയാണ് ഹരിഗോവിന്ദൻ ലേലത്തിനു വെക്കുന്നതെങ്കിൽ,ഇനി പറയാനൊത്തില്ലെങ്കിലോ!
സോപാനസംഗീതം ഒരപൂർവ്വകൽപ്പനയാണ്.ഈശ്വരനെ പാടിയുണർത്തുകയും ഉറക്കുകയും ചെയ്ത ഒരു ജനതതിയുടെ കലാദർശനം. ‘നാദ’ത്തിനേക്കാൾ ‘ഒച്ച’ക്ക് വിലനൽകിയ ഒരു കലാവിചാരമായിരുന്നു നമ്മുടേത്.ശ്രുതിശുദ്ധമായി പ്രവഹിക്കുന്ന സംഗീതത്തേക്കാളും അനുക്രമമായി മുനകൂർക്കുന്ന വാദ്യശിൽപ്പങ്ങളെ സ്നേഹിച്ച സംസ്കൃതി.സ്വാതിതിരുനാളിലൂടെ തിരുവിതാംകൂറിൽ കർണ്ണാടകസംഗീതം പുതുമാനങ്ങൾതേടുമ്പോൾ,മധ്യകേരളത്തിലെ മേളക്കളരികളിൽ പഞ്ചവാദ്യമെന്ന അപൂർവ്വ വാദ്യശിൽപ്പം ഉരുവം കൊള്ളുകയായിരുന്നു.വിപുലമായ രാഗവൈവിധ്യമോ,ഭൃഗ-ഗമകങ്ങളുടെ അതിപ്രസരമോ ഇല്ലാതെ,സ്വകീയമായ ഒരു ആലാപനരീതിശാസ്ത്രം സോപാനസംഗീതം സമാർജ്ജിക്കുന്നത് ഈ ചുറ്റുപാടിലാണ്. തൊണ്ടയുടെ ശബ്ദസാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട്,ഒച്ചയുടെ ഘനം ബലപ്പെടുത്തി,തനതുമാർഗ്ഗത്തിൽ കൊട്ടിപ്പാടിസ്സേവ നടത്തിയ സോപാനകലാകാരന്മാരുടെ തലമുറ അസ്തമനദശയിലാണ്.ഒരു ജനാർദ്ദനൻ നെടുങ്ങാടിയോ,തൃക്കുമ്പുറമോ വരെ മാത്രം എണ്ണാവുന്ന പേരുകൾ.കൃത്യമായ ചിട്ടപ്രകാരത്തിൽ വളർന്ന കലാരൂപമല്ലാത്തതിനാൽത്തന്നെ ശൈലീഭേദങ്ങൾ സുലഭം.
കേരളത്തിന്റെ തനതുകലാരൂപങ്ങളിൽ കയറ്റുമതിച്ചരക്കാക്കാൻ പറ്റിയ ചിലതിനെ നാം തിരഞ്ഞെടുത്തിട്ടുണ്ട്,കൂടിയാട്ടം,കഥകളി-അങ്ങനെ.അതിനെ ഓരോ കൊല്ലവും കയറ്റുമതിചെയ്യുകയാണ് നമ്മുടെ സർക്കാർ ലക്ഷ്യമിടുന്ന പ്രധാന കലാപ്രവർത്തനം.കേരളസംഗീതത്തിന് കർണ്ണാടകസംഗീതത്തിൽ നിന്നു വേറിട്ട ഒരസ്തിത്വമുണ്ടെന്ന തിരിച്ചറിവുതന്നെ നഷ്ടമായിക്കഴിഞ്ഞു.കൊട്ടിപ്പാടിസ്സേവ നടത്തുന്നവരിൽത്തന്നെ,കർണ്ണാടകസംഗീതസങ്കലനമില്ലാതെ പാടുന്നവരെ കാണാൻ പ്രയാസം.സോപാനസംഗീതത്തിന്റെ മറ്റൊരീറ്റില്ലമായിരുന്ന കഥകളിസംഗീതം,കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെയും ഹൈദരാലിയുടെയും ലളിതഗാനശൈലിയും കലാമണ്ഡലം ഗംഗാധരന്റെയൊക്കെ ശാസ്ത്രീയസംഗീതപാതയും പിന്നിട്ട്,ലക്കുകെട്ട ഏതെല്ലാമോ അന്വേഷണങ്ങളിലാണ്.
ഏതുകലക്കും അപൂർവ്വമായി ലഭിക്കുന്ന അനുഗ്രഹവർഷങ്ങളാണ് ഞരളത്തിനെപ്പോലുള്ള പ്രതിഭകൾ.സംഗീതത്തിന്റെ വിഷം തീണ്ടിയലഞ്ഞ ആ അവധൂതന്റെ മനസ്സിലെ കലാദർശനം,ഇന്നത്തെ ക്ലാസിക്കൽ കലാനിരൂപകരുടെ ചിന്തകളെക്കാൾ പുരോഗമനപരമായിരുന്നു.ഗുരുവായൂരപ്പന് കൊട്ടിപ്പാടിയ ഇടക്ക കൊണ്ട്,കടമ്മനിട്ടയുടെ ‘കാട്ടാളന്’ ഞെരളത്ത് താളം നൽകി.ആ ഇടക്കയാണ് ലേലം വിളിക്കപ്പെടുന്നത്!
ഹരിഗോവിന്ദൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പ്രസക്തി വ്യക്തമാണ്.വികാരങ്ങളെ മാറ്റിനിർത്തി ചിന്തിക്കുമ്പോൾ മറ്റു ചില ചോദ്യങ്ങളുയരുന്നു:
1) ഹരിഗോവിന്ദൻ എന്ന വ്യക്തിയാണ് ലേലം നടത്തുന്നതും ലേലത്തുക വാങ്ങുന്നതും.ആ തുകകൊണ്ട് കേരളസംഗീതത്തിന്റെ അഭ്യുന്നതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ,ഹരിഗോവിന്ദൻ എന്ന വ്യക്തിയുടെ ആശയങ്ങളല്ലല്ലോ,സോപാനഗായകരും ആസ്വാദകരുമടങ്ങിയ സമൂഹത്തിന്റെ ആശയങ്ങളല്ലേ ആ തുകകൊണ്ട് നിറവേറ്റേണ്ടത്?
2) ഹരിഗോവിന്ദൻ ഈ ലേലം ഭംഗിയായി പര്യവസാനിപ്പിച്ച്,മികച്ചൊരു ലേലത്തുകയുമായി സോപാനശബ്ദശേഖരമുണ്ടാക്കാനിറങ്ങിയാൽ,ഞെരളത്തിന്റെ വ്യക്തിസത്വത്തെ വിറ്റ ആ പണത്തിന് പാടാൻ കേരളഗായകരെല്ലാം തയ്യാറാകുമെന്ന് ഹരിഗോവിന്ദൻ കരുതുന്നുവോ?
3) “ലേലത്തിൽ ഇടക്ക സ്വന്തമാക്കുന്നയാൾ തീർച്ചയായും അതിനെ മറ്റാരെക്കാളും നന്നായി സൂക്ഷിക്കും” എന്ന ഹരിഗോവിന്ദന്റെ വാദം ശരിയായിരിക്കാം.പക്ഷേ,സോപാനസംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ഒരു ലേലത്തിൽ പങ്കെടുത്ത് ഇടക്ക സ്വന്തമാക്കാനിടയില്ല.ജാടക്കായി ഷെൽഫിൽ വെക്കുന്ന ഒരുപകരണമായി ആ ഇടക്ക മാറുന്നത് കാണാനാണോ ഹരിഗോവിന്ദനാഗ്രഹിക്കുന്നത്?
4) കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം പതിവില്ലാത്ത ഇത്തരമൊരു ലേലം വഴി ഒട്ടും ആശാസ്യമല്ലാത്ത ഒരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കുമ്പോൾ, ഭാവിയിൽ നടക്കാവുന്ന നിന്ദ്യമായ കലാവാണിജ്യങ്ങളുടെ തുടക്കം തന്റെ അച്ഛനും ഗുരുവുമായ ഞെരളത്തിലൂടെയാവുന്നത് ഹരിഗോവിന്ദനറിയുന്നുണ്ടോ?
കല ഒരു ചത്ത സാധനമല്ല.ഭാഷ പോലെ ജനങ്ങളോടൊത്ത് ജീവിക്കുകയും ജനങ്ങളോടൊത്ത് വളരുകയും യാത്രചെയ്യുകയും മരിക്കുകയും ചെയ്യുന്ന ഒരു ജൈവസത്തയാണ്.ലോകത്തിൽ വലിയവരുടെയും ചെറിയവരുടെയുമായി രണ്ട് കലയില്ല എന്ന് ബനഡിറ്റോ ക്രോച്ചെ പണ്ടുപറഞ്ഞു.സ്വർണ്ണംകൊണ്ടൊരു പാത്രമുണ്ടാക്കിയാലും അതിൽ ഓട്ടയുണ്ടെങ്കിൽ വെള്ളമെടുക്കാനാവില്ല,മണ്ണുകൊണ്ടാണ് പാത്രമെങ്കിലും ഓട്ടയില്ലെങ്കിൽ വെള്ളമെടുക്കാം-ഒരു പാത്രത്തിന്റെ ‘ഫങ്ഷണൽ യൂട്ടിലിറ്റി’ഒരു സാധനത്തെ ഉൾക്കൊള്ളുക എന്നതാണ്,അതിനുകഴിവില്ലെങ്കിൽ അതു പൊന്നുകൊണ്ടുണ്ടാക്കിയതായാലും ശരിയല്ല എന്നുള്ളതാണ് പാത്രത്തിന്റെയും കഥാപാത്രത്തിന്റെയും കലയുടെയും തത്വമെന്നും ക്രോച്ചേ പറഞ്ഞു.സമൂഹത്തോട് പ്രതിസ്പന്ദിക്കാത്ത ഏതു കലയും മരണമടയും.പുറത്തുപോയി ജോലിചെയ്ത്,വൈകുന്നേരം നൂറുരൂപയെങ്കിലും വീട്ടിൽ കൊണ്ടുവരാവുന്ന സ്ഥിതി ഇന്ന് കേരളത്തിലുണ്ട്.അപ്പോൾ,അമ്പലനടക്കൽ നിന്ന് കൊട്ടിപ്പാടിസ്സേവനടത്താനോ,വീടുതോറും കയറിയിറങ്ങി പുള്ളുവമ്പാട്ടു പാടാനോ ആളെക്കിട്ടിയെന്നു വരില്ല.അമ്പലങ്ങളിലെ ദൈവങ്ങൾക്ക് സംഗീതം കേൾക്കണമെങ്കിൽ സി.ഡി.യിൽ ഗായത്രീമന്ത്രം വരെയുണ്ട്.അപ്പോൾപ്പിന്നെ പാണമ്പാട്ടും പുള്ളുവമ്പാട്ടും സോപാനസംഗീതവുമൊക്കെ നിലനിർത്താൻ വേറെ വഴികൾ നോക്കേണ്ടിവരും.അതിജീവനമസാധ്യമെന്നുറപ്പായാൽപ്പിന്നെ,ഹരിഗോവിന്ദന്റെ വഴിതന്നെ നല്ലത്,ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്.
(ഞരളത്ത് ഹരിഗോവിന്ദൻ-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്,2008 നവംബർ-ലക്കം:35)
കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം കേട്ടുകേഴ്വിയില്ലാത്ത ഒരു ലേലം-ഞരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദൻ നടത്താൻ പോകുന്നു-അച്ഛന്റെ ഇടക്ക ലേലം ചെയ്യാൻ പോകുന്നു!ഭരണകൂടവും കലാസ്ഥാപനങ്ങളും ഇന്നോളം സോപാനസംഗീതത്തെ അവഗണിച്ചതിനാൽ,ജീവിച്ചിരിക്കുന്ന കേരളസംഗീതകലാകാരമാരുടെ സംഗീതം ആലേഖനം ചെയ്തു സൂക്ഷിക്കാനായാണ് ലേലം.തന്റെ നിലപാടുകൾ വിശദീകരിച്ച് ഹരിഗോവിന്ദൻ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗമാണ് മുകളിൽ കാണുന്നത്.
