മുംബൈ സ്ഫോടന പശ്ചാത്തലത്തിൽ
Posted by
വികടശിരോമണി
on Friday, November 28, 2008
/
Comments: (1)
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പോസ്റ്റ്.ഈ വഴി വരൂ...
നാം പേടിക്കരുത്
Posted by
വികടശിരോമണി
/
Comments: (24)

മരണങ്ങളുടെ കണക്കുകളുമായി ഒരു ദിവസം കൂടി…
ചോരയൊലിക്കുന്ന കാഴ്ച്ചകൾ കണ്ടു മടുത്ത് ടി.വി.ഓഫ് ചെയ്തു.എനിക്കിനിയും കാണണ്ട.
മുംബൈയിലെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്,മരണത്തിന്റെ ഗണിതങ്ങൾ കേൾക്കുമ്പോൾ ഏതോ മറുനാട്ടുവിശേഷം പോലെ തോന്നുന്നു എന്നാണ്.മുന്നിലുള്ളതു നാടകമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത പ്രതിസന്ധി.
നിങ്ങൾക്കു ജീവിക്കാനുള്ള ക്രൂരമായ,പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് പറയുന്നത്. “വെറുക്കുക,കൊല്ലുക” എന്നാണ് ഹിറ്റ്ലർ പറഞ്ഞത്.പുതിയ ഫാഷിസ്റ്റുകളും അതുതന്നെ പറയുന്നു,പ്രവർത്തിക്കുന്നു-‘വെറുക്കുക,കൊല്ലുക.’
ഭയം ജനിപ്പിച്ച് കീഴ്പ്പെടുത്തുക ഫാഷിസത്തിന്റെ പഴയ തന്ത്രമാണ്.പേടിയുണ്ടായാൽ നമ്മൾ സൌമ്യമായ ഭാഷയിൽ സംസാരിക്കും.പരിതപിക്കലും പ്രാർത്ഥിക്കലുമായി കാലം കഴിച്ചുകൂട്ടും.ഇങ്ങനെ നിങ്ങളൊരു ചിലന്തിവലക്കകത്താകുന്നു.നൂറുപേരുടെ മരണം നൂറുകോടി ജനങ്ങളുടെ പേടിയെയാണ് ലക്ഷ്യം വെക്കുന്നത്.
ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും നാളെയത് വ്യാപിക്കുമെന്നും തീവ്രവാദികൾ പറയുന്നത് വീരവാദമായെടുക്കേണ്ട.ഭയത്തെ ഒരു നൂലിൽ നമ്മുടെ തലക്കു മുകളിൽ കെട്ടി നിർത്തുകയാണവർ.
‘നാം മറക്കാതിരിക്കുക’ എന്നു ഡിസംബർ 6 വരുമ്പോഴെല്ലാം മറ്റുചില തീവ്രവാദികൾ പോസ്റ്ററൊട്ടിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല.നിങ്ങൾ മറക്കരുത്.ഏതുറക്കത്തിലും പേടിപ്പെടുത്തുന്ന സ്വപ്നമായി മിനാരങ്ങൾ തകർന്നു വീഴുന്ന ഒച്ചയുണ്ടാകണം.
ഈ പേടിയെ തോൽപ്പിക്കണം എന്നാണ് ഗാന്ധിജി മരണം വരെ പറഞ്ഞത്.ഒരു സാമ്രാജ്യത്തിന്റെ ഭയപ്പാടിനു മരുന്നായി ഒരു പിടി ഉപ്പുമതി എന്നും.
ഈ ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ് മാർക്സും പറഞ്ഞത്,എന്നാലേ അപരന്റെ വാക്കുകളിൽ നിറയുന്ന വിഷസൂചികൾക്കു പകരം മധുരസംഗീതം നിറയൂ എന്നും.
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.
ചോരയൊലിക്കുന്ന കാഴ്ച്ചകൾ കണ്ടു മടുത്ത് ടി.വി.ഓഫ് ചെയ്തു.എനിക്കിനിയും കാണണ്ട.
മുംബൈയിലെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്,മരണത്തിന്റെ ഗണിതങ്ങൾ കേൾക്കുമ്പോൾ ഏതോ മറുനാട്ടുവിശേഷം പോലെ തോന്നുന്നു എന്നാണ്.മുന്നിലുള്ളതു നാടകമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത പ്രതിസന്ധി.
നിങ്ങൾക്കു ജീവിക്കാനുള്ള ക്രൂരമായ,പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് പറയുന്നത്. “വെറുക്കുക,കൊല്ലുക” എന്നാണ് ഹിറ്റ്ലർ പറഞ്ഞത്.പുതിയ ഫാഷിസ്റ്റുകളും അതുതന്നെ പറയുന്നു,പ്രവർത്തിക്കുന്നു-‘വെറുക്കുക,കൊല്ലുക.’
ഭയം ജനിപ്പിച്ച് കീഴ്പ്പെടുത്തുക ഫാഷിസത്തിന്റെ പഴയ തന്ത്രമാണ്.പേടിയുണ്ടായാൽ നമ്മൾ സൌമ്യമായ ഭാഷയിൽ സംസാരിക്കും.പരിതപിക്കലും പ്രാർത്ഥിക്കലുമായി കാലം കഴിച്ചുകൂട്ടും.ഇങ്ങനെ നിങ്ങളൊരു ചിലന്തിവലക്കകത്താകുന്നു.നൂറുപേരുടെ മരണം നൂറുകോടി ജനങ്ങളുടെ പേടിയെയാണ് ലക്ഷ്യം വെക്കുന്നത്.
ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും നാളെയത് വ്യാപിക്കുമെന്നും തീവ്രവാദികൾ പറയുന്നത് വീരവാദമായെടുക്കേണ്ട.ഭയത്തെ ഒരു നൂലിൽ നമ്മുടെ തലക്കു മുകളിൽ കെട്ടി നിർത്തുകയാണവർ.
‘നാം മറക്കാതിരിക്കുക’ എന്നു ഡിസംബർ 6 വരുമ്പോഴെല്ലാം മറ്റുചില തീവ്രവാദികൾ പോസ്റ്ററൊട്ടിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല.നിങ്ങൾ മറക്കരുത്.ഏതുറക്കത്തിലും പേടിപ്പെടുത്തുന്ന സ്വപ്നമായി മിനാരങ്ങൾ തകർന്നു വീഴുന്ന ഒച്ചയുണ്ടാകണം.
ഈ പേടിയെ തോൽപ്പിക്കണം എന്നാണ് ഗാന്ധിജി മരണം വരെ പറഞ്ഞത്.ഒരു സാമ്രാജ്യത്തിന്റെ ഭയപ്പാടിനു മരുന്നായി ഒരു പിടി ഉപ്പുമതി എന്നും.
ഈ ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ് മാർക്സും പറഞ്ഞത്,എന്നാലേ അപരന്റെ വാക്കുകളിൽ നിറയുന്ന വിഷസൂചികൾക്കു പകരം മധുരസംഗീതം നിറയൂ എന്നും.
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.
നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾ
Posted by
വികടശിരോമണി
on Thursday, November 27, 2008
/
Comments: (1)
നാട്യധർമ്മി-ലോകധർമ്മി എന്നിവയെക്കുറിച്ച് എന്റെ ചില ചിന്തകൾ- ഇതുവഴി വരൂ...
കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും
Posted by
വികടശിരോമണി
on Saturday, November 22, 2008
/
Comments: (1)
കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും-എന്റെ കഥകളിബ്ലോഗായ തൌര്യത്രികത്തിൽ പുതിയ പോസ്റ്റ്..സ്വാഗതം...
കുട്ടൻ ബിരിയാണി
Posted by
വികടശിരോമണി
on Friday, November 21, 2008
/
Comments: (1)
വേറൊരു പരസ്യബോർഡ് ചിത്രം-കുട്ടൻ ബിരിയാണി-ഇവിടെ കാണൂ...
വേറൊരു പരസ്യബോർഡ്(നിർദോഷം)
Posted by
വികടശിരോമണി
/
Comments: (19)

ഇതാ വേറൊരു പരസ്യബോർഡ്.ഇടക്കവിൽപ്പനക്കായുള്ള ബോർഡിന്റെ ചിത്രമിട്ട് ഞാൻ ഒരു ചർച്ചക്കു തുടക്കമിട്ടപ്പോൾ,സുനിൽ എന്ന ബ്ലോഗർ എന്നോടു കമന്റിൽ പറഞ്ഞു .താങ്കൾ ഇനി അടുത്ത പരസ്യബോർഡ് നോക്കൂ എന്ന്.ശരി,അപ്പോൾ ഞാനിതാ അടുത്ത പരസ്യബോർഡ് നോക്കുന്നു.