വാർത്തയറിഞ്ഞ് ഞെട്ടിയവരും പരിതപിച്ചവരും പ്രതിഷേധിച്ചവരും കുറേയുണ്ട്.അഴീക്കോട് മാഷ് ഹരിഗോവിന്ദനാവശ്യമുള്ള തുക പിരിച്ചുതരാം,ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങണം എന്ന് ഹരിഗോവിന്ദനോടാവശ്യപ്പെട്ടു,(ഹൈജാക്ക് ചെയ്യപ്പെട്ട വി.ഐ.പി.കളെ മോചിപ്പിക്കാൻ മോചനദ്രവ്യം ഓഫർ ചെയ്യുന്ന മട്ടിൽ!)
അതേ ശൈലിയിൽ ഹരിഗോവിന്ദന്റെ മറുപടി:നിശ്ചിതദിവസത്തിനകം പണം തന്നാൽ ലേലത്തിൽ നിന്ന് പിൻവാങ്ങാം-ഹരിപറഞ്ഞ കാലാവധിയും കഴിഞ്ഞിരിക്കുന്നു.അപ്പോഴിനി ലേലം നടക്കുന്ന മട്ടാണ്.മൂന്നു തരം വിളിച്ചുറപ്പിക്കും മുമ്പ് ചിലതുപറയട്ടെ,ഞരളത്തിനെപ്പറ്റി സംസാരിക്കാനുള്ള അവകാശം കൂടി കൂട്ടിയാണ് ഹരിഗോവിന്ദൻ ലേലത്തിനു വെക്കുന്നതെങ്കിൽ,ഇനി പറയാനൊത്തില്ലെങ്കിലോ!
സോപാനസംഗീതം ഒരപൂർവ്വകൽപ്പനയാണ്.ഈശ്വരനെ പാടിയുണർത്തുകയും ഉറക്കുകയും ചെയ്ത ഒരു ജനതതിയുടെ കലാദർശനം. ‘നാദ’ത്തിനേക്കാൾ ‘ഒച്ച’ക്ക് വിലനൽകിയ ഒരു കലാവിചാരമായിരുന്നു നമ്മുടേത്.ശ്രുതിശുദ്ധമായി പ്രവഹിക്കുന്ന സംഗീതത്തേക്കാളും അനുക്രമമായി മുനകൂർക്കുന്ന വാദ്യശിൽപ്പങ്ങളെ സ്നേഹിച്ച സംസ്കൃതി.സ്വാതിതിരുനാളിലൂടെ തിരുവിതാംകൂറിൽ കർണ്ണാടകസംഗീതം പുതുമാനങ്ങൾതേടുമ്പോൾ,മധ്യകേരളത്തിലെ മേളക്കളരികളിൽ പഞ്ചവാദ്യമെന്ന അപൂർവ്വ വാദ്യശിൽപ്പം ഉരുവം കൊള്ളുകയായിരുന്നു.വിപുലമായ രാഗവൈവിധ്യമോ,ഭൃഗ-ഗമകങ്ങളുടെ അതിപ്രസരമോ ഇല്ലാതെ,സ്വകീയമായ ഒരു ആലാപനരീതിശാസ്ത്രം സോപാനസംഗീതം സമാർജ്ജിക്കുന്നത് ഈ ചുറ്റുപാടിലാണ്. തൊണ്ടയുടെ ശബ്ദസാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട്,ഒച്ചയുടെ ഘനം ബലപ്പെടുത്തി,തനതുമാർഗ്ഗത്തിൽ കൊട്ടിപ്പാടിസ്സേവ നടത്തിയ സോപാനകലാകാരന്മാരുടെ തലമുറ അസ്തമനദശയിലാണ്.ഒരു ജനാർദ്ദനൻ നെടുങ്ങാടിയോ,തൃക്കുമ്പുറമോ വരെ മാത്രം എണ്ണാവുന്ന പേരുകൾ.കൃത്യമായ ചിട്ടപ്രകാരത്തിൽ വളർന്ന കലാരൂപമല്ലാത്തതിനാൽത്തന്നെ ശൈലീഭേദങ്ങൾ സുലഭം.
കേരളത്തിന്റെ തനതുകലാരൂപങ്ങളിൽ കയറ്റുമതിച്ചരക്കാക്കാൻ പറ്റിയ ചിലതിനെ നാം തിരഞ്ഞെടുത്തിട്ടുണ്ട്,കൂടിയാട്ടം,കഥകളി-അങ്ങനെ.അതിനെ ഓരോ കൊല്ലവും കയറ്റുമതിചെയ്യുകയാണ് നമ്മുടെ സർക്കാർ ലക്ഷ്യമിടുന്ന പ്രധാന കലാപ്രവർത്തനം.കേരളസംഗീതത്തിന് കർണ്ണാടകസംഗീതത്തിൽ നിന്നു വേറിട്ട ഒരസ്തിത്വമുണ്ടെന്ന തിരിച്ചറിവുതന്നെ നഷ്ടമായിക്കഴിഞ്ഞു.കൊട്ടിപ്പാടിസ്സേവ നടത്തുന്നവരിൽത്തന്നെ,കർണ്ണാടകസംഗീതസങ്കലനമില്ലാതെ പാടുന്നവരെ കാണാൻ പ്രയാസം.സോപാനസംഗീതത്തിന്റെ മറ്റൊരീറ്റില്ലമായിരുന്ന കഥകളിസംഗീതം,കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെയും ഹൈദരാലിയുടെയും ലളിതഗാനശൈലിയും കലാമണ്ഡലം ഗംഗാധരന്റെയൊക്കെ ശാസ്ത്രീയസംഗീതപാതയും പിന്നിട്ട്,ലക്കുകെട്ട ഏതെല്ലാമോ അന്വേഷണങ്ങളിലാണ്.
ഏതുകലക്കും അപൂർവ്വമായി ലഭിക്കുന്ന അനുഗ്രഹവർഷങ്ങളാണ് ഞരളത്തിനെപ്പോലുള്ള പ്രതിഭകൾ.സംഗീതത്തിന്റെ വിഷം തീണ്ടിയലഞ്ഞ ആ അവധൂതന്റെ മനസ്സിലെ കലാദർശനം,ഇന്നത്തെ ക്ലാസിക്കൽ കലാനിരൂപകരുടെ ചിന്തകളെക്കാൾ പുരോഗമനപരമായിരുന്നു.ഗുരുവായൂരപ്പന് കൊട്ടിപ്പാടിയ ഇടക്ക കൊണ്ട്,കടമ്മനിട്ടയുടെ ‘കാട്ടാളന്’ ഞെരളത്ത് താളം നൽകി.ആ ഇടക്കയാണ് ലേലം വിളിക്കപ്പെടുന്നത്!
ഹരിഗോവിന്ദൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പ്രസക്തി വ്യക്തമാണ്.വികാരങ്ങളെ മാറ്റിനിർത്തി ചിന്തിക്കുമ്പോൾ മറ്റു ചില ചോദ്യങ്ങളുയരുന്നു:
1) ഹരിഗോവിന്ദൻ എന്ന വ്യക്തിയാണ് ലേലം നടത്തുന്നതും ലേലത്തുക വാങ്ങുന്നതും.ആ തുകകൊണ്ട് കേരളസംഗീതത്തിന്റെ അഭ്യുന്നതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ,ഹരിഗോവിന്ദൻ എന്ന വ്യക്തിയുടെ ആശയങ്ങളല്ലല്ലോ,സോപാനഗായകരും ആസ്വാദകരുമടങ്ങിയ സമൂഹത്തിന്റെ ആശയങ്ങളല്ലേ ആ തുകകൊണ്ട് നിറവേറ്റേണ്ടത്?
2) ഹരിഗോവിന്ദൻ ഈ ലേലം ഭംഗിയായി പര്യവസാനിപ്പിച്ച്,മികച്ചൊരു ലേലത്തുകയുമായി സോപാനശബ്ദശേഖരമുണ്ടാക്കാനിറങ്ങിയാൽ,ഞെരളത്തിന്റെ വ്യക്തിസത്വത്തെ വിറ്റ ആ പണത്തിന് പാടാൻ കേരളഗായകരെല്ലാം തയ്യാറാകുമെന്ന് ഹരിഗോവിന്ദൻ കരുതുന്നുവോ?
3) “ലേലത്തിൽ ഇടക്ക സ്വന്തമാക്കുന്നയാൾ തീർച്ചയായും അതിനെ മറ്റാരെക്കാളും നന്നായി സൂക്ഷിക്കും” എന്ന ഹരിഗോവിന്ദന്റെ വാദം ശരിയായിരിക്കാം.പക്ഷേ,സോപാനസംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ഒരു ലേലത്തിൽ പങ്കെടുത്ത് ഇടക്ക സ്വന്തമാക്കാനിടയില്ല.ജാടക്കായി ഷെൽഫിൽ വെക്കുന്ന ഒരുപകരണമായി ആ ഇടക്ക മാറുന്നത് കാണാനാണോ ഹരിഗോവിന്ദനാഗ്രഹിക്കുന്നത്?
4) കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം പതിവില്ലാത്ത ഇത്തരമൊരു ലേലം വഴി ഒട്ടും ആശാസ്യമല്ലാത്ത ഒരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കുമ്പോൾ, ഭാവിയിൽ നടക്കാവുന്ന നിന്ദ്യമായ കലാവാണിജ്യങ്ങളുടെ തുടക്കം തന്റെ അച്ഛനും ഗുരുവുമായ ഞെരളത്തിലൂടെയാവുന്നത് ഹരിഗോവിന്ദനറിയുന്നുണ്ടോ?
കല ഒരു ചത്ത സാധനമല്ല.ഭാഷ പോലെ ജനങ്ങളോടൊത്ത് ജീവിക്കുകയും ജനങ്ങളോടൊത്ത് വളരുകയും യാത്രചെയ്യുകയും മരിക്കുകയും ചെയ്യുന്ന ഒരു ജൈവസത്തയാണ്.ലോകത്തിൽ വലിയവരുടെയും ചെറിയവരുടെയുമായി രണ്ട് കലയില്ല എന്ന് ബനഡിറ്റോ ക്രോച്ചെ പണ്ടുപറഞ്ഞു.സ്വർണ്ണംകൊണ്ടൊരു പാത്രമുണ്ടാക്കിയാലും അതിൽ ഓട്ടയുണ്ടെങ്കിൽ വെള്ളമെടുക്കാനാവില്ല,മണ്ണുകൊണ്ടാണ് പാത്രമെങ്കിലും ഓട്ടയില്ലെങ്കിൽ വെള്ളമെടുക്കാം-ഒരു പാത്രത്തിന്റെ ‘ഫങ്ഷണൽ യൂട്ടിലിറ്റി’ഒരു സാധനത്തെ ഉൾക്കൊള്ളുക എന്നതാണ്,അതിനുകഴിവില്ലെങ്കിൽ അതു പൊന്നുകൊണ്ടുണ്ടാക്കിയതായാലും ശരിയല്ല എന്നുള്ളതാണ് പാത്രത്തിന്റെയും കഥാപാത്രത്തിന്റെയും കലയുടെയും തത്വമെന്നും ക്രോച്ചേ പറഞ്ഞു.സമൂഹത്തോട് പ്രതിസ്പന്ദിക്കാത്ത ഏതു കലയും മരണമടയും.പുറത്തുപോയി ജോലിചെയ്ത്,വൈകുന്നേരം നൂറുരൂപയെങ്കിലും വീട്ടിൽ കൊണ്ടുവരാവുന്ന സ്ഥിതി ഇന്ന് കേരളത്തിലുണ്ട്.അപ്പോൾ,അമ്പലനടക്കൽ നിന്ന് കൊട്ടിപ്പാടിസ്സേവനടത്താനോ,വീടുതോറും കയറിയിറങ്ങി പുള്ളുവമ്പാട്ടു പാടാനോ ആളെക്കിട്ടിയെന്നു വരില്ല.അമ്പലങ്ങളിലെ ദൈവങ്ങൾക്ക് സംഗീതം കേൾക്കണമെങ്കിൽ സി.ഡി.യിൽ ഗായത്രീമന്ത്രം വരെയുണ്ട്.അപ്പോൾപ്പിന്നെ പാണമ്പാട്ടും പുള്ളുവമ്പാട്ടും സോപാനസംഗീതവുമൊക്കെ നിലനിർത്താൻ വേറെ വഴികൾ നോക്കേണ്ടിവരും.അതിജീവനമസാധ്യമെന്നുറപ്പായാൽപ്പിന്നെ,ഹരിഗോവിന്ദന്റെ വഴിതന്നെ നല്ലത്,ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്.