കോട്ടക്കൽ ബസ്റ്റാൻഡിനടുത്ത് കണ്ട ഒരു ബിരിയാണിസെന്ററിന്റെ പരസ്യമാണിത്.പലതരം ബിരിയാണികൾ അവിടെ ഓഡർ സ്വീകരിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ട്.അതിൽ ആദ്യത്തെ ബിരിയാണി കാണൂ,കുട്ടൻ ബിരിയാണി!ദുനിയാവിൽ വഫാത്തായ സകലജീവജാലങ്ങളെയും പിടിച്ച് ബിരിയാണി വെച്ച പാരമ്പര്യമുള്ള മലപ്പുറത്ത് ജനിച്ചുവളർന്ന ഞമ്മള് ആ ബിരിയാണി തിന്നിട്ടില്ല.ഏതു കുട്ടേട്ടനാണ് ഇവിടെ ഈ കുട്ടൻ ബിരിയാണിയുണ്ടാക്കുന്നത്?ഈ മൊബൈൽഫോട്ടോ എടുക്കാൻ കൃത്യമായി നിൽക്കാനുള്ള ഇടമില്ലാത്തതിനാൽ ഒട്ടും നന്നാക്കി എടുക്കാനായില്ല.(അല്ലെങ്കിൽ കുറേ പുളുത്തും!)
അപ്പോൾത്തന്നെ ഒരു രണ്ട് കുട്ടൻബിരിയാണിക്കുള്ള വിശപ്പ് ഉണർന്നതാണ്.പക്ഷേ,എന്തു ചെയ്യാം!അടഞ്ഞുകിടക്കുകയാണ്.തിരിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ അതുതന്നെയാണ് ആലോചിച്ചിരുന്നത്.നമ്മൾ മലയാളികൾക്ക് പ്രാസമില്ലെങ്കിൽ പ്രയാസമാണ്.അതിനായി ചെയ്യുന്ന ഓരോ തമാശകളേ!കുട്ടൻ ബിരിയാണി,മട്ടൻ ബിരിയാണി,ചിക്കൻ ബിരിയാണി-അങ്ങനെ എഴുതാനാവണം.അക്ഷരത്തായമ്പകയോടുള്ള നമ്മുടെ ഈ ഭ്രമം നമ്മുടെ രക്തത്തിലുണ്ട്.
പക്ഷേ,ഞമ്മളു വിടുമോ?പിറ്റേന്ന് അവിടെയെത്തി ഓഡർ ചെയ്തു,“ഒരു കുട്ടൻ ബിരിയാണി” നല്ല സ്വാദുള്ള ബിരിയാണി വന്നു,കഴിച്ചു,തൃപ്തിയായി.
ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?
കോട്ടക്കൽ ബസ്റ്റാൻഡിനടുത്ത് കണ്ട ഒരു ബിരിയാണിസെന്ററിന്റെ പരസ്യമാണിത്.പലതരം ബിരിയാണികൾ അവിടെ ഓഡർ സ്വീകരിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ട്.അതിൽ ആദ്യത്തെ ബിരിയാണി കാണൂ,കുട്ടൻ ബിരിയാണി!ദുനിയാവിൽ വഫാത്തായ സകലജീവജാലങ്ങളെയും പിടിച്ച് ബിരിയാണി വെച്ച പാരമ്പര്യമുള്ള മലപ്പുറത്ത് ജനിച്ചുവളർന്ന ഞമ്മള് ആ ബിരിയാണി തിന്നിട്ടില്ല.ഏതു കുട്ടേട്ടനാണ് ഇവിടെ ഈ കുട്ടൻ ബിരിയാണിയുണ്ടാക്കുന്നത്?ഈ മൊബൈൽഫോട്ടോ എടുക്കാൻ കൃത്യമായി നിൽക്കാനുള്ള ഇടമില്ലാത്തതിനാൽ ഒട്ടും നന്നാക്കി എടുക്കാനായില്ല.(അല്ലെങ്കിൽ കുറേ പുളുത്തും!)