വിവരാവകാശനിയമം ദുർബലമാക്കണോ?
Posted by
വികടശിരോമണി
on Sunday, October 26, 2008
/
Comments: (0)
വിവരാവകാശനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളി-വായിക്കൂ...
വിവരാവകാശനിയമത്തെ ദുർബലമാക്കണോ?
Posted by
വികടശിരോമണി
on Saturday, October 25, 2008
/
Comments: (20)
അറിവ് ശക്തിയാണ്.ജനാധിപത്യത്തിന്റെ പൂർണ്ണാർത്ഥത്തിലുള്ള പ്രയോഗം സാധ്യമാകാൻ എല്ലാ പൌരന്മാർക്കും അറിവിനുള്ള അവകാശം കൂടിയേ കഴിയൂ.നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് ഒഴിവാവാനുള്ള കാരണമാകുന്നില്ല എന്ന തത്വം നിയമവാഴ്ച്ചയുടെ ആധാരശിലയായി നിൽക്കുമ്പോഴും,ഭൂരിപക്ഷം ജനങ്ങളും നിയമങ്ങളെപ്പറ്റി നിരക്ഷരരാണ്.അവർക്കുകൂടിമുന്നിലാണ്,എല്ലാവികസനപദ്ധതികളും വാഗ്ദാനങ്ങളും വന്നുപോകുന്നതും.ഏതു ഭരണകൂടത്തീന്റെ നയപരിപാടികളൂം പദ്ധതികളും വസ്തുനിഷ്ഠമായി വിലയിരുത്തണമെങ്കിലും അറിവ് അത്യന്താപേക്ഷിതമാണ്.
താത്വികമായി ഇങ്ങനെയൊക്കെയാണെങ്കിലും യാഥാർത്ഥ്യം എന്താണ്?നമ്മുടെ രാഷ്ടീയനേതൃത്വങ്ങൾ,മന്ത്രിമാർ,ഉദ്യോഗസ്ഥവൃന്ദം-എല്ലാം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള മൌലികാവകാശങ്ങളിൽ,ഇരുപത്തൊന്നാം അനുച്ഛേദത്തിൽ പറയുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശത്തെ ക്രിയാത്മകമായി ജനങ്ങളിലെത്തിച്ച നിയമമാണ് വിവരാവകാശനിയമം-2005.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ള അധികാരികൾ,സ്ഥപനങ്ങൾ.സ്വയംഭരണസ്ഥാപനങ്ങൾ,ഏതെങ്കിലും നിയമനിർമ്മാണം മുഖേനയോ,സർക്കാർ ഉത്തരവ് മുഖേനയോ സ്ഥാപിതമായ വിവിധസ്ഥാപനങ്ങൾ,സർക്കാരുടസ്ഥമസ്ഥതയിലോ നിയന്ത്രണത്തിലോ സാമ്പത്തികസാഹായത്താലോ പ്രവർത്തിക്കുന്ന വിവിധസ്ഥാപനങ്ങൾ,ഓഫീസുകൾ,പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിൽനിന്ന് സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരിതര സന്നദ്ധസംഘടനകൾ എന്നിവക്കെല്ലാം ബാധകമാകുന്ന വിവരാവകാശനിയമം ലോകത്തിലെത്തന്നെ അതിശക്തമായ നിയമങ്ങളിലൊന്നാണ്.മറ്റുനിയമങ്ങളുമായി സംഘർഷമുണ്ടാകുമ്പോൾ,‘അധികപ്രഭാവമുള്ള’ നിയമാണ് വിവരാവകാശനിയമം.
സുതാര്യമായ ഭരണവ്യവസ്ഥയോട് അഴിമതിയും സ്വജനപക്ഷപാതവും ശീലമാകിയ ബ്യൂറോക്രസിയുടെ അമർഷം സ്വാഭാവികമാണല്ലോ.ഈ ചരിത്രപ്രാധാന്യമർഹിക്കുന്ന നിയമനിർമ്മാണത്തിന് ആറുമാസം പ്രായമായപ്പോൾത്തന്നെ അതിന്റെ കരുത്തുചോർത്താനുള്ള ബ്യൂറോക്രസിയുടെ ശ്രമങ്ങൾക്ക് ആദ്യഫലം കണ്ടു.ഫയൽക്കുറിപ്പുകൾ വിവരാവകാശനിയമപ്രകാരം നൽകേണ്ടതില്ല എന്ന ഭേദഗതിക്ക് കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പൌരാവകാശപ്രവർത്തകരുടെ പ്രതിഷേധം കാരണം സർക്കാരിനത് നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ,വിവരാവകാശനിയമത്തിന് മൂന്നു വയസ്സുപൂർത്തിയാകുമ്പോൾ,നിയമത്തിന്റെ അന്ത:സ്സത്തയെത്തന്നെ ചോദ്യം ചെയ്യുംവിധം നിയമത്തെ ദുർബലമാക്കാനുള്ള ശുപാർശയാണ് വി.കിഷോർ.എസ്.ദേവ് അദ്ധ്യക്ഷനായുള്ള 15അംഗസമിതി പാർലമെന്റിനു സമർപ്പിച്ചിരിക്കുന്നത്!വിവരാവകാശനിയമപ്രകാരം ഉള്ള അപേക്ഷകളിൽ 30ദിവസത്തിനകം തീർപ്പുണ്ടാകണം,എന്തിനുവേണ്ടിയാണ് വിവരം തേടുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതില്ല,അപ്പീൽവ്യവസ്ഥ-തുടങ്ങിയ വിവരാവകാശനിയമത്തിന്റെ സുപ്രധാനവശങ്ങളെല്ലാം പൊളിച്ചെഴുതാനുള്ള വ്യവസ്ഥയാണ് സഭാവകാശങ്ങൾ സംരക്ഷിക്കാനെന്നപേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ബ്യൂറോക്രസിയുടെ ദുർഭരണത്തിനെതിരെയുള്ള പൊതുജനത്തിന്റെ ശക്തമായ ആയുധമെന്നതുമുതൽ,അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെ വസ്തുനിഷ്ഠമായ വളർച്ചക്കുപയുക്തമായ മാർഗ്ഗമെന്നതുവരെ നീളുന്ന വിവരാവകാശനിയമത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമം,ആരെയെല്ലാമാണ് സഹായിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണല്ലോ.രാഷ്ടീയക്കാരും ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം തഴച്ചുവളരുന്നത്,രഹസ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.സത്യങ്ങൾ പരസ്യമാകുന്നതിനെ പേടിക്കുന്ന ഈ നിയമഭേദഗതിശ്രമം,എല്ലാ ജനാധിപത്യവിശ്വാസികളും എതിർക്കേണ്ടതാണ്.
താത്വികമായി ഇങ്ങനെയൊക്കെയാണെങ്കിലും യാഥാർത്ഥ്യം എന്താണ്?നമ്മുടെ രാഷ്ടീയനേതൃത്വങ്ങൾ,മന്ത്രിമാർ,ഉദ്യോഗസ്ഥവൃന്ദം-എല്ലാം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള മൌലികാവകാശങ്ങളിൽ,ഇരുപത്തൊന്നാം അനുച്ഛേദത്തിൽ പറയുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശത്തെ ക്രിയാത്മകമായി ജനങ്ങളിലെത്തിച്ച നിയമമാണ് വിവരാവകാശനിയമം-2005.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ള അധികാരികൾ,സ്ഥപനങ്ങൾ.സ്വയംഭരണസ്ഥാപനങ്ങൾ,ഏതെങ്കിലും നിയമനിർമ്മാണം മുഖേനയോ,സർക്കാർ ഉത്തരവ് മുഖേനയോ സ്ഥാപിതമായ വിവിധസ്ഥാപനങ്ങൾ,സർക്കാരുടസ്ഥമസ്ഥതയിലോ നിയന്ത്രണത്തിലോ സാമ്പത്തികസാഹായത്താലോ പ്രവർത്തിക്കുന്ന വിവിധസ്ഥാപനങ്ങൾ,ഓഫീസുകൾ,പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിൽനിന്ന് സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരിതര സന്നദ്ധസംഘടനകൾ എന്നിവക്കെല്ലാം ബാധകമാകുന്ന വിവരാവകാശനിയമം ലോകത്തിലെത്തന്നെ അതിശക്തമായ നിയമങ്ങളിലൊന്നാണ്.മറ്റുനിയമങ്ങളുമായി സംഘർഷമുണ്ടാകുമ്പോൾ,‘അധികപ്രഭാവമുള്ള’ നിയമാണ് വിവരാവകാശനിയമം.
സുതാര്യമായ ഭരണവ്യവസ്ഥയോട് അഴിമതിയും സ്വജനപക്ഷപാതവും ശീലമാകിയ ബ്യൂറോക്രസിയുടെ അമർഷം സ്വാഭാവികമാണല്ലോ.ഈ ചരിത്രപ്രാധാന്യമർഹിക്കുന്ന നിയമനിർമ്മാണത്തിന് ആറുമാസം പ്രായമായപ്പോൾത്തന്നെ അതിന്റെ കരുത്തുചോർത്താനുള്ള ബ്യൂറോക്രസിയുടെ ശ്രമങ്ങൾക്ക് ആദ്യഫലം കണ്ടു.ഫയൽക്കുറിപ്പുകൾ വിവരാവകാശനിയമപ്രകാരം നൽകേണ്ടതില്ല എന്ന ഭേദഗതിക്ക് കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പൌരാവകാശപ്രവർത്തകരുടെ പ്രതിഷേധം കാരണം സർക്കാരിനത് നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ,വിവരാവകാശനിയമത്തിന് മൂന്നു വയസ്സുപൂർത്തിയാകുമ്പോൾ,നിയമത്തിന്റെ അന്ത:സ്സത്തയെത്തന്നെ ചോദ്യം ചെയ്യുംവിധം നിയമത്തെ ദുർബലമാക്കാനുള്ള ശുപാർശയാണ് വി.കിഷോർ.എസ്.ദേവ് അദ്ധ്യക്ഷനായുള്ള 15അംഗസമിതി പാർലമെന്റിനു സമർപ്പിച്ചിരിക്കുന്നത്!വിവരാവകാശനിയമപ്രകാരം ഉള്ള അപേക്ഷകളിൽ 30ദിവസത്തിനകം തീർപ്പുണ്ടാകണം,എന്തിനുവേണ്ടിയാണ് വിവരം തേടുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതില്ല,അപ്പീൽവ്യവസ്ഥ-തുടങ്ങിയ വിവരാവകാശനിയമത്തിന്റെ സുപ്രധാനവശങ്ങളെല്ലാം പൊളിച്ചെഴുതാനുള്ള വ്യവസ്ഥയാണ് സഭാവകാശങ്ങൾ സംരക്ഷിക്കാനെന്നപേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ബ്യൂറോക്രസിയുടെ ദുർഭരണത്തിനെതിരെയുള്ള പൊതുജനത്തിന്റെ ശക്തമായ ആയുധമെന്നതുമുതൽ,അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെ വസ്തുനിഷ്ഠമായ വളർച്ചക്കുപയുക്തമായ മാർഗ്ഗമെന്നതുവരെ നീളുന്ന വിവരാവകാശനിയമത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമം,ആരെയെല്ലാമാണ് സഹായിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണല്ലോ.രാഷ്ടീയക്കാരും ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം തഴച്ചുവളരുന്നത്,രഹസ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.സത്യങ്ങൾ പരസ്യമാകുന്നതിനെ പേടിക്കുന്ന ഈ നിയമഭേദഗതിശ്രമം,എല്ലാ ജനാധിപത്യവിശ്വാസികളും എതിർക്കേണ്ടതാണ്.
ബുദ്ധിപൂർവ്വമായ തീരുമാനം(ഹൃദയപൂർവ്വമല്ലാത്തത്)
Posted by
വികടശിരോമണി
on Thursday, October 23, 2008
/
Comments: (1)
കോട്ടക്കൽ ശിവരാമനെക്കുറിച്ച് എന്റെ കഥകളിബ്ലോഗിൽ പുതിയ പോസ്റ്റ്.സ്വാഗതം..
സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം
Posted by
വികടശിരോമണി
on Tuesday, October 21, 2008
/
Comments: (0)
സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം-രണ്ടു പതിറ്റാണ്ടുനീണ്ട ടെൻഡുൽക്കറുടെ കരിയറിനെക്കുറിച്ച് ചില ചിന്തകൾ-വായിക്കൂ...
സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം
Posted by
വികടശിരോമണി
on Monday, October 20, 2008
/
Comments: (27)
ഏതു നദിക്കും സ്വാഭാവികമായ പരിണിതികളുണ്ട്.ഒരു നീരുറവയായി തുടങ്ങി,കലമ്പിയൊഴുകുന്ന കാട്ടാറായി വളർന്ന്,കൊടുങ്കാറ്റിന്റെ വന്യതയാർന്ന കരുത്തുമായി മലയിറങ്ങി,പക്വബുദ്ധിയോടെ സമതലഭൂവിലെ ഇരുകരകളേയും ജീവത്താക്കുന്ന സജ്ഞീവനിയായി സാവധാനമൊഴുകി,സമുദ്രത്തിൽ ലയിക്കുംവരെ നീളുന്ന പരിണാമങ്ങൾ.സച്ചിൻ ടെൻഡുൽക്കർ എന്ന മനുഷ്യജന്മവും ഒരു മഹാനദിയാണ്-ഇന്ത്യൻക്രിക്കറ്റിന്റെ ഇരുപതുവർഷങ്ങളെ ജീവത്താക്കിയ പയസ്വിനി.
1989നവം.15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ സച്ചിൻ അരങ്ങേറ്റം കുറിച്ച പരിസരങ്ങളിൽ നിന്ന് ക്രിക്കറ്റും അതിന്റെ വിപണിമൂല്യവും രാഷ്ട്രീയസമവാക്യങ്ങളും ബഹുദൂരം മാറിയിരിക്കുന്നു.പ്രതിരോധത്തിന്റെ കലാബോധം ക്രിക്കറ്റിലും സമൂഹത്തിലും ആക്രമണത്തിന്റെ വന്യതകൾക്കു വഴിമാറി.സച്ചിൻ കരിയറിന്റെ അവസാനപാദങ്ങളിലെത്തുമ്പോൾ,ഇന്ത്യക്കാരന്റെ മനസ്സിലെ ക്രിക്കറ്റ് 240പന്തുകളിൽ തുടങ്ങിയൊടുങ്ങുന്ന ഒരു കരിമരുന്നുപണിയായിരിക്കുന്നു.പ്രതിരോധവും ആക്രമണവും സമന്വയിക്കുന്ന ബാറ്റിങ്ങിനെ ഒരു സർഗാത്മകക്രിയയായികണ്ട ബ്രാഡ്മാനെയും,വിവിയൻ റിച്ചാഡ്സിനേയും,ഗാരിസോബേഴ്സിനേയും,സ്റ്റീവിനേയും,ലാറയേയും പോലുള്ള ജീനിയസ്സുകൾ ഇനിയുണ്ടാകുമോ എന്നു സംശയിക്കേണ്ടിവരുന്നത് ഈ അന്തരീക്ഷത്തിലാണ്.സച്ചിൻ ആ പരമ്പരയിലെ അവസാനകണ്ണിയാകുമോ?
വലം കൈകൊണ്ട് സാധാരണമനുഷ്യപ്രവർത്തികളെല്ലാം-ബാറ്റിങ്ങടക്കം- ചെയ്യുകയും,ഇടംകൈ കൊണ്ട് എഴുതുകയും ചെയ്യുന്നയാളാണ് സച്ചിൻ.ഈ സവിശേഷത,സച്ചിനെ മറ്റു പ്രതിഭാധനരായ ബാറ്റ്സ്മാൻമാരിൽ നിന്നു വ്യത്യസ്തനാക്കുന്ന കേളീശൈലിയിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്.ക്രിക്കറ്റിലെ മിക്ക ബാറ്റിങ്ങ് പ്രതിഭകൾക്കും ചില പ്രത്യേകഷോട്ടുകൾ മാസ്റ്റർപീസായി ഉണ്ടാകും.ഗവാസ്കർക്കും സോബേഴ്സിനുമുണ്ടായിരുന്ന ഓഫ്സൈഡ് ഷോട്ടുകൾ,റിച്ചാഡ്സിന്റെ കവർഡൈവുകൾ,ലാറയുടെ മനോഹരമായ സ്വീപ്പുകൾ-ഓർക്കുക.എന്നാൽ സച്ചിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് പറയുക എളുപ്പമല്ല.മൈതാനത്തിന്റെ നാലുവശങ്ങളിലേക്കും ഒരുപോലെ ചാർജ്ചെയ്യുന്ന സച്ചിന്റെ ബാറ്റിന് സമാനതകളില്ല.ലഗ്ഗിലേക്കും ഓഫിലേക്കും ഒരേ ലാഘവത്തോടെ പന്തുപായിക്കുന്ന,സ്ടൈറ്റ്ഡൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ബാക്ക്സ്വീപ്പ് ചെയ്യുന്ന വൈദഗ്ധ്യമാണ് സച്ചിനെ വ്യതിരിക്തനാക്കുന്നത്.
പൊതുവേ മികച്ച ബാറ്റ്സ്മാൻമാരെല്ലാം ഉയരംകൂടിയവരായിരിക്കുമ്പോൾ,സച്ചിന്റെ കുറിയശരീരം സ്വകീയമായ ബാറ്റിങ്ങ് സാധ്യതകൾ കണ്ടെടുക്കുകയായിരുന്നു.ക്രീസിനുമുന്നിലേക്ക് സ്റ്റെപ്പിട്ടുകയറി സച്ചിനടിക്കുന്ന സിക്സുകളും ഫോറുകളും ആ ശരീരസാധ്യതകൂടിയാണ് ഉപയോഗപ്പെടുത്തിയത്.വാക്കയിലെ 19വയസ്സിലെ പ്രസിദ്ധഇന്നിങ്ങ്സ്
കാണുക,ഓരോ ബോളിനേയും തനതായ രീതിയിൽ നേരിടുന്ന സച്ചിന്റെ ശരീരത്തിന്റെ ഉത്സവം കാണാം.ടെന്നീസ്എൽബോ രോഗബാധയിലായിരുന്ന കാലത്ത്,സച്ചിന്റെ ഇന്നിങ്ങ്സുകളിൽ ഇല്ലാതിരുന്നതും ഈ ‘സാച്ചിനികത’യായിരുന്നു.പിന്നീടുണ്ടായ തിരിച്ചുവരവിൽ,അനന്യസാധാരണമായ പല ഇന്നിങ്ങ്സുകളും ക്രിക്കറ്റ്ലോകം കണ്ടു.കഴിഞ്ഞ ഏകദിനലോകകപ്പിൽ,സച്ചിന്റെ ഇന്നിങ്ങ്സുകൾ കിരീടത്തിന് തൊട്ടടുത്ത് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.ഒരുപക്ഷേ അതൊന്നുമാത്രമായിരിക്കും ഇനി സച്ചിനവശേഷിക്കുന്ന ക്രിക്കറ്റ്സ്വപ്നം,ഒരു ക്രിക്കറ്റ് ലോകകപ്പ്.
സമകാലീനക്രിക്കറ്റിലെ മറ്റൊരു ‘കൊളോസിസാ’യിരുന്ന ബ്രയൻ ലാറയും സച്ചിനും തീർത്തും വ്യത്യസ്തമായ ടീം അന്തരീക്ഷത്തിലായിരുന്നു തങ്ങളുടെ കരിയർ ചിലവിട്ടത്.വെസ്റ്റിൻഡീസ്ക്രിക്കറ്റിന്റെ സുവർണ്ണകാലമസ്തമിച്ച കാലത്താണ് ലാറയെന്ന ക്രിക്കറ്ററുടെ പിറവി.ഒരു പരിധിവരെയുള്ള ചന്ദർപോളിന്റെ പങ്കാളിത്തവും,റിക്കാർഡോ പവലിന്റെ ചില മിന്നൽപ്പിണരുകളുമൊഴിച്ചാൽ,ലാറയൊഴിച്ചൊന്നും ആ ടീമിനുണ്ടായിരുന്നില്ല.ടീംഗൈമായ ക്രിക്കറ്റിൽ ലാറ ഒറ്റക്ക് പടനയിക്കുകയായിരുന്നു.സച്ചിന്റെ അവസ്ഥ അതായിരുന്നില്ല.കപിൽദേവും അസ്ഹറുദ്ദീനുമടങ്ങിയ ടീമിൽ വന്ന്,ഗാംഗുലിയും ദ്രാവിഡുമടങ്ങിയ ടീമിൽ കളിക്കുകയായിരുന്നു സച്ചിൻ.ടീമെന്നനിലയിൽ ഒത്തിണക്കവും തുടർച്ചയായ ജയങ്ങളും വന്നത് അടുത്തകാലത്തെങ്കിലും,സച്ചിന് എന്നും തനിക്കൊത്ത പങ്കാളികളുണ്ടായിരുന്നു.ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും,ന്യൂസിലൻഡിനെതിരെ 186റൺസ് സച്ചിനടിക്കുമ്പോഴും ഒരറ്റത്ത് 150തോളം റൺസിന്റെ പിന്തുണയുമായിനിന്ന ദ്രാവിഡിനെപ്പോലൊരു പങ്കാളിയെ ഏതു ബാറ്റ്സ്മാനും കൊതിക്കുന്നതാണ്.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,ലാറക്ക് അത്തരമൊരു പങ്കാളിയുണ്ടായിരുന്നെങ്കിൽ എന്ന്.