അപ്പോൾത്തന്നെ ഒരു രണ്ട് കുട്ടൻബിരിയാണിക്കുള്ള വിശപ്പ് ഉണർന്നതാണ്.പക്ഷേ,എന്തു ചെയ്യാം!അടഞ്ഞുകിടക്കുകയാണ്.തിരിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ അതുതന്നെയാണ് ആലോചിച്ചിരുന്നത്.നമ്മൾ മലയാളികൾക്ക് പ്രാസമില്ലെങ്കിൽ പ്രയാസമാണ്.അതിനായി ചെയ്യുന്ന ഓരോ തമാശകളേ!കുട്ടൻ ബിരിയാണി,മട്ടൻ ബിരിയാണി,ചിക്കൻ ബിരിയാണി-അങ്ങനെ എഴുതാനാവണം.അക്ഷരത്തായമ്പകയോടുള്ള നമ്മുടെ ഈ ഭ്രമം നമ്മുടെ രക്തത്തിലുണ്ട്.
പക്ഷേ,ഞമ്മളു വിടുമോ?പിറ്റേന്ന് അവിടെയെത്തി ഓഡർ ചെയ്തു,“ഒരു കുട്ടൻ ബിരിയാണി” നല്ല സ്വാദുള്ള ബിരിയാണി വന്നു,കഴിച്ചു,തൃപ്തിയായി.
ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?
നൂറരങ്ങും ധ്വനിനഷ്ടവിചാരങ്ങളും
Posted by
വികടശിരോമണി
on Tuesday, November 18, 2008
/
Comments: (1)
എന്റെ കഥകളിബ്ലോഗിൽ,നൂറരങ്ങുംകളിയരങ്ങിന്റെ ധ്വനിനഷ്ടവിചാരങ്ങളും-ഭാഗം-2-വായിക്കൂ...
ഇടക്കവിൽപ്പനബോർഡ്-കാണൂ...
Posted by
വികടശിരോമണി
/
Comments: (0)
സമകാലത്തോട് സംസാരിക്കുന്ന,ഇടക്കവിൽപ്പനയുടെ ഒരു ബോർഡ്-അങ്ങാടിപ്പുറത്തുനിന്നുള്ള ഒരു ദൃശ്യം-കാണൂ,അഭിപ്രായമറിയിക്കൂ...
ഇടക്കവിൽപ്പന-ഒരു ചിത്രം...
Posted by
വികടശിരോമണി
on Monday, November 17, 2008
/
Comments: (43)
കവിതാലാപനം എന്ന പീഡനം...
Posted by
വികടശിരോമണി
on Saturday, November 15, 2008
/
Comments: (1)
ഈ കവികളൊക്കെ ഇങ്ങനെ നിലവിളിക്കുന്നതെന്തിന്?കവിതാലാപനം എന്ന പീഡനം-വായിക്കൂ...
കവിതാലാപനം എന്ന പീഡനം
Posted by
വികടശിരോമണി
on Friday, November 14, 2008
/
Comments: (26)
അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
കവിതാലാപനം എന്ന പീഡനം
Posted by
വികടശിരോമണി
/
Comments: (6)
അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
കളിയരങ്ങിൽ നഷ്ടമാകുന്ന ധ്വനിസൌന്ദര്യം
Posted by
വികടശിരോമണി
on Wednesday, November 12, 2008
/
Comments: (1)
കളിയരങ്ങിൽ നഷ്ടമാകുന്ന ധ്വനിസൌന്ദര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണം-വായിക്കൂ...
ട്വന്റിട്വന്റി കണ്ട വിശേഷം
Posted by
വികടശിരോമണി
on Friday, November 7, 2008
/
Comments: (1)
ട്വന്റി ട്വന്റി എന്ന മലയാളതാരനിരയാകമാനമൊരുമിച്ച ചലച്ചിത്രം കണ്ട വിശേഷം.വായിക്കൂ...
ട്വന്റിട്വന്റി കണ്ടു,എത്ര സ്നേഹനിധിയായ അമ്മ!
Posted by
വികടശിരോമണി
/
Comments: (30)

മലയാളത്തിലെ സകലസിനിമാജീവജാലങ്ങളുമൊരുമിച്ചഭിനയിച്ച ട്വന്റിട്വന്റി കൺകുളുർക്കെ കണ്ടു.ഉദ്ദേശിച്ചത്ര വളിപ്പാക്കാനായിട്ടില്ല.മോഹൻലാൽ-മമ്മൂട്ടിമാരുടെ ഡേറ്റ് ഒന്നിച്ചുകിട്ടിയപ്പോൾ പണ്ട് ഫാസിലിനു തോന്നിയത് രണ്ടുപേരും ഒരു പെണ്ണിനു പുറകേ ഒലിപ്പിച്ചുനടക്കുന്ന ‘ഹരികൃഷ്ണൻസ്’ പിടിക്കാനായിരുന്നല്ലോ.ജോഷിക്ക് അതിനൊപ്പമെത്താനായില്ല.തീയറ്ററിൽ നിന്നിറങ്ങിപ്പോരേണ്ടി വന്നില്ല.അത്രയും തന്നെ ഭാഗ്യം!
പ്രധാനമായി അഞ്ചു കൊമ്പനാനകളുണ്ട് ജോഷിയുടെ കയ്യിൽ.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ്.ഏതു കൊമ്പന്റെ മേലെ തിടമ്പെഴുന്നള്ളിച്ചാലും മറ്റു കൊമ്പന്മാരുടെ ഭ്രാന്തന്മാർ ഇടയും.രക്ഷയില്ലെന്നു മനസ്സിലായപ്പോൾ മൂന്നു കൊമ്പന്മാരെ താഴ്ത്തി.ഏറ്റവും ഭ്രാന്തന്മാരുടെ പിന്തുണയുള്ളത് മമ്മൂട്ടി-മോഹൻലാൽ ഗജകേസരികൾക്ക് ആയതിനാൽ അവർക്കു സമാസമമായ സ്ഥാനം കൊടുക്കണം.അതിനുള്ള ജോഷിയുടെ ദയനീയമായ വിയർക്കലാണ് ട്വന്റിട്വന്റി.ഇടക്ക് ക്ഷുഭിതനായ മദയാനയെ,സുരേഷ് ഗോപിയെ ഓർക്കും.അങ്ങനെ അവസാനം മൂന്നു വില്ലന്മാരെ ഈ മൂന്നുകൊമ്പനാനകളും കുത്തിയും വെടിവെച്ചും കൊല്ലുന്നതോടെ പടം തീരുന്നു.
പൊതുനിയമവ്യവസ്ഥയെ ചവിട്ടിത്തേക്കുക,ഇതു വരെ മലയാളത്തിലധികം സൈക്സിയാവാതിരുന്ന നടിയെ സൈക്സിയാക്കുക,അമാനുഷികമായ ഫൈറ്റ് രംഗങ്ങൾ കാണിക്കുക,ഒരക്ഷരം മനസ്സിലാകാത്ത ചില ഗാന(?)ങ്ങൾ ചിത്രീകരിക്കുക തുടങ്ങി മലയാളിക്കിഷ്ടമുള്ളതെന്ന് സംവിധായകർ ധരിച്ചിട്ടുള്ളവയെല്ലാം ചെയ്തിട്ടുണ്ട്.ഡാൻസ് രംഗങ്ങളിൽ മാത്രം വന്ന് പോകാൻ പൃഥീരാജും,കുഞ്ചാക്കോബോബനും,ജയസൂര്യയുമുള്ളതു കൊണ്ട് മമ്മൂട്ടിക്ക് തന്റെ നർത്തനപാടവം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അടി നടക്കുമ്പോൾ തീയറ്ററിനകത്തെ ഫാൻസ് പ്രതികരണം കൊണ്ട് കൊട്ടക പൊളിഞ്ഞുചാടുമെന്ന് തോന്നി.
നായകന്മാരൊക്കെ മധ്യവയസ്കരാണെങ്കിലും നടിമാരൊക്കെ പിള്ളേരാണ്.മധ്യവയസ്കരായ നടികൾ-ശോഭനയും ഉർവ്വശിയും മുതൽ നദിയാമൊയ്തു വരെ അഭിനയരംഗത്തുണ്ടെങ്കിലും ഇവരുടെ നായികമാരാവാൻ അവർക്ക് യോഗ്യതയില്ല.മമ്മൂട്ടിക്ക് നായിക ഗോപിക-സുരേഷ് ഗോപിക്ക് കാർത്തിക.അങ്ങനെയേ സൌകര്യപ്പെടൂ.മുമ്പി പറഞ്ഞ ഗണത്തിലൊരെണ്ണത്തിനെ പടത്തിന്റെ ഏഴയലത്തടുപ്പിച്ചിട്ടില്ല.അതാണ് നമ്മുടെ നിത്യഹരിതനായകരുടെ വില.അഭിമാനിക്കാം.