ലാറ അരങ്ങൊഴിഞ്ഞു.സച്ചിനെന്ന അത്ഭുതം പരിക്കുകൾക്കുമുമ്പിലും തോൽക്കാതെ ഇന്നും രംഗത്തുണ്ട്.ഇനി കാര്യമായൊരു റിക്കോഡും മുന്നിലില്ല.പല റിക്കോഡുകളും ഏറെക്കുറെ അജയ്യമെന്നു തോന്നിക്കുന്നത്.സച്ചിൻ നേരിടുന്ന ഓരോ ബോളിനും ഫോറും സിക്സും പ്രതീക്ഷിക്കുന്ന ആരാധകവൃന്ദം .അർത്ഥം ഗ്രഹിപ്പിച്ച വാക്യമായി ഇനിയുമെത്രനാൾ എന്ന ചോദ്യമവശേഷിക്കുന്നു.
1989നവം.15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ സച്ചിൻ അരങ്ങേറ്റം കുറിച്ച പരിസരങ്ങളിൽ നിന്ന് ക്രിക്കറ്റും അതിന്റെ വിപണിമൂല്യവും രാഷ്ട്രീയസമവാക്യങ്ങളും ബഹുദൂരം മാറിയിരിക്കുന്നു.പ്രതിരോധത്തിന്റെ കലാബോധം ക്രിക്കറ്റിലും സമൂഹത്തിലും ആക്രമണത്തിന്റെ വന്യതകൾക്കു വഴിമാറി.സച്ചിൻ കരിയറിന്റെ അവസാനപാദങ്ങളിലെത്തുമ്പോൾ,ഇന്ത്യക്കാരന്റെ മനസ്സിലെ ക്രിക്കറ്റ് 240പന്തുകളിൽ തുടങ്ങിയൊടുങ്ങുന്ന ഒരു കരിമരുന്നുപണിയായിരിക്കുന്നു.പ്രതിരോധവും ആക്രമണവും സമന്വയിക്കുന്ന ബാറ്റിങ്ങിനെ ഒരു സർഗാത്മകക്രിയയായികണ്ട ബ്രാഡ്മാനെയും,വിവിയൻ റിച്ചാഡ്സിനേയും,ഗാരിസോബേഴ്സിനേയും,സ്റ്റീവിനേയും,ലാറയേയും പോലുള്ള ജീനിയസ്സുകൾ ഇനിയുണ്ടാകുമോ എന്നു സംശയിക്കേണ്ടിവരുന്നത് ഈ അന്തരീക്ഷത്തിലാണ്.സച്ചിൻ ആ പരമ്പരയിലെ അവസാനകണ്ണിയാകുമോ?
വലം കൈകൊണ്ട് സാധാരണമനുഷ്യപ്രവർത്തികളെല്ലാം-ബാറ്റിങ്ങടക്കം- ചെയ്യുകയും,ഇടംകൈ കൊണ്ട് എഴുതുകയും ചെയ്യുന്നയാളാണ് സച്ചിൻ.ഈ സവിശേഷത,സച്ചിനെ മറ്റു പ്രതിഭാധനരായ ബാറ്റ്സ്മാൻമാരിൽ നിന്നു വ്യത്യസ്തനാക്കുന്ന കേളീശൈലിയിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്.ക്രിക്കറ്റിലെ മിക്ക ബാറ്റിങ്ങ് പ്രതിഭകൾക്കും ചില പ്രത്യേകഷോട്ടുകൾ മാസ്റ്റർപീസായി ഉണ്ടാകും.ഗവാസ്കർക്കും സോബേഴ്സിനുമുണ്ടായിരുന്ന ഓഫ്സൈഡ് ഷോട്ടുകൾ,റിച്ചാഡ്സിന്റെ കവർഡൈവുകൾ,ലാറയുടെ മനോഹരമായ സ്വീപ്പുകൾ-ഓർക്കുക.എന്നാൽ സച്ചിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് പറയുക എളുപ്പമല്ല.മൈതാനത്തിന്റെ നാലുവശങ്ങളിലേക്കും ഒരുപോലെ ചാർജ്ചെയ്യുന്ന സച്ചിന്റെ ബാറ്റിന് സമാനതകളില്ല.ലഗ്ഗിലേക്കും ഓഫിലേക്കും ഒരേ ലാഘവത്തോടെ പന്തുപായിക്കുന്ന,സ്ടൈറ്റ്ഡൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ബാക്ക്സ്വീപ്പ് ചെയ്യുന്ന വൈദഗ്ധ്യമാണ് സച്ചിനെ വ്യതിരിക്തനാക്കുന്നത്.
പൊതുവേ മികച്ച ബാറ്റ്സ്മാൻമാരെല്ലാം ഉയരംകൂടിയവരായിരിക്കുമ്പോൾ,സച്ചിന്റെ കുറിയശരീരം സ്വകീയമായ ബാറ്റിങ്ങ് സാധ്യതകൾ കണ്ടെടുക്കുകയായിരുന്നു.ക്രീസിനുമുന്നിലേക്ക് സ്റ്റെപ്പിട്ടുകയറി സച്ചിനടിക്കുന്ന സിക്സുകളും ഫോറുകളും ആ ശരീരസാധ്യതകൂടിയാണ് ഉപയോഗപ്പെടുത്തിയത്.വാക്കയിലെ 19വയസ്സിലെ പ്രസിദ്ധഇന്നിങ്ങ്സ്
കാണുക,ഓരോ ബോളിനേയും തനതായ രീതിയിൽ നേരിടുന്ന സച്ചിന്റെ ശരീരത്തിന്റെ ഉത്സവം കാണാം.ടെന്നീസ്എൽബോ രോഗബാധയിലായിരുന്ന കാലത്ത്,സച്ചിന്റെ ഇന്നിങ്ങ്സുകളിൽ ഇല്ലാതിരുന്നതും ഈ ‘സാച്ചിനികത’യായിരുന്നു.പിന്നീടുണ്ടായ തിരിച്ചുവരവിൽ,അനന്യസാധാരണമായ പല ഇന്നിങ്ങ്സുകളും ക്രിക്കറ്റ്ലോകം കണ്ടു.കഴിഞ്ഞ ഏകദിനലോകകപ്പിൽ,സച്ചിന്റെ ഇന്നിങ്ങ്സുകൾ കിരീടത്തിന് തൊട്ടടുത്ത് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.ഒരുപക്ഷേ അതൊന്നുമാത്രമായിരിക്കും ഇനി സച്ചിനവശേഷിക്കുന്ന ക്രിക്കറ്റ്സ്വപ്നം,ഒരു ക്രിക്കറ്റ് ലോകകപ്പ്.
സമകാലീനക്രിക്കറ്റിലെ മറ്റൊരു ‘കൊളോസിസാ’യിരുന്ന ബ്രയൻ ലാറയും സച്ചിനും തീർത്തും വ്യത്യസ്തമായ ടീം അന്തരീക്ഷത്തിലായിരുന്നു തങ്ങളുടെ കരിയർ ചിലവിട്ടത്.വെസ്റ്റിൻഡീസ്ക്രിക്കറ്റിന്റെ സുവർണ്ണകാലമസ്തമിച്ച കാലത്താണ് ലാറയെന്ന ക്രിക്കറ്ററുടെ പിറവി.ഒരു പരിധിവരെയുള്ള ചന്ദർപോളിന്റെ പങ്കാളിത്തവും,റിക്കാർഡോ പവലിന്റെ ചില മിന്നൽപ്പിണരുകളുമൊഴിച്ചാൽ,ലാറയൊഴിച്ചൊന്നും ആ ടീമിനുണ്ടായിരുന്നില്ല.ടീംഗൈമായ ക്രിക്കറ്റിൽ ലാറ ഒറ്റക്ക് പടനയിക്കുകയായിരുന്നു.സച്ചിന്റെ അവസ്ഥ അതായിരുന്നില്ല.കപിൽദേവും അസ്ഹറുദ്ദീനുമടങ്ങിയ ടീമിൽ വന്ന്,ഗാംഗുലിയും ദ്രാവിഡുമടങ്ങിയ ടീമിൽ കളിക്കുകയായിരുന്നു സച്ചിൻ.ടീമെന്നനിലയിൽ ഒത്തിണക്കവും തുടർച്ചയായ ജയങ്ങളും വന്നത് അടുത്തകാലത്തെങ്കിലും,സച്ചിന് എന്നും തനിക്കൊത്ത പങ്കാളികളുണ്ടായിരുന്നു.ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും,ന്യൂസിലൻഡിനെതിരെ 186റൺസ് സച്ചിനടിക്കുമ്പോഴും ഒരറ്റത്ത് 150തോളം റൺസിന്റെ പിന്തുണയുമായിനിന്ന ദ്രാവിഡിനെപ്പോലൊരു പങ്കാളിയെ ഏതു ബാറ്റ്സ്മാനും കൊതിക്കുന്നതാണ്.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,ലാറക്ക് അത്തരമൊരു പങ്കാളിയുണ്ടായിരുന്നെങ്കിൽ എന്ന്.
ലാറ അരങ്ങൊഴിഞ്ഞു.സച്ചിനെന്ന അത്ഭുതം പരിക്കുകൾക്കുമുമ്പിലും തോൽക്കാതെ ഇന്നും രംഗത്തുണ്ട്.ഇനി കാര്യമായൊരു റിക്കോഡും മുന്നിലില്ല.പല റിക്കോഡുകളും ഏറെക്കുറെ അജയ്യമെന്നു തോന്നിക്കുന്നത്.സച്ചിൻ നേരിടുന്ന ഓരോ ബോളിനും ഫോറും സിക്സും പ്രതീക്ഷിക്കുന്ന ആരാധകവൃന്ദം .അർത്ഥം ഗ്രഹിപ്പിച്ച വാക്യമായി ഇനിയുമെത്രനാൾ എന്ന ചോദ്യമവശേഷിക്കുന്നു.
മനക്കണ്ണുപോയ കുട്ടികൾ
Posted by
വികടശിരോമണി
on Thursday, October 16, 2008
/
Comments: (1)
ഒരു പൂർവ്വവിദ്യാർത്ഥിസംഗമവും ചില ചിന്തകളും വായിക്കൂ
മനക്കണ്ണുപോയ കുട്ടികൾ
Posted by
വികടശിരോമണി
/
Comments: (16)
ഇന്നലെയായിരുന്നു എന്റെ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിസംഗമം.പെട്ടെന്ന് ഋതുക്കൾ മാറിവന്നപോലെ അമ്പരന്ന് ഞാൻ എന്റെ പഴയ കൂട്ടുകാരെയും സ്കൂളിനെയും കണ്ട ദിവസം.നാട്ടിലാദ്യമായി ഫോൺ കടന്നുവരുന്നത് ഞങ്ങളാഘോഷിച്ചത് ഈ സ്കൂളിലെ ബഞ്ചിലിരുന്നായിരുന്നു.പ്രൈമറിക്കാരന്റെ പോക്കറ്റിൽ നിന്ന് റിങ്ങ്ടോൺ കേൾക്കുന്ന ഈ കാലത്ത് ഒരു കുട്ടിക്കും അറിയാത്ത ആനന്ദം.കവിതാടാക്കീസിലും ദിവ്യാടാക്കീസിലും കളിക്കുന്ന ‘പുതുപുത്തൻ’പടങ്ങൾ(റിലീസ് ചെയ്ത് രണ്ട് കൊല്ലം മാത്രം പഴക്കമുള്ളവ!)പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കൂട്ടുകാരുടെ നാവിൽനിന്നും കേട്ടുരസിച്ചത് ഇവിടത്തെ തുളവീണ ഡസ്കുകളിൽ താളം പിടിച്ചായിരുന്നു.ചാനൽസമുദ്രത്തിൽ റിമോട്ട് കൊണ്ട് തുഴഞ്ഞുകളിക്കുന്ന കുട്ടികൾക്ക് ഭാഗ്യമില്ലാത്ത കഥകൾ. പൂരം നടക്കുമ്പോൾ ക്ലാസിൽ നിന്ന് മുങ്ങി,പൂരപ്പറമ്പിൽ പൊങ്ങിയ ഞങ്ങൾ പൊട്ടാസുതോക്കും മത്തങ്ങാബലൂണും വാങ്ങി മടങ്ങിവരുമ്പോൾ,ഞങ്ങൾക്കു കയറിനിൽക്കാനും അതേ ഡസ്ക് മാഷന്മാർ സ്നേഹത്തോടെ തന്നിരുന്നു.ഭാഗ്യം!പുതിയ കുട്ടികൾക്ക് അതുവേണ്ട,അവർക്കുകാണാനായി പൂരം ചാനലുകാർ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ടല്ലോ!