ഇന്ദജിത്ത് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്നുള്ള അന്വേഷണവും ദിലീപിന്റെ(കാർത്തിക്) കൊലപാതകവും പ്രതികാരവും ഒക്കെയാണ് കഥ.ഇന്ദ്രജിത്തിന് ഫാൻസ് ഭ്രാന്തന്മാർ ശക്തമല്ലെന്നു വെക്കാം. ദിലീപ് ഫാൻസ് ഭ്രാന്തന്മാർ ഒരുപാടുണ്ടല്ലോ?ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തു തീയറ്ററിനിവർ തീവെക്കാഞ്ഞതെന്തേ? തമിഴ് നാടിനെ അനുകരിച്ച് കേരളത്തിൽ വളർന്ന ഈ ഫാൻസ് സംസ്കാരം ആ സ്വഭാവം കാണിക്കണ്ടേ? കഷ്ടമായിപ്പോയി.
പടത്തിന്റെ അന്ത്യത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ കണക്കുതീർക്കാനുള്ള ഗണേശനേയും മഹീന്ദ്രനേയും അവർ പോലീസ് മുമ്പാകെ തന്നെ കൊല്ലുന്നു.എന്നിട്ട് ഞങ്ങൾ പുല്ലുപോലെ രക്ഷപ്പെടുമെന്ന് വീമ്പിളക്കുന്നു.അവസാന വില്ലനായ മാധവനെ(സിദ്ദിഖ്) ക്കൂടി കൊല്ലുകയാണ് വേണ്ടത് എന്ന് അവർ പറയുന്നതുകേട്ട് സുരേഷ് ഗോപി മാധവനേയും വെടിവെച്ചുകൊല്ലുന്നു.ജനാധിപത്യ ഇന്ത്യയിൽ പരക്കേണ്ട അത്തരമൊരു മഹത്തായ ഗുണപാഠം നൽകിയാണ് സിനിമ അവസാനിക്കുന്നത്,പ്രതികാരത്തിനായി ചെയ്യുന്ന കൊലപാതകത്തിൽ തെറ്റൊന്നുമില്ലെന്ന്.
എത്ര സ്നേഹനിധിയായ,നല്ല അമ്മ!ഇങ്ങനെയൊരു സന്ദേശം ഇത്ര കഷ്ടപ്പെട്ട് ജനങ്ങളിലെത്തിച്ചല്ലോ!
പ്രധാനമായി അഞ്ചു കൊമ്പനാനകളുണ്ട് ജോഷിയുടെ കയ്യിൽ.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ്.ഏതു കൊമ്പന്റെ മേലെ തിടമ്പെഴുന്നള്ളിച്ചാലും മറ്റു കൊമ്പന്മാരുടെ ഭ്രാന്തന്മാർ ഇടയും.രക്ഷയില്ലെന്നു മനസ്സിലായപ്പോൾ മൂന്നു കൊമ്പന്മാരെ താഴ്ത്തി.ഏറ്റവും ഭ്രാന്തന്മാരുടെ പിന്തുണയുള്ളത് മമ്മൂട്ടി-മോഹൻലാൽ ഗജകേസരികൾക്ക് ആയതിനാൽ അവർക്കു സമാസമമായ സ്ഥാനം കൊടുക്കണം.അതിനുള്ള ജോഷിയുടെ ദയനീയമായ വിയർക്കലാണ് ട്വന്റിട്വന്റി.ഇടക്ക് ക്ഷുഭിതനായ മദയാനയെ,സുരേഷ് ഗോപിയെ ഓർക്കും.അങ്ങനെ അവസാനം മൂന്നു വില്ലന്മാരെ ഈ മൂന്നുകൊമ്പനാനകളും കുത്തിയും വെടിവെച്ചും കൊല്ലുന്നതോടെ പടം തീരുന്നു.
പൊതുനിയമവ്യവസ്ഥയെ ചവിട്ടിത്തേക്കുക,ഇതു വരെ മലയാളത്തിലധികം സൈക്സിയാവാതിരുന്ന നടിയെ സൈക്സിയാക്കുക,അമാനുഷികമായ ഫൈറ്റ് രംഗങ്ങൾ കാണിക്കുക,ഒരക്ഷരം മനസ്സിലാകാത്ത ചില ഗാന(?)ങ്ങൾ ചിത്രീകരിക്കുക തുടങ്ങി മലയാളിക്കിഷ്ടമുള്ളതെന്ന് സംവിധായകർ ധരിച്ചിട്ടുള്ളവയെല്ലാം ചെയ്തിട്ടുണ്ട്.ഡാൻസ് രംഗങ്ങളിൽ മാത്രം വന്ന് പോകാൻ പൃഥീരാജും,കുഞ്ചാക്കോബോബനും,ജയസൂര്യയുമുള്ളതു കൊണ്ട് മമ്മൂട്ടിക്ക് തന്റെ നർത്തനപാടവം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അടി നടക്കുമ്പോൾ തീയറ്ററിനകത്തെ ഫാൻസ് പ്രതികരണം കൊണ്ട് കൊട്ടക പൊളിഞ്ഞുചാടുമെന്ന് തോന്നി.
നായകന്മാരൊക്കെ മധ്യവയസ്കരാണെങ്കിലും നടിമാരൊക്കെ പിള്ളേരാണ്.മധ്യവയസ്കരായ നടികൾ-ശോഭനയും ഉർവ്വശിയും മുതൽ നദിയാമൊയ്തു വരെ അഭിനയരംഗത്തുണ്ടെങ്കിലും ഇവരുടെ നായികമാരാവാൻ അവർക്ക് യോഗ്യതയില്ല.മമ്മൂട്ടിക്ക് നായിക ഗോപിക-സുരേഷ് ഗോപിക്ക് കാർത്തിക.അങ്ങനെയേ സൌകര്യപ്പെടൂ.മുമ്പി പറഞ്ഞ ഗണത്തിലൊരെണ്ണത്തിനെ പടത്തിന്റെ ഏഴയലത്തടുപ്പിച്ചിട്ടില്ല.അതാണ് നമ്മുടെ നിത്യഹരിതനായകരുടെ വില.അഭിമാനിക്കാം.
ഇന്ദജിത്ത് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്നുള്ള അന്വേഷണവും ദിലീപിന്റെ(കാർത്തിക്) കൊലപാതകവും പ്രതികാരവും ഒക്കെയാണ് കഥ.ഇന്ദ്രജിത്തിന് ഫാൻസ് ഭ്രാന്തന്മാർ ശക്തമല്ലെന്നു വെക്കാം. ദിലീപ് ഫാൻസ് ഭ്രാന്തന്മാർ ഒരുപാടുണ്ടല്ലോ?ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തു തീയറ്ററിനിവർ തീവെക്കാഞ്ഞതെന്തേ? തമിഴ് നാടിനെ അനുകരിച്ച് കേരളത്തിൽ വളർന്ന ഈ ഫാൻസ് സംസ്കാരം ആ സ്വഭാവം കാണിക്കണ്ടേ? കഷ്ടമായിപ്പോയി.
പടത്തിന്റെ അന്ത്യത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ കണക്കുതീർക്കാനുള്ള ഗണേശനേയും മഹീന്ദ്രനേയും അവർ പോലീസ് മുമ്പാകെ തന്നെ കൊല്ലുന്നു.എന്നിട്ട് ഞങ്ങൾ പുല്ലുപോലെ രക്ഷപ്പെടുമെന്ന് വീമ്പിളക്കുന്നു.അവസാന വില്ലനായ മാധവനെ(സിദ്ദിഖ്) ക്കൂടി കൊല്ലുകയാണ് വേണ്ടത് എന്ന് അവർ പറയുന്നതുകേട്ട് സുരേഷ് ഗോപി മാധവനേയും വെടിവെച്ചുകൊല്ലുന്നു.ജനാധിപത്യ ഇന്ത്യയിൽ പരക്കേണ്ട അത്തരമൊരു മഹത്തായ ഗുണപാഠം നൽകിയാണ് സിനിമ അവസാനിക്കുന്നത്,പ്രതികാരത്തിനായി ചെയ്യുന്ന കൊലപാതകത്തിൽ തെറ്റൊന്നുമില്ലെന്ന്.
എത്ര സ്നേഹനിധിയായ,നല്ല അമ്മ!ഇങ്ങനെയൊരു സന്ദേശം ഇത്ര കഷ്ടപ്പെട്ട് ജനങ്ങളിലെത്തിച്ചല്ലോ!
യക്ഷിസങ്കൽപ്പവും കഥകളിയും
Posted by
വികടശിരോമണി
on Wednesday, November 5, 2008
/
Comments: (1)
യക്ഷികൽപ്പനകളും കഥകളിയും ചേർത്തുള്ള ചില ചിന്തകൾ.....വായിക്കൂ...