കൂട്ടുവർത്തമാനങ്ങളിൽ ഒരുമയുടെ സുഖമറിഞ്ഞ്,ഒരുമിച്ച് അസംബ്ലിയിൽ സ്റ്റാന്ററ്റീസായി വിയർത്തൊലിച്ച് നിൽക്കുമ്പോൾ,ഭാവിയിലെ ശാസ്ത്രജ്ഞനും,ഗായികയും,ഓട്ടോറിക്ഷാഡ്രൈവറും,ഡോക്ടറുമൊക്കെ ഞങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു?നേരിട്ടുകണ്ടാൽ തിരിച്ചറിയാനാവാത്തവിധം ജഗദ്ഭക്ഷകനായ കാലം മാറ്റിപ്പണിതവർ ചുറ്റിലും…
ഒരിക്കലിറങ്ങിയ പുഴയിൽ വീണ്ടുമിറങ്ങാനാവില്ല.ഇറങ്ങേണ്ടതുമില്ല.മാറിയ പുഴയുടെ ഉള്ളടക്കത്തെ നമ്മുടെ കുട്ടികൾ സ്വന്തമാക്കട്ടെ.പക്ഷേ ചീറിപ്പായുന്ന സ്കൂൾ ബസ്സുകൾ നിറഞ്ഞ സ്കൂളിൽ നിന്ന് വിദ്യകാശുകൊടുത്ത് വാങ്ങിക്കൊണ്ടുപോകുന്ന പുതിയ കുട്ടികൾക്ക് നഷ്ടമാകുന്നതെന്താണ്?
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജോലിയിൽ നിന്ന് ലക്ഷങ്ങളെങ്ങനെ തിരിച്ചുപിടിക്കാം എന്നാലോചിക്കുന്ന പുതിയ ‘ഗുരുനാഥൻ’മാർക്ക് മുന്നിലിരിക്കുന്ന ദുർവിധിക്കിടയിൽ ചതഞ്ഞുതീരുന്ന അവരുടെ ബാല്യകൌമാരങ്ങൾക്ക് നാം നൽകുന്ന വിലയെന്താണ്?
പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളിൽ നിന്നെടുത്തു കളഞ്ഞുവോ?
കൂട്ടുവർത്തമാനങ്ങളിൽ ഒരുമയുടെ സുഖമറിഞ്ഞ്,ഒരുമിച്ച് അസംബ്ലിയിൽ സ്റ്റാന്ററ്റീസായി വിയർത്തൊലിച്ച് നിൽക്കുമ്പോൾ,ഭാവിയിലെ ശാസ്ത്രജ്ഞനും,ഗായികയും,ഓട്ടോറിക്ഷാഡ്രൈവറും,ഡോക്ടറുമൊക്കെ ഞങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു?നേരിട്ടുകണ്ടാൽ തിരിച്ചറിയാനാവാത്തവിധം ജഗദ്ഭക്ഷകനായ കാലം മാറ്റിപ്പണിതവർ ചുറ്റിലും…
ഒരിക്കലിറങ്ങിയ പുഴയിൽ വീണ്ടുമിറങ്ങാനാവില്ല.ഇറങ്ങേണ്ടതുമില്ല.മാറിയ പുഴയുടെ ഉള്ളടക്കത്തെ നമ്മുടെ കുട്ടികൾ സ്വന്തമാക്കട്ടെ.പക്ഷേ ചീറിപ്പായുന്ന സ്കൂൾ ബസ്സുകൾ നിറഞ്ഞ സ്കൂളിൽ നിന്ന് വിദ്യകാശുകൊടുത്ത് വാങ്ങിക്കൊണ്ടുപോകുന്ന പുതിയ കുട്ടികൾക്ക് നഷ്ടമാകുന്നതെന്താണ്?
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജോലിയിൽ നിന്ന് ലക്ഷങ്ങളെങ്ങനെ തിരിച്ചുപിടിക്കാം എന്നാലോചിക്കുന്ന പുതിയ ‘ഗുരുനാഥൻ’മാർക്ക് മുന്നിലിരിക്കുന്ന ദുർവിധിക്കിടയിൽ ചതഞ്ഞുതീരുന്ന അവരുടെ ബാല്യകൌമാരങ്ങൾക്ക് നാം നൽകുന്ന വിലയെന്താണ്?
പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളിൽ നിന്നെടുത്തു കളഞ്ഞുവോ?
കഥകളിബ്ലോഗിൽ പുതിയ പോസ്റ്റ്
Posted by
വികടശിരോമണി
on Tuesday, October 14, 2008
/
Comments: (1)
എന്റെ കഥകളിബ്ലോഗായ തൌര്യത്രികത്തിൽ അഗ്രി പിടിച്ചുകാണാത്ത പുതിയ പോസ്റ്റ്...വായിക്കൂ
ക്ഷേത്രങ്ങളിലെ അന്യമതവിലക്കെന്തിന്?സംവാദം...
Posted by
വികടശിരോമണി
on Thursday, October 9, 2008
/
Comments: (6)
ക്ഷേത്രങ്ങളിലെ അന്യമതവിലക്കെന്തിന്?സംവാദം തുടരുന്നു...വായിക്കൂ...
ക്ഷേത്രങ്ങളിൽ അന്യമതവിലക്കെന്തിന്?
Posted by
വികടശിരോമണി
on Sunday, October 5, 2008
/
Comments: (92)

ഗുരുവായൂരടക്കമുള്ള കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും അന്യമതസ്ഥർ കയറുന്നത് വിലക്കിക്കൊണ്ടുള്ള അറിയിപ്പ് നിലനിൽക്കുന്നു.മതസമൂഹങ്ങൾ തമ്മിലുള്ള സൌഹൃദം നിലനിൽക്കേണ്ടത് ഇന്ത്യയുടെതന്നെ സുസ്ഥിതിക്ക് അത്യാവശ്യമാണ്.ഇന്ത്യയിലെ പല മഹാക്ഷേത്രങ്ങളിലുമില്ലാത്ത ഈ വിലക്കുകൾ കേരളക്ഷേത്രങ്ങളിൽ മാത്രം നിലനിർത്തുന്നതിൽ എന്തടിസ്ഥാനമാണുള്ളത്?കേരളബ്രാഹ്മണന്മാരുടെ തീരുമാനമാണോ ഇതിനുപിന്നിൽ?ഹിന്ദുവേദശാസ്ത്രങ്ങളെക്കുറിച്ച് സാധാരണ ഏതുബ്രാഹ്മണനുള്ളതിലും അറിവുള്ളവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും.ഇവർ രണ്ടുപേരും ഇത്തരം കാര്യങ്ങളിലെ ബ്രാഹ്മണാധികാരം കാര്യമായെടുത്തിരുന്നില്ല.പിന്നെ നാമെന്തിനാണ് പഴയ ബ്രാഹ്മണർ നിലനിർത്തിയ വിലക്കുകൾ തുടരുന്നത്?
മുസ്ലീം പള്ളികളിലോ ക്രിസ്ത്യൻ ദേവാലയങ്ങളിലോ അന്യമതവിശ്വാസികളെ വിലക്കുന്ന അറിയിപ്പുകളില്ല.അതുകൊണ്ട് അവിടെ കയറിച്ചെന്ന് അവരുടെ ആരാധനാരീതിയേയോ ആചാരക്രമങ്ങളെയോ ആരെങ്കിലും അലങ്കോലപ്പെടുത്തുന്നതായി കേട്ടിട്ടില്ല.അതുപോലെ ഹിന്ദുക്ഷേത്രങ്ങളിലും അന്യമതസ്ഥർ കയറുന്നതുകൊണ്ടുമാത്രം വിഷമമുണ്ടാകുമെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ?യേശുദാസിനെയും മീരാജാസ്മിനേയും പോലെ,ആരാധനാതാൽപര്യം കൊണ്ടുമാത്രം ക്ഷേത്രത്തിൽ കയറുന്നവരെപ്പോലും വിലക്കുന്നതും പുണ്യാഹം തളിക്കുന്നതും കിരാതമായ നടപടിയല്ലേ?അച്ഛന്റെ അമ്മയായ മേഴ്സിരവി ക്രിസ്ത്യാനിയാണെന്നതുകൊണ്ട് രവികൃഷ്ണയുടെ കുട്ടിയുടെ ചോറൂണിന് ഗുരുവായൂരിൽ പുണ്യാഹം തളിച്ച നടപടിയൊക്കെ എത്ര നിന്ദ്യമായ മര്യാദകേടാണ്?
ഇതു വിശ്വാസികളുടെയും ഹിന്ദുക്കളുടെയും മാത്രം കാര്യമല്ല.മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രശ്നമാണ്.പണ്ട് രാജാക്കന്മാരാണ് (ബ്രാഹ്മണോപദേശമനുസരിച്ചാകാം) അന്യമതസ്ഥർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചത്.പല സാമൂഹ്യ അപ്രിയങ്ങളും അതിനു കാരണമായിട്ടുണ്ടാകാം.ഇന്നവക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത സ്ഥിതിക്ക് ഭരണാധികാരികൾക്കു തന്നെ ഈ വിലക്കുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൂടേ?
മുസ്ലീം പള്ളികളിലോ ക്രിസ്ത്യൻ ദേവാലയങ്ങളിലോ അന്യമതവിശ്വാസികളെ വിലക്കുന്ന അറിയിപ്പുകളില്ല.അതുകൊണ്ട് അവിടെ കയറിച്ചെന്ന് അവരുടെ ആരാധനാരീതിയേയോ ആചാരക്രമങ്ങളെയോ ആരെങ്കിലും അലങ്കോലപ്പെടുത്തുന്നതായി കേട്ടിട്ടില്ല.അതുപോലെ ഹിന്ദുക്ഷേത്രങ്ങളിലും അന്യമതസ്ഥർ കയറുന്നതുകൊണ്ടുമാത്രം വിഷമമുണ്ടാകുമെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ?യേശുദാസിനെയും മീരാജാസ്മിനേയും പോലെ,ആരാധനാതാൽപര്യം കൊണ്ടുമാത്രം ക്ഷേത്രത്തിൽ കയറുന്നവരെപ്പോലും വിലക്കുന്നതും പുണ്യാഹം തളിക്കുന്നതും കിരാതമായ നടപടിയല്ലേ?അച്ഛന്റെ അമ്മയായ മേഴ്സിരവി ക്രിസ്ത്യാനിയാണെന്നതുകൊണ്ട് രവികൃഷ്ണയുടെ കുട്ടിയുടെ ചോറൂണിന് ഗുരുവായൂരിൽ പുണ്യാഹം തളിച്ച നടപടിയൊക്കെ എത്ര നിന്ദ്യമായ മര്യാദകേടാണ്?
ഇതു വിശ്വാസികളുടെയും ഹിന്ദുക്കളുടെയും മാത്രം കാര്യമല്ല.മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രശ്നമാണ്.പണ്ട് രാജാക്കന്മാരാണ് (ബ്രാഹ്മണോപദേശമനുസരിച്ചാകാം) അന്യമതസ്ഥർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചത്.പല സാമൂഹ്യ അപ്രിയങ്ങളും അതിനു കാരണമായിട്ടുണ്ടാകാം.ഇന്നവക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത സ്ഥിതിക്ക് ഭരണാധികാരികൾക്കു തന്നെ ഈ വിലക്കുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൂടേ?
എന്റെ കഥകളിവിചാരങ്ങളുടെ അവസാനഭാഗം
Posted by
വികടശിരോമണി
on Tuesday, September 23, 2008
/
Comments: (1)
എന്തിനു പത്രം വായിക്കണം?
Posted by
വികടശിരോമണി
on Sunday, September 21, 2008
/
Comments: (8)

എന്തിനു പത്രം വായിക്കണം?കാലത്തിന്റെ മനസ്സ് എന്താണെന്നറിയാൻ.കാലികജീവിതസംബന്ധിയായ അറിവിലൂടെ അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്കു പറന്നെത്താൻ.ഇതൊക്കെയാണ് ഈചോദ്യത്തിന്റെ ലളിതമായ ഉത്തരങ്ങൾ.എന്നാൽ,പത്രവായനക്കാരനായ നിങ്ങൾക്ക് ഒരു അവിവാഹിതയായ മകളുണ്ടെന്നും,അവൾക്കു മികച്ച ഭാവിവരനെ കണ്ടെത്താൻ ഞങ്ങളുടെ പത്രത്തിന്റെ വരിക്കാരനായാൽ മതിയെന്നും ചിലപത്രക്കാർ പറയുന്നു.ചിലർ,നിങ്ങൾക്ക് ഒരപകടമരണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും,ഞങ്ങളുടെ വരിക്കാരനായാൽ,നിങ്ങളുടെ മരണത്തിലൂടെ വമ്പിച്ച ഒരു സാമ്പത്തിക ലാഭം കൊയ്തെടുക്കാമെന്നും പറയുന്നു.
പത്രം സാമൂഹ്യവിപ്ലവത്തിനുള്ള പടവാളാക്കുവാനായി ജയിലറകളുടെ പീഡനവ്യഥകളനുഭവിച്ച പത്രപ്രവർത്തകർ നമുക്കുണ്ട്.പ്രതികരിക്കുന്ന മനുഷ്യന്റെ അച്ചടിക്കറുപ്പാണ് പത്രം എന്നു നിർവ്വചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പിറന്ന മണ്ണാണിത്.സമൂഹത്തിന്റെ രാഷ്ട്രീയഭാവുകത്വവും,മനുഷ്യന്റെ സാമൂഹ്യഭാവുകത്വവും രൂപപ്പെടുത്തുന്ന ഉപാധിയായിരുന്നു മലയാളിക്കു പത്രം.
എന്നാൽ ഇന്നോ?ലോകകപ്പിനു സ്വർണ്ണമഴയൊരുക്കിയും,തമ്പോലകളിച്ചുരസിക്കാനുള്ള സ്ഥലമൊരുക്കിയും പത്രമുതലാളി മലയാളിയെ കാത്തിരിക്കുന്നു.മനുഷ്യന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളായ വിവാഹത്തിലും,അപകടമരണത്തിലും കയറി ഇടപെടുന്നു. മനശ്ശാസ്ത്രപരമായ സ്വകാര്യവൽക്കരണമാണിത്.സ്വാതന്ത്ര്യസമരചരിത്രമുള്ള,മലയാളിയുടെ പ്രഭാതങ്ങളെ സ്വന്തമാക്കിയ പത്രങ്ങൾ തന്നെയാണീ ലോട്ടറിക്കച്ചവടവും നടത്തുന്നത്.മലയാളിയുടെ മനസ്സിനു രാഷ്ട്രീയഭാവുകത്വം സമ്മാനിച്ച മാദ്ധ്യമപ്രഭുക്കൾ തന്നെ നമ്മളെ അരാഷ്ടീയതയുടെ കൊയ്ത്തുപാടങ്ങളാക്കുന്നു.ആരും പ്രതികരിക്കാനില്ലേ?
പത്രം സാമൂഹ്യവിപ്ലവത്തിനുള്ള പടവാളാക്കുവാനായി ജയിലറകളുടെ പീഡനവ്യഥകളനുഭവിച്ച പത്രപ്രവർത്തകർ നമുക്കുണ്ട്.പ്രതികരിക്കുന്ന മനുഷ്യന്റെ അച്ചടിക്കറുപ്പാണ് പത്രം എന്നു നിർവ്വചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പിറന്ന മണ്ണാണിത്.സമൂഹത്തിന്റെ രാഷ്ട്രീയഭാവുകത്വവും,മനുഷ്യന്റെ സാമൂഹ്യഭാവുകത്വവും രൂപപ്പെടുത്തുന്ന ഉപാധിയായിരുന്നു മലയാളിക്കു പത്രം.
എന്നാൽ ഇന്നോ?ലോകകപ്പിനു സ്വർണ്ണമഴയൊരുക്കിയും,തമ്പോലകളിച്ചുരസിക്കാനുള്ള സ്ഥലമൊരുക്കിയും പത്രമുതലാളി മലയാളിയെ കാത്തിരിക്കുന്നു.മനുഷ്യന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളായ വിവാഹത്തിലും,അപകടമരണത്തിലും കയറി ഇടപെടുന്നു. മനശ്ശാസ്ത്രപരമായ സ്വകാര്യവൽക്കരണമാണിത്.സ്വാതന്ത്ര്യസമരചരിത്രമുള്ള,മലയാളിയുടെ പ്രഭാതങ്ങളെ സ്വന്തമാക്കിയ പത്രങ്ങൾ തന്നെയാണീ ലോട്ടറിക്കച്ചവടവും നടത്തുന്നത്.മലയാളിയുടെ മനസ്സിനു രാഷ്ട്രീയഭാവുകത്വം സമ്മാനിച്ച മാദ്ധ്യമപ്രഭുക്കൾ തന്നെ നമ്മളെ അരാഷ്ടീയതയുടെ കൊയ്ത്തുപാടങ്ങളാക്കുന്നു.ആരും പ്രതികരിക്കാനില്ലേ?
കീഴ്പ്പടം കഥകളിവിചാരങ്ങളുടെ രണ്ടാംഭാഗം
Posted by
വികടശിരോമണി
/
Comments: (1)
എന്റെ കീഴ്പ്പടം കഥകളിവിചാരങ്ങളുടെ രണ്ടാം ഭാഗമിതാ...
എന്റെ കഥകളിവിചാരങ്ങൾ
Posted by
വികടശിരോമണി
on Wednesday, September 17, 2008
/
Comments: (2)
എന്റെ കഥകളിവിചാരങ്ങളുമായി ഒരു പുതിയ ബ്ലോഗ് കൂടി തുടങ്ങി.അതിന്റെ ലിങ്ക് ഇതാ പിടിച്ചോ
കേരളം-ഹൈജാക്കിന്റെ സ്വന്തം നാട്
Posted by
വികടശിരോമണി
on Monday, September 15, 2008
/
Comments: (2)
ഓണം കഴിഞ്ഞു.ചാനലുകാർ ഹൈജാക്ക് ചൈയ്ത ഓണത്തെക്കുറിച്ചു ഞാനെഴുതിയ പോസ്റ്റിന്റെ പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ഹൈജാക്കിന്റെ സ്വന്തം നാടായ കേരളത്തിൽ ഓണത്തിനു മാത്രമെന്തു വിശേഷമെന്നു തോന്നിയത്.സത്യത്തിൽ,“ഹൈജാക്കുകളുടെ സ്വന്തം നാട”ല്ലേ കേരളം? സാഹിത്യം,സംഗീതം,നാടകം തുടങ്ങി നാമനുഭവിച്ച ഹൈജാക്കുകൾക്കു കൈയ്യും കണക്കുമുണ്ടോ? നമ്മുടെ നാടിന്റെ തനിമയിൽ വളരാനനുവദിക്കാതെ ഹൈജാക്ക് ചെയ്യപ്പെടാത്ത ആവിഷ്കരണമാദ്ധ്യമങ്ങൾ ചുരുങ്ങും.(തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ആദ്യമേ പറയട്ടെ,ഞാൻ പഴയ തനതുപ്രസ്ഥാനവാദമുന്നയിച്ചതല്ല,ഞാനതിന്റെ ആളുമല്ല.)
നമ്മുടെനാട്ടിൽ എഴുപതുകളിലവതരിച്ച ആധുനികത,ഒരു പാശ്ചാത്യഭാണ്ഡമായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല.മാധവൻ അയ്യപ്പത്തിലൂടെയും എൻ.എൻ.കക്കാടിലൂടെയും എം.ഗോവിന്ദനേയും പോലുള്ളവരിലൂടെ നൈസർഗികമായി വളർന്ന നമ്മുടെ ആധുനികതയെ,അയ്യപ്പപ്പണിക്കരെപ്പോലുള്ള പാശ്ചാത്യവിജ്ഞാനികൾ ചേർന്ന് ഹൈജാക്ക് ചെയ്തു.അതിനുള്ള പ്രതിഭാശേഷി അവർക്കുണ്ടായിരുന്നതുകൊണ്ടാണ് ഹൈജാക്കിങ്ങ് സാധ്യമായതെന്നു പറയാതെ വയ്യ.നോവൽ-കഥാരംഗത്താകട്ടെ,എം.ടി.മുതൽ മേതിൽ വരെ ഒരു നീണ്ട നിരയുടെ കൂട്ട ഹൈജാക്കിങ്ങായിരുന്നു.
കേരളത്തിനു തനതായുണ്ടായിരുന്ന സംഗീതവഴികൾ പരിഷ്കരിച്ചുപരിഷ്കരിച്ച് ഇപ്പോൾ അതൊന്നും കേരളന്റേതുതന്നെ അല്ലാതായിട്ടുണ്ട്.സോപാനസംഗീതം അതിന്റെ സ്വത്വത്തിൽ നിന്നകന്ന്, കർണ്ണാടകസംഗീതത്തിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു.അത് അതിനൊട്ടും ചേരുന്നുമില്ല.കഥകളിസംഗീതത്തിന്റെ സോപാനമാർഗം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വരിൽ ഒതുങ്ങുന്നു.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും ഹൈദരാലിയും തുടങ്ങിവെച്ച ഹൈജാക്കിങ്ങ്,കോട്ടക്കൽ മധുവിനെപ്പോലുള്ളപുതിയ ഗായകരിലെത്തുമ്പോൾ പൂർണ്ണമാകുന്നു.കർണ്ണാടകസംഗീതത്തിൽ,ചെമ്പൈബാണി പോലും അസ്തമിക്കുകയാണോ എന്നു സംശയമുണ്ട്.പുതിയ മലയാളിഗായകരിൽ പലരും അനുവർത്തിക്കുന്നത് മധുരൈവഴിയോ,തഞ്ചാവൂർവഴിയോ ആണ്.അടുത്തിടെ, ഒരു നാടൻപാട്ടുസംഘവും മുഴുവൻ തമിഴ് നാടൻപാട്ടുപാടുന്നതുകേട്ടു.നാടൻപാട്ടുംഹൈജാക്ക് ചൈയ്തു തുടങ്ങിയോ ആവോ?
നമ്മുടെനാട്ടിൽ എഴുപതുകളിലവതരിച്ച ആധുനികത,ഒരു പാശ്ചാത്യഭാണ്ഡമായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല.മാധവൻ അയ്യപ്പത്തിലൂടെയും എൻ.എൻ.കക്കാടിലൂടെയും എം.ഗോവിന്ദനേയും പോലുള്ളവരിലൂടെ നൈസർഗികമായി വളർന്ന നമ്മുടെ ആധുനികതയെ,അയ്യപ്പപ്പണിക്കരെപ്പോലുള്ള പാശ്ചാത്യവിജ്ഞാനികൾ ചേർന്ന് ഹൈജാക്ക് ചെയ്തു.അതിനുള്ള പ്രതിഭാശേഷി അവർക്കുണ്ടായിരുന്നതുകൊണ്ടാണ് ഹൈജാക്കിങ്ങ് സാധ്യമായതെന്നു പറയാതെ വയ്യ.നോവൽ-കഥാരംഗത്താകട്ടെ,എം.ടി.മുതൽ മേതിൽ വരെ ഒരു നീണ്ട നിരയുടെ കൂട്ട ഹൈജാക്കിങ്ങായിരുന്നു.
കേരളത്തിനു തനതായുണ്ടായിരുന്ന സംഗീതവഴികൾ പരിഷ്കരിച്ചുപരിഷ്കരിച്ച് ഇപ്പോൾ അതൊന്നും കേരളന്റേതുതന്നെ അല്ലാതായിട്ടുണ്ട്.സോപാനസംഗീതം അതിന്റെ സ്വത്വത്തിൽ നിന്നകന്ന്, കർണ്ണാടകസംഗീതത്തിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു.അത് അതിനൊട്ടും ചേരുന്നുമില്ല.കഥകളിസംഗീതത്തിന്റെ സോപാനമാർഗം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വരിൽ ഒതുങ്ങുന്നു.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും ഹൈദരാലിയും തുടങ്ങിവെച്ച ഹൈജാക്കിങ്ങ്,കോട്ടക്കൽ മധുവിനെപ്പോലുള്ളപുതിയ ഗായകരിലെത്തുമ്പോൾ പൂർണ്ണമാകുന്നു.കർണ്ണാടകസംഗീതത്തിൽ,ചെമ്പൈബാണി പോലും അസ്തമിക്കുകയാണോ എന്നു സംശയമുണ്ട്.പുതിയ മലയാളിഗായകരിൽ പലരും അനുവർത്തിക്കുന്നത് മധുരൈവഴിയോ,തഞ്ചാവൂർവഴിയോ ആണ്.അടുത്തിടെ, ഒരു നാടൻപാട്ടുസംഘവും മുഴുവൻ തമിഴ് നാടൻപാട്ടുപാടുന്നതുകേട്ടു.നാടൻപാട്ടുംഹൈജാക്ക് ചൈയ്തു തുടങ്ങിയോ ആവോ?
ആസനത്തിൽ സത്യത്തിൽ തഴമ്പുണ്ടായിരുന്നോ?
Posted by
വികടശിരോമണി
on Sunday, September 14, 2008
/
Comments: (8)
‘റിമോട്ട് യുദ്ധം‘ എന്ന അങ്കമായിരുന്നു മൂന്നു ദിവസമായി വീട്ടിൽ.ഓണപ്പരിപാടികൾ ചാനലുകൾ മത്സരിച്ചു വിളമ്പുമ്പോൾ എന്റെ വീട്ടിൽ ഓരോരുത്തർക്കും ഓരോ അഭിരുചികൾ. ഒരാൾക്ക് റിയാലിറ്റിക്കുട്ടികളുടെ ഷോ കാണണം.മറ്റൊരാൾക്ക് സിനിമ അപ്പൊത്തന്നെ കണ്ടേ പറ്റൂ. ഒരു മോഹൻലാൽ ഫാനിനാണെങ്കിൽ മൂപ്പരുമായുള്ള അഭിമുഖം കണ്ടില്ലെങ്കിൽ ഉറക്കം വരില്ല.ടി.വി.റിമോട്ട് ആകാശത്തിലൂടെ പറന്നുകൊണ്ടിരുന്നു.ചാനലുകാർക്ക് ഇതു വല്ലതുമറിയണോ? എല്ലാതരത്തിലും പെട്ട അടിമൾക്കായി ഓരോന്നു പടച്ചുവിട്ടാൽ മതി അവർക്ക്. ഓണം ഇവരെല്ലാംകൂടി പകുത്തെടുത്തിരിക്കുന്നു.കുറേ സവർണ്ണബിംബങ്ങൾ നിരത്തി,നമ്മളെ പ്രലോഭിപ്പിക്കുന്നു.നൂറുജാതിയായി പിരിഞ്ഞുനിന്ന മലയാളിയുടെ രുചിബോധത്തെയും പാരമ്പര്യത്തെയും ഒരു സവർണ്ണക്കുടക്കീഴിൽ അപായകരമാം വിധം ഒരുമിപ്പിക്കുന്നു.ഓരോ മലയാളിയുടെയും വയറൊട്ടി,പണിയെടുത്തുപരുപരുത്ത കൈകളും കണ്ണുകളിൽ നരച്ച സ്വപ്നങ്ങളുമുള്ള അമ്മക്കു പകരം, നിലവിളക്കിന്റെ ദീപപ്രഭയുമായി,കസവുമുണ്ടുംവേഷ്ടിയുമുടുത്ത്,പശുവിനെയ്യിന്റെ മാർദ്ദവമാർന്ന കരങ്ങൾ കൂപ്പി, മഹാബലിയെ വരവേൽക്കുന്ന കാൽപ്പനികമാത്രുരൂപം കടമെടുപ്പിക്കുന്നു.മലയാളി ഹിപ്പോക്രസിക്കുപഠിക്കുകയാണോ?ആസനത്തിലെ ഇല്ലാത്ത തഴമ്പും തപ്പി സായൂജ്യനടയുന്ന ഇവരറിയുന്നില്ലേ, ഇവരുടെ അച്ഛൻ ആനപ്പുറത്ത് ഒരിക്കലും കയറിയിട്ടില്ലെന്ന്?അതോ മനപ്പൂർവ്വം സ്വന്തം തന്തയെയും തള്ളയെയും മാറ്റിയെടുക്കുന്നിടത്തെത്തിയോ നമ്മുടെ പ്രബുദ്ധത?
ഓണക്കിനാവുകളുടെ അടിയാധാരം ആരുടേത്?
Posted by
വികടശിരോമണി
on Thursday, September 11, 2008
/
Comments: (10)

ഈ പോസ്റ്റ് ഇടുമ്പോൾ ഉത്രാടരാത്രിവണ്ടിയിലാണു ഞാൻ.ഏതാനും മണിക്കൂറുകൾ മാത്രമുണ്ട്, തിരുവോണം പുലരാൻ.പഴംനുറുക്കും,പാലടയും,ഓണപ്പാട്ടും,ഊഞ്ഞാലും,ഓണക്കോടിയുടെ പുതുമണവും കലർന്ന ഓർമ്മകളുടെ ഒരു കൊളാഷ് എനിക്കും പറയാനുണ്ട്.പക്ഷേ അതൊന്നുമത്ര അഭിമാനാർഹമായ കാര്യമായി എനിക്കു തോനുന്നില്ല.ഇതൊക്കെ ആസ്വദിക്കാൻ കഴിയും വിധം സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ ജനിച്ചുവീണതിൽ എനിക്കൊരു പങ്കുമില്ല.ഓണണ്ണാൻ പോയിട്ട്,ഉച്ചക്കഞ്ഞിക്കു വകയില്ലാത്ത വീട്ടിൽ ജനിച്ചതിൽ എന്റെ പഴയ സഹപാഠി പ്രദീപിനും ഒരു പങ്കുമില്ല.പിന്നെന്തഭിമാനിക്കാൻ! ഈ ഓണത്തിനു പുറത്തിറങ്ങിയ കുറേ ഓണക്കുറിപ്പുകൾ വായിച്ചു.മിക്കവാറും ഓർമ്മക്കുറിപ്പുകൾക്കുള്ള പ്രത്യേകത, പഴമയെ വാഴ്ത്തിപ്പാടുന്നതിലെ സമാനതയാണ്.പണ്ടൊക്കെ എന്തായിരുന്നു ഓണം! ഇന്നു കാണുന്ന ഓണമൊക്കെ ഓണമാണോ-ഇതാണ് പൊതുവെയുള്ള മട്ട്.ഓണക്കവിതകളുടെ കാര്യവും വ്യത്യസ്തമല്ല.
കണ്ണീരണിഞ്ഞു കുഗ്രാമ-
ലക്ഷ്മി നോക്കിയിരിക്കവേ
കേവഞ്ചി കേറിപ്പേയോണ-
വെണ്ണിലാവണിരാവുകൾ
എന്ന പി.കുഞ്ഞിരാമൻ നായരുടെ ബസ്സ്സ്റ്റാന്റിൽ തന്നെയാണ് ഇന്നത്തെയും ഓണക്കവികൾ.എനിക്കു മനസ്സിലാവാത്തത്, ഇവരെല്ലാം വാഴ്ത്തിപ്പാടുന്ന ഈ സുവർണഭൂതകാലം ഏതാണെന്നാണ്.കേരളസമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗം മാത്രം അനുഭവിച്ച സുഖലോലുപതയുടെ കാലമാണ് നമ്മുടെ ചരിത്രം.ബാക്കി കോരന്മാർക്കൊക്കെ,കുമ്പിളിൽ തന്നെയായിരുന്നു കഞ്ഞി. ഓണമുണ്ണാനായി,അവർക്കു വിൽക്കാൻ ഒരു ‘കാണ‘വും ഉണ്ടായിരുന്നതുമില്ല.പിന്നെയേതാണീ നന്മ വിളഞ്ഞ ഭൂതകാലം? ഏതില്ലത്തെ അടിയാധാരമാണ് നമ്മുടെ ഓണക്കിനാക്കളുടേത്?
പൊയ്പ്പോയ തിന്മകളെ നന്മകളായി ചിത്രീകരിച്ചു വാഴ്ത്തിപ്പാടലാണ് ഫാഷിസത്തിന്റെ നട്ടെല്ല്.അതു ചെയ്യുന്നതു നമ്മുടെ നാട്ടിലെ ‘പുരോഗാമികളും ആധുനികരുമായ’ എഴുത്തുകാർ തന്നെയായാലോ?
കണ്ണീരണിഞ്ഞു കുഗ്രാമ-
ലക്ഷ്മി നോക്കിയിരിക്കവേ
കേവഞ്ചി കേറിപ്പേയോണ-
വെണ്ണിലാവണിരാവുകൾ
എന്ന പി.കുഞ്ഞിരാമൻ നായരുടെ ബസ്സ്സ്റ്റാന്റിൽ തന്നെയാണ് ഇന്നത്തെയും ഓണക്കവികൾ.എനിക്കു മനസ്സിലാവാത്തത്, ഇവരെല്ലാം വാഴ്ത്തിപ്പാടുന്ന ഈ സുവർണഭൂതകാലം ഏതാണെന്നാണ്.കേരളസമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗം മാത്രം അനുഭവിച്ച സുഖലോലുപതയുടെ കാലമാണ് നമ്മുടെ ചരിത്രം.ബാക്കി കോരന്മാർക്കൊക്കെ,കുമ്പിളിൽ തന്നെയായിരുന്നു കഞ്ഞി. ഓണമുണ്ണാനായി,അവർക്കു വിൽക്കാൻ ഒരു ‘കാണ‘വും ഉണ്ടായിരുന്നതുമില്ല.പിന്നെയേതാണീ നന്മ വിളഞ്ഞ ഭൂതകാലം? ഏതില്ലത്തെ അടിയാധാരമാണ് നമ്മുടെ ഓണക്കിനാക്കളുടേത്?
പൊയ്പ്പോയ തിന്മകളെ നന്മകളായി ചിത്രീകരിച്ചു വാഴ്ത്തിപ്പാടലാണ് ഫാഷിസത്തിന്റെ നട്ടെല്ല്.അതു ചെയ്യുന്നതു നമ്മുടെ നാട്ടിലെ ‘പുരോഗാമികളും ആധുനികരുമായ’ എഴുത്തുകാർ തന്നെയായാലോ